കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ വിജിലൻസിനു 45 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു.
കേസിൽ വിജിലൻസിന്റെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി പരിഗണിക്കവെയാണു ഹൈക്കോടതിയുടെ തീരുമാനം.സിംഗിൾബെഞ്ച് ഇന്നലെ ഹർജി പരിഗണിക്കവെ കേസിലെ അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസവും വിവരങ്ങൾ വിശകലനം ചെയ്തു റിപ്പോർട്ട് തയാറാക്കി കോടതിയിൽ നൽകാൻ 15 ദിവസവും ഉൾപ്പെടെ 45 ദിവസം വേണമെന്നു വിജിലൻസ് അഭിഭാഷകൻ അറിയിച്ചു.
അന്വേഷണ പുരോഗതി വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ കൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റ തയാറാക്കിയ റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയുംചെയ്തു. തുടർന്നാണു ഹൈക്കോടതി കൂടുതൽ സമയം നൽകിയത്.
അന്വേഷണത്തിനു സമയം നൽകുന്നതിനെ മാണിയുടെ അഭിഭാഷകൻ എതിർത്തു. രണ്ടുവർഷത്തിലേറെയായി വിജിലൻസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുകയാണെന്നായിരുന്നു മാണിയുടെ അഭിഭാഷകന്റെ വാദം. ഡിസംബർ 17ന് അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസം കൂടി സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുവദിച്ച സിംഗിൾബെഞ്ച് ഇന്നലെ വീണ്ടും ഹർജി പരിഗണിക്കുന്പോഴാണു വിജിലൻസ് വീണ്ടും സമയം കൂട്ടിച്ചോദിച്ചത്.
ബാർ ലൈസൻസ് പുതുക്കി നൽകാൻ മന്ത്രിയായിരുന്ന മാണിക്ക് ഒരു കോടി രൂപ നൽകിയെന്നു 2014 ഒക്ടോബർ 30ന് കേരള ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുന്പ് രണ്ടുതവണ അന്വേഷണം നടത്തി തെളിവില്ലെന്നു കണ്ടതിനുശേഷം വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നു മാണിയുടെ ഹർജിയിൽ പറയുന്നു.
കേസിൽ വിജിലൻസിന്റെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി പരിഗണിക്കവെയാണു ഹൈക്കോടതിയുടെ തീരുമാനം.സിംഗിൾബെഞ്ച് ഇന്നലെ ഹർജി പരിഗണിക്കവെ കേസിലെ അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസവും വിവരങ്ങൾ വിശകലനം ചെയ്തു റിപ്പോർട്ട് തയാറാക്കി കോടതിയിൽ നൽകാൻ 15 ദിവസവും ഉൾപ്പെടെ 45 ദിവസം വേണമെന്നു വിജിലൻസ് അഭിഭാഷകൻ അറിയിച്ചു.
അന്വേഷണ പുരോഗതി വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ കൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റ തയാറാക്കിയ റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയുംചെയ്തു. തുടർന്നാണു ഹൈക്കോടതി കൂടുതൽ സമയം നൽകിയത്.
അന്വേഷണത്തിനു സമയം നൽകുന്നതിനെ മാണിയുടെ അഭിഭാഷകൻ എതിർത്തു. രണ്ടുവർഷത്തിലേറെയായി വിജിലൻസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുകയാണെന്നായിരുന്നു മാണിയുടെ അഭിഭാഷകന്റെ വാദം. ഡിസംബർ 17ന് അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസം കൂടി സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുവദിച്ച സിംഗിൾബെഞ്ച് ഇന്നലെ വീണ്ടും ഹർജി പരിഗണിക്കുന്പോഴാണു വിജിലൻസ് വീണ്ടും സമയം കൂട്ടിച്ചോദിച്ചത്.
ബാർ ലൈസൻസ് പുതുക്കി നൽകാൻ മന്ത്രിയായിരുന്ന മാണിക്ക് ഒരു കോടി രൂപ നൽകിയെന്നു 2014 ഒക്ടോബർ 30ന് കേരള ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുന്പ് രണ്ടുതവണ അന്വേഷണം നടത്തി തെളിവില്ലെന്നു കണ്ടതിനുശേഷം വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നു മാണിയുടെ ഹർജിയിൽ പറയുന്നു.