തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. പുനരന്വേഷണത്തിൽ പുതിയ തെളിവുകൾ കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്നത്.
കോഴ ആരോപണം തെളിയിക്കാൻ സാക്ഷി മൊഴികളില്ല. ബാറുടമ ബിജു രമേശ് നൽകിയ കാസറ്റ് എഡിറ്റ് ചെയ്തതാണ്. ഇക്കാരണങ്ങളാൽ കേസിനു തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കെ.എം. മാണി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തിലാണു കോഴ ആരോപണത്തിന് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ കോടതിയിൽ മുദ്രവച്ച കവറിൽ വിജിലൻസ് റിപ്പോർട്ട് നല്കിയിരുന്നു. എങ്കിലും തുടരന്വേഷണത്തിന് 45 ദിവസം ആവശ്യപ്പെട്ടതു കോടതി അ നുവദിച്ചു.
കോഴ ആരോപണം തെളിയിക്കാൻ സാക്ഷി മൊഴികളില്ല. ബാറുടമ ബിജു രമേശ് നൽകിയ കാസറ്റ് എഡിറ്റ് ചെയ്തതാണ്. ഇക്കാരണങ്ങളാൽ കേസിനു തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കെ.എം. മാണി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തിലാണു കോഴ ആരോപണത്തിന് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ കോടതിയിൽ മുദ്രവച്ച കവറിൽ വിജിലൻസ് റിപ്പോർട്ട് നല്കിയിരുന്നു. എങ്കിലും തുടരന്വേഷണത്തിന് 45 ദിവസം ആവശ്യപ്പെട്ടതു കോടതി അ നുവദിച്ചു.