തിരുവനന്തപുരം: ഫോൺകെണി കേസിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനു കോടതി ജാമ്യം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജഡ്ജിയാണ് ശശീന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്റെ കുറ്റപത്രം മാർച്ച് 17ന് വായിച്ചു കേൾപ്പിക്കും.തുടർന്ന് കേസിന്റെ വിചാരണ ആരംഭിക്കും .
ചാനൽപ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിരായ നിയമ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. പരമാവധി മൂന്നു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ശശീന്ദ്രനോടു നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
ഇവർ മൂന്നു പേരും മുൻ മന്ത്രി ചാനൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാണു സ്വകാര്യ ഹർജിയിലെ ആരോപണം.
ചാനൽപ്രവർത്തക നൽകിയ പരാതിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിരായ നിയമ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. പരമാവധി മൂന്നു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ശശീന്ദ്രനോടു നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
ഇവർ മൂന്നു പേരും മുൻ മന്ത്രി ചാനൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാണു സ്വകാര്യ ഹർജിയിലെ ആരോപണം.