തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ സംസ്ഥാനത്ത് 46 മരണം. കാണാതായവരെ സംബന്ധിച്ച് വിവിധ ഏജൻസികളുടെ കണക്കിൽ നേരിയ വ്യത്യാസം. സർക്കാർ കണക്കനുസരിച്ച് ആകെ 154 പേരാണ് ഓഖി ദുരന്തത്തിന് ഇരയായത്. ഇവരിൽ 46 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ബാക്കി 108 പേർ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഇവരിൽ 102 പേർ തിരുവനന്തപുരത്തു നിന്നു പോയവരും ആറു പേർ എറണാകുളത്തു നിന്നു പോയവരുമാണ്. റവന്യു- ഫിഷറീസ് വകുപ്പുകൾ വീടുതോറും കയറിയിറങ്ങിയാണ് കണക്കുകൾ ശേഖരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. വില്ലേജ് തലത്തിൽ കണക്കുകൾ ശേഖരിച്ച് ക്രോഡീകരിച്ചെടുക്കുകയായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കനുസരിച്ച് ദുരന്തത്തിൽ മരിച്ചത് 43 പേർ. ഇനിയും മടങ്ങി വരാനുള്ളത് 105 പേർ. ഇതു തിരുവനന്തപുരം അതിരൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മാത്രം കണക്കുകളാണ്. തമിഴ്നാട് സ്വദേശികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമുൾപ്പെടെ മറ്റൊരു 213 പേരെ കൂടി കാണാതായിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കുന്നു.
ഇടവക വാർഡ് തലത്തിൽ കണക്ക് ശേഖരിച്ച് ഫൊറോനാതലത്തിൽ ക്രോഡീകരിച്ചാണ് തങ്ങൾ കാണാതായവരുടെ പേരുവിവരം കണ്ടെത്തിയതെന്ന് അതിരൂപത വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കനുസരിച്ച് ദുരന്തത്തിൽ മരിച്ചത് 43 പേർ. ഇനിയും മടങ്ങി വരാനുള്ളത് 105 പേർ. ഇതു തിരുവനന്തപുരം അതിരൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മാത്രം കണക്കുകളാണ്. തമിഴ്നാട് സ്വദേശികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമുൾപ്പെടെ മറ്റൊരു 213 പേരെ കൂടി കാണാതായിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കുന്നു.
ഇടവക വാർഡ് തലത്തിൽ കണക്ക് ശേഖരിച്ച് ഫൊറോനാതലത്തിൽ ക്രോഡീകരിച്ചാണ് തങ്ങൾ കാണാതായവരുടെ പേരുവിവരം കണ്ടെത്തിയതെന്ന് അതിരൂപത വൃത്തങ്ങൾ അറിയിച്ചു.