കൊച്ചി: അപകടമുണ്ടാക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ച് ക്രിമിനൽ കേസെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസിയിൽ വലിയൊരു വിഭാഗം ഡ്രൈവർമാരും ധാർഷ്ട്യത്തോടെ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരാണെന്നും ഇത്തരക്കാർ സംഘടനാബലവും രാഷ്ട്രീയ സ്വാധീനവുംകൊണ്ട് ശിക്ഷയിൽനിന്നു രക്ഷപ്പെടാറാണുള്ളതെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഡ്രൈവർമാർ അമിത വേഗതയിൽ നിയമലംഘനം നടത്തി വാഹനം ഓടിക്കുന്ന രീതി ഒഴിവാക്കാൻ യൂണിറ്റ്, മേഖലാ തലങ്ങളിൽ കൗണ്‍സലിംഗ് നൽകണമെന്നും കമ്മീഷൻ നിർദേശം നൽകി.
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സംവിധാനം ശക്തമാക്കണമെന്ന് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്റ്റാഫ് പരിശീലന കേന്ദ്രങ്ങളിൽ തൊഴിൽ മാന്യത പരിപാലിക്കുന്നതിനായി പരിശീലനം നൽകണം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ നിയമനം നൽകാവൂ. സിറ്റിയിൽ നിയമം അനുശാസിക്കുന്ന നിയന്ത്രിതവേഗത ഡ്രൈവർമാർ പാലിക്കണമെന്നും സ്കൂൾ പരിസരത്ത് നിയന്ത്രിതവേഗതയിൽ മാത്രം ബസ് ഓടിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സംവിധാനം ശക്തമാക്കണമെന്ന് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്റ്റാഫ് പരിശീലന കേന്ദ്രങ്ങളിൽ തൊഴിൽ മാന്യത പരിപാലിക്കുന്നതിനായി പരിശീലനം നൽകണം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ നിയമനം നൽകാവൂ. സിറ്റിയിൽ നിയമം അനുശാസിക്കുന്ന നിയന്ത്രിതവേഗത ഡ്രൈവർമാർ പാലിക്കണമെന്നും സ്കൂൾ പരിസരത്ത് നിയന്ത്രിതവേഗതയിൽ മാത്രം ബസ് ഓടിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.