കൊച്ചി: ഹാദിയ കേസിലെ പ്രതിക്കു മുൻകൂർജാമ്യം അനുവദിച്ചു. ഹാദിയയുടെ കൂട്ടുകാരിയുടെ പിതാവായ മലപ്പുറം സ്വദേശി അബൂബക്കർക്കാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി മുൻകൂർജാമ്യം നൽകിയത്. എല്ലാ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാവണമെന്ന നിബന്ധനയോടെയാണു മുൻകൂർജാമ്യം.
അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് എൻഐഎ അറിയിച്ചതിനെത്തുടർന്നാണു കോടതി മുൻകൂർജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാവാൻ നിർദേശിച്ച് എൻഐഎ സമൻസ് അയച്ചതിനെത്തുടർന്നാണ് അബൂബക്കർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രതിയാണ് അബൂബക്കർ.
അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് എൻഐഎ അറിയിച്ചതിനെത്തുടർന്നാണു കോടതി മുൻകൂർജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാവാൻ നിർദേശിച്ച് എൻഐഎ സമൻസ് അയച്ചതിനെത്തുടർന്നാണ് അബൂബക്കർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രതിയാണ് അബൂബക്കർ.