തിരുവനന്തപുരം: കടലടങ്ങിയിട്ടും സെൽവിയുടെ കണ്ണീരടങ്ങിയിട്ടില്ല; നാലു പിഞ്ചു പെണ്കുഞ്ഞുങ്ങളുടെ ഏങ്ങലടികളും. അവർക്കിനി അവർ മാത്രമേയുള്ളൂ. പണയത്തിലായ വീടും മുഴുപ്പട്ടിണിയും മാത്രം.
ഓഖി ചുഴലിക്കാറ്റിൽ കാണാതായ, പൂന്തുറ ജോണ് പോൾ രണ്ടാം കോളനിയിലെ കുമാറിന്റെ ഭാര്യ സെൽവിക്കു മുന്നിൽ ഭാവി ഉത്തരം കിട്ടാത്ത ചോദ്യമാണിന്ന്.ഒരു വശത്ത് ജപ്തിയുടെ നിഴൽ. മറുവശത്തു പറക്കമുറ്റാത്ത നാലു പെണ്കുഞ്ഞുങ്ങൾ. ഓഖി കലിതുള്ളി കടന്നുപോയിട്ട് അൻപതാം നാളായ ഇന്നും തന്റെ പ്രിയതമനുവേണ്ടി ഹൃദയം നുറുങ്ങുന്ന പ്രാർഥനയോടെ കഴിഞ്ഞുകൂടാൻ മാത്രമേ സെൽവിക്കു കഴിയൂ.
കഴിഞ്ഞ രണ്ടിനു കുമാറിന്റെയും സെൽവിയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു. സന്തോഷക്കടലിൽ ഒരുമിച്ചു തുഴഞ്ഞ എട്ടു വർഷങ്ങൾക്കുശേഷം സങ്കടക്കടലിൽ സെൽവി ഒറ്റയ്ക്കായത് ഒറ്റദിവസം കൊണ്ടാണ്. പ്രിയതമന്റെ ചിത്രം നെഞ്ചോടു ചേർത്തുവയ്ക്കുമ്പോൾ നിറയുന്ന കണ്ണുകളിലും കരളിലും ഇപ്പോഴും കുമാറിന്റെ മടങ്ങിവരവിനായുള്ള പ്രാർഥന മാത്രം; പെണ്മക്കളെ ഓർത്തുള്ള ആധിയും.
സെൽവി- കുമാർ ദമ്പതികളുടെ മൂത്തകുട്ടി ഏഴുവയസുകാരി നിമ്മി പൂന്തുറ സെന്റ് തോമസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മകൾ നമിതയുടെ പ്രായം അഞ്ചുവയസ്. മൂന്നര വയസുകാരി നിഖിതയും രണ്ടു വയസുകാരി നിമിഷയുമാണു മറ്റു രണ്ടു മക്കൾ.
കുമാർ മത്സ്യബന്ധനത്തിനു പോയി കിട്ടുന്ന പണം മാത്രമായിരുന്നു ഇവരുടെ അന്നത്തിനുണ്ടായിരുന്ന ഏകമാർഗം. ഇന്നീ കുടുംബം മുഴുപ്പട്ടിണിയുടെ വക്കിലാണ്. ദുരന്തമുണ്ടായി കുറച്ചു ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച സഹായം കൊണ്ടു കുഞ്ഞുങ്ങൾക്കു മൂന്നുനേരം ഭക്ഷണം നല്കാൻ സാധിച്ചു. ഇപ്പോൾ അതും നിലച്ചതോടെ ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണിന്ന്.
കുമാർ ബാങ്കിൽനിന്ന് 80,000 രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ ആ പണവും തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥ. കുഞ്ഞുങ്ങൾക്ക് ആഹാരത്തിനുള്ള വക കണ്ടെത്താൻ മാർഗമില്ലാതിരിക്കുമ്പോൾ, ബാങ്ക് വായ്പയുടെ തവണകൾ മുടങ്ങിയാൽ ജപ്തി നടപടികൾ ഉണ്ടാവുമോ എന്ന ആശങ്കയും. ക്രിസ്മസിന്റെ തലേനാൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിലെത്തി 5000 രൂപ നല്കിയതും സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച 8000 രൂപയും അന്ന് ഏറെ സഹായകരമായി എന്നു സെൽവി പറഞ്ഞു.
ദുരന്തം അറിഞ്ഞെത്തിയ നിരവധി പേർ കുഞ്ഞുങ്ങൾക്കു മിഠായി വാങ്ങാൻ നല്കിയ പണം കൂട്ടിവച്ചാണ് പലപ്പോഴും വീട്ടിലേക്കു വേണ്ട പലചരക്കു സാധനങ്ങൾ വാങ്ങിയതെന്നും സെൽവി പറഞ്ഞു.
ഇത്രത്തോളം ദൈവം നടത്തി. ദൈവത്തിൽ ശരണപ്പെട്ട് പ്രാർഥനയോടെ മുന്നോട്ടുപോകും. കുഞ്ഞുങ്ങളെ വളർത്തണം. അതിനായി ദൈവത്തോട് മുട്ടിൻമേൽ നിന്നു പ്രാർഥിക്കുന്നു. ഒപ്പം കുമാർ മടങ്ങി എത്തണമേ എന്ന പ്രാർഥനയും. അതു മാത്രമാണിനി സെൽവിയുടെ ആശയും പ്രതീക്ഷയും. കടലിലലിയുന്ന കണ്ണീർപ്പുഴയായി ആ പ്രാർഥന ഇപ്പോഴും ഒഴുകുകയാണ്...
ഓഖി ചുഴലിക്കാറ്റിൽ കാണാതായ, പൂന്തുറ ജോണ് പോൾ രണ്ടാം കോളനിയിലെ കുമാറിന്റെ ഭാര്യ സെൽവിക്കു മുന്നിൽ ഭാവി ഉത്തരം കിട്ടാത്ത ചോദ്യമാണിന്ന്.ഒരു വശത്ത് ജപ്തിയുടെ നിഴൽ. മറുവശത്തു പറക്കമുറ്റാത്ത നാലു പെണ്കുഞ്ഞുങ്ങൾ. ഓഖി കലിതുള്ളി കടന്നുപോയിട്ട് അൻപതാം നാളായ ഇന്നും തന്റെ പ്രിയതമനുവേണ്ടി ഹൃദയം നുറുങ്ങുന്ന പ്രാർഥനയോടെ കഴിഞ്ഞുകൂടാൻ മാത്രമേ സെൽവിക്കു കഴിയൂ.
കഴിഞ്ഞ രണ്ടിനു കുമാറിന്റെയും സെൽവിയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു. സന്തോഷക്കടലിൽ ഒരുമിച്ചു തുഴഞ്ഞ എട്ടു വർഷങ്ങൾക്കുശേഷം സങ്കടക്കടലിൽ സെൽവി ഒറ്റയ്ക്കായത് ഒറ്റദിവസം കൊണ്ടാണ്. പ്രിയതമന്റെ ചിത്രം നെഞ്ചോടു ചേർത്തുവയ്ക്കുമ്പോൾ നിറയുന്ന കണ്ണുകളിലും കരളിലും ഇപ്പോഴും കുമാറിന്റെ മടങ്ങിവരവിനായുള്ള പ്രാർഥന മാത്രം; പെണ്മക്കളെ ഓർത്തുള്ള ആധിയും.
സെൽവി- കുമാർ ദമ്പതികളുടെ മൂത്തകുട്ടി ഏഴുവയസുകാരി നിമ്മി പൂന്തുറ സെന്റ് തോമസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മകൾ നമിതയുടെ പ്രായം അഞ്ചുവയസ്. മൂന്നര വയസുകാരി നിഖിതയും രണ്ടു വയസുകാരി നിമിഷയുമാണു മറ്റു രണ്ടു മക്കൾ.
കുമാർ മത്സ്യബന്ധനത്തിനു പോയി കിട്ടുന്ന പണം മാത്രമായിരുന്നു ഇവരുടെ അന്നത്തിനുണ്ടായിരുന്ന ഏകമാർഗം. ഇന്നീ കുടുംബം മുഴുപ്പട്ടിണിയുടെ വക്കിലാണ്. ദുരന്തമുണ്ടായി കുറച്ചു ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച സഹായം കൊണ്ടു കുഞ്ഞുങ്ങൾക്കു മൂന്നുനേരം ഭക്ഷണം നല്കാൻ സാധിച്ചു. ഇപ്പോൾ അതും നിലച്ചതോടെ ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണിന്ന്.
കുമാർ ബാങ്കിൽനിന്ന് 80,000 രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ ആ പണവും തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥ. കുഞ്ഞുങ്ങൾക്ക് ആഹാരത്തിനുള്ള വക കണ്ടെത്താൻ മാർഗമില്ലാതിരിക്കുമ്പോൾ, ബാങ്ക് വായ്പയുടെ തവണകൾ മുടങ്ങിയാൽ ജപ്തി നടപടികൾ ഉണ്ടാവുമോ എന്ന ആശങ്കയും. ക്രിസ്മസിന്റെ തലേനാൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിലെത്തി 5000 രൂപ നല്കിയതും സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച 8000 രൂപയും അന്ന് ഏറെ സഹായകരമായി എന്നു സെൽവി പറഞ്ഞു.
ദുരന്തം അറിഞ്ഞെത്തിയ നിരവധി പേർ കുഞ്ഞുങ്ങൾക്കു മിഠായി വാങ്ങാൻ നല്കിയ പണം കൂട്ടിവച്ചാണ് പലപ്പോഴും വീട്ടിലേക്കു വേണ്ട പലചരക്കു സാധനങ്ങൾ വാങ്ങിയതെന്നും സെൽവി പറഞ്ഞു.
ഇത്രത്തോളം ദൈവം നടത്തി. ദൈവത്തിൽ ശരണപ്പെട്ട് പ്രാർഥനയോടെ മുന്നോട്ടുപോകും. കുഞ്ഞുങ്ങളെ വളർത്തണം. അതിനായി ദൈവത്തോട് മുട്ടിൻമേൽ നിന്നു പ്രാർഥിക്കുന്നു. ഒപ്പം കുമാർ മടങ്ങി എത്തണമേ എന്ന പ്രാർഥനയും. അതു മാത്രമാണിനി സെൽവിയുടെ ആശയും പ്രതീക്ഷയും. കടലിലലിയുന്ന കണ്ണീർപ്പുഴയായി ആ പ്രാർഥന ഇപ്പോഴും ഒഴുകുകയാണ്...