തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസനെതിരേ തെളിവില്ലെന്നു വിജിലൻസ്. അഴിമതി കേസിൽ തെളിവില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ശിപാർശ വിജിലൻസ് ഡയറക്ടറുടെ പരിഗണനയിലാണ്. ദാസനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന നിയമോപദേശവും ലഭിച്ചിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സ്പോർട്സ് ലോട്ടറിയുടെ വിൽപനയിൽ 28.10 ലക്ഷം രൂപയുടെ ക്രമക്കേട് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ ടി.പി. ദാസനെ ഒന്നാംപ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സ്പോർട്സ് ലോട്ടറിയുടെ വിൽപനയിൽ 28.10 ലക്ഷം രൂപയുടെ ക്രമക്കേട് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ ടി.പി. ദാസനെ ഒന്നാംപ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.