കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കന്പനി റിസോർട്ടിനു വേണ്ടി മാർത്താണ്ഡം കായൽ നിലം കൈയേറിയെന്ന പരാതിയിൽ മൂന്നു മാസത്തിനകം സർവേ പൂർത്തിയാക്കണമെന്നും തുടർന്നുള്ള മൂന്നു മാസത്തിനകം ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി വിശദമായ വാദം കേട്ട് നിയമപരമായി നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വാട്ടർ വേൾഡ് ടൂറിസം കന്പനിക്കും തോമസ് ചാണ്ടി ഉൾപ്പെടെയുള്ള ഡയറക്ടർമാർക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദും തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദനും നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിവാദ നികത്തു ഭൂമി നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന പരാതിയിൽ പ്രാദേശികതല നിരീക്ഷണ സമിതി പരിശോധന നടത്തി ആവശ്യമെങ്കിൽ തിരുത്തി ഡേറ്റ ബാങ്ക് അന്തിമമാക്കണമെന്നും വിധിയിൽ പറയുന്നു.
ഭൂരഹിതർക്ക് വീട് വയ്ക്കാൻ സർക്കാർ പതിച്ചു നൽകിയ ഭൂമിയാണ് വാട്ടർ വേൾഡ് ടൂറിസം കന്പനി വാങ്ങിയത്. ഇതു മണ്ണിട്ട് നികത്തുന്നതിനിടെ ഈ പ്ലോട്ടുകൾക്കിടയിലുള്ള സർക്കാർ ഭൂമിയിലും മണ്ണ് വീണിട്ടുണ്ടാകും. അതിന്റെ പേരിലാണ് കോലാഹലമെന്നും മനഃപൂർവം സർക്കാർ ഭൂമി കൈയേറാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു കന്പനിയുടെ വാദം. ലേക് പാലസ് റിസോർട്ടിലെത്തുന്ന ചില അതിഥികളെ സൂര്യാസ്തമനം കാണിക്കാൻ ഈ ഭൂമിയിലേക്ക് കൊണ്ടുവരാറുണ്ടെന്നല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിച്ചിട്ടില്ലെന്നും ഇവർ വിശദീകരിച്ചിട്ടുണ്ട്.
ഭൂമി കൈയേറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കന്പനി വ്യക്തമാക്കുന്പോൾ അവരെ ശിക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ വാട്ടർ വേൾഡ് കന്പനിക്കെതിരേയോ ഡയറക്ടർമാർക്കെതിരേയോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈയേറ്റം കണ്ടെത്തിയാൽ ഒഴിയാൻ അധികൃതർക്ക് നിർദേശിക്കാം. തുടർന്നും നടപടിയില്ലെങ്കിൽ നിയമപരമായ വഴി തേടാം.
നിലവിൽ അപര്യാപ്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ കോടതിക്ക് കഴിയില്ല. അന്വേഷണം നടത്തി സർക്കാർ - റവന്യു അധികൃതർ നടപടി എടുക്കുകയാണ് വേണ്ടത്. ഭൂമി കൈയേറാനോ കൈവശം വെയ്ക്കാനോ ശ്രമമുണ്ടെങ്കിലേ ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരമുള്ള തടവുശിക്ഷ ഉൾപ്പെടെയുള്ള നടപടി സാധ്യമാകൂ- ഹൈക്കോടതി വ്യക്തമാക്കി.
വിവാദ നികത്തു ഭൂമി നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന പരാതിയിൽ പ്രാദേശികതല നിരീക്ഷണ സമിതി പരിശോധന നടത്തി ആവശ്യമെങ്കിൽ തിരുത്തി ഡേറ്റ ബാങ്ക് അന്തിമമാക്കണമെന്നും വിധിയിൽ പറയുന്നു.
ഭൂരഹിതർക്ക് വീട് വയ്ക്കാൻ സർക്കാർ പതിച്ചു നൽകിയ ഭൂമിയാണ് വാട്ടർ വേൾഡ് ടൂറിസം കന്പനി വാങ്ങിയത്. ഇതു മണ്ണിട്ട് നികത്തുന്നതിനിടെ ഈ പ്ലോട്ടുകൾക്കിടയിലുള്ള സർക്കാർ ഭൂമിയിലും മണ്ണ് വീണിട്ടുണ്ടാകും. അതിന്റെ പേരിലാണ് കോലാഹലമെന്നും മനഃപൂർവം സർക്കാർ ഭൂമി കൈയേറാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു കന്പനിയുടെ വാദം. ലേക് പാലസ് റിസോർട്ടിലെത്തുന്ന ചില അതിഥികളെ സൂര്യാസ്തമനം കാണിക്കാൻ ഈ ഭൂമിയിലേക്ക് കൊണ്ടുവരാറുണ്ടെന്നല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിച്ചിട്ടില്ലെന്നും ഇവർ വിശദീകരിച്ചിട്ടുണ്ട്.
ഭൂമി കൈയേറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കന്പനി വ്യക്തമാക്കുന്പോൾ അവരെ ശിക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ വാട്ടർ വേൾഡ് കന്പനിക്കെതിരേയോ ഡയറക്ടർമാർക്കെതിരേയോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈയേറ്റം കണ്ടെത്തിയാൽ ഒഴിയാൻ അധികൃതർക്ക് നിർദേശിക്കാം. തുടർന്നും നടപടിയില്ലെങ്കിൽ നിയമപരമായ വഴി തേടാം.
നിലവിൽ അപര്യാപ്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ കോടതിക്ക് കഴിയില്ല. അന്വേഷണം നടത്തി സർക്കാർ - റവന്യു അധികൃതർ നടപടി എടുക്കുകയാണ് വേണ്ടത്. ഭൂമി കൈയേറാനോ കൈവശം വെയ്ക്കാനോ ശ്രമമുണ്ടെങ്കിലേ ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരമുള്ള തടവുശിക്ഷ ഉൾപ്പെടെയുള്ള നടപടി സാധ്യമാകൂ- ഹൈക്കോടതി വ്യക്തമാക്കി.