+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാളിത്യം ജീവിതവ്രതമാക്കിയ ശ്രേഷ്ഠാചാര്യൻ

ഭാരതത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ചരിത്രത്തിൽ ആദ്യമായി സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്
ലാളിത്യം ജീവിതവ്രതമാക്കിയ ശ്രേഷ്ഠാചാര്യൻ
ഭാരതത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ചരിത്രത്തിൽ ആദ്യമായി സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്- കാതോലിക്കാബാവായെ കാനൻ നിയമപ്രകാരം തെരഞ്ഞെടുത്ത സുന്നഹദോസിന് അധ്യക്ഷത വഹിക്കാനും സ്ഥാനാരോഹണ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കാനും ദൈവം നിശ്ചയിച്ച് നിയമിച്ചതുവഴി സഭാചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ ജീവിതം അനേകം സവിശേഷതകളുടേതായിരുന്നു.

വൈദികശുശ്രൂഷാകാലത്തു തന്‍റെ സഹവൈദികനും സഹായ വൈദികനും രൂപതാധ്യക്ഷനായിരുന്നപ്പോൾ തന്‍റെ വികാരി ജനറാളും ആയിരുന്ന ഐസക് തോട്ടുങ്കൽ അച്ചനെ മെത്രാൻ പദവിയിലേക്ക് ഉയർത്താൻ ശിപാർശ ചെയ്യുകയും പിന്നീടു സഭയിലെ ഏറ്റവും പ്രായക്കുറവുള്ള മെത്രാപ്പോലിത്തയായ അദ്ദേഹത്തെ തലവനും പിതാവുമായി തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‍റെ നിയമനങ്ങൾ ശിരസാ വഹിക്കുകയും ചെയ്തു താരതമ്യേന ശക്തമായ ബത്തേരി രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു മാറി പുതുതായി രൂപീകൃതമായ പുത്തൂർ രൂപതയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്ത് അദ്ദേഹം കാണിച്ച ആത്മിക ശ്രേഷ്ഠത എത്രയോ മഹത്തരമാണ്.

ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത എടത്വാ ആനപ്രന്പാൽ ഒറ്റത്തെങ്ങിൽ വർഗീസിന്‍റെയും കുന്നന്താനത്ത് ആഞ്ഞിലിമൂട്ടിൽ മറിയാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമൻ. ജനനം 1950 നവംബർ ഒന്നിന്. ആറാമത്തെ വയസിൽ മാതാപിതാക്കളോടൊപ്പം കർണാടകയിലെ സൗത്ത് കാനറയിലേക്കു കുടിയേറി.

നെല്ലിയാടിയിലും ഉപ്പനങ്ങാടിയിലും സ്കൂൾ വിദ്യാഭ്യാസം. പതിനാറാം വയസിൽ വൈദികപരിശീലനത്തിനായി തിരുവല്ല അതിരൂപത മൈനർ സെമിനാരിയിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി സെന്‍റ് പോൾസ് മേജർ സെമിനാരിയിൽ തത്ത്വശാസ്ത്ര ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1978 ഏപ്രിൽ 18ന് ഇച്ചിലംപടി പള്ളിയിൽ വച്ച് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽനിന്നു വൈദികാഭിഷേകം സ്വീകരിച്ചു.

മലബാർ പ്രദേശത്തെ കപ്പൂച്ചിൻ മിഷനറി വൈദികൻ ഫാ. കർബർട്ടിന്‍റെ സഹവൈദികനായി നിലന്പൂർ പ്രദേശത്ത് അജപാലന ശുശ്രൂഷ ആരംഭിച്ചു. 1979ൽ തിരുവല്ല അതിരൂപത വിഭജിച്ച് ബത്തേരി രൂപത നിലവിൽ വന്നപ്പോൾ അദ്ദേഹത്തിന്‍റെ പ്രവർത്തനം ബത്തേരിയിൽ കേന്ദ്രീകരിച്ചു. റോമിലെ ആഞ്ജലിക്കും സർവകലാശാലയിൽ നിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബത്തേരി രൂപത മൈനർ സെമിനാരി റെക്ടർ, കത്തീഡ്രൽ വികാരി, തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ ആധ്യാത്മിക ഗുരു, അധ്യാപകൻ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.

മലങ്കര മേജർ സെമിനാരിയിൽ ദൈവശാസ്ത്ര വിഭാഗത്തിനു തുടക്കം കുറിക്കുന്നതു പിതാവ് റെക്ടറായിരുന്ന കാലത്താണ്. തിയോളജി ബ്ലോക്ക്, സ്റ്റാഫ് ക്വാട്ടേഴ്സ്, മനോഹരമായ സെമിനാരി ചാപ്പൽ, ബൃഹത്തായ ഓഡിറ്റോറിയം എന്നിവ അദ്ദേഹത്തിന്‍റെ പരിശ്രമഫലമാണ്. 1995 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സിബിസിഐയുടെ പ്ലീനറി സമ്മേളനത്തിന്‍റെ പ്രധാന സംഘാടകനും അദ്ദേഹമായിരുന്നു.

ബത്തേരി രൂപതയുടെ ദ്വിതീയ അധ്യക്ഷൻ

സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലിത്ത തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1997 ഫെബ്രുവരി അഞ്ചിന് അദ്ദേഹം ബത്തേരി രൂപതയുടെ ദ്വിതീയ അധ്യക്ഷനായി നിയമിതനായി. പതിമൂന്ന് വർഷത്തെ അദ്ദേഹത്തിന്‍റെ നേതൃത്വം ബത്തേരി രൂപതയുടെ കുതിപ്പിന്‍റെ കാലമായിരുന്നു.

2007 ൽ സിറിൽ ബസേലിയോസ് കാതോലിക്കാബാവ കാലം ചെയ്തതിനെ തുടർന്നു സഭാ നിയമപ്രകാരം അദ്ദേഹം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഡ്മിനിസ്ട്രേറ്ററായും നേതൃത്വം നല്കി. അദ്ദേഹത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിശുദ്ധ സുന്നഹദോസാണ് സഭയുടെ ദ്വിതീയ കാതോലിക്കയായി മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചതും അദ്ദേഹമാണ്.

2010 ൽ ബത്തേരി രൂപത വിഭജിച്ച് പുത്തൂർ രൂപത സ്ഥാപിതമായപ്പോൾ, അതിന്‍റെ പ്രഥമാധ്യക്ഷനായി സുന്നഹദോസ് മാർ ദിവന്നാസിയോസിനെയാണ് നിയമിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു പുത്തൂർ രൂപതയുടെ അടിസ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അനാരോഗ്യം നിമിത്തം ആറു വർഷത്തെ സേവനത്തിനുശേഷം അദ്ദേഹം വിരമിച്ചു.

തിരുവല്ല, ബത്തേരി, പുത്തൂർ രൂപതകളിൽ നാലുപതിറ്റാണ്ടു കാലത്തെ വൈദിക ശുശ്രൂഷ. രണ്ടു രൂപതകളിലായി ഇരുപത് വർഷത്തെ പ്രധാനാചാര്യ ശുശ്രൂഷ. അജപാലന ശുശ്രൂഷയുടെ മർമമറിഞ്ഞ ഇടയശ്രേഷ്ഠൻ, ബത്തേരി രൂപതയിലെ സാമൂഹ്യസേവനവിഭാഗമായ ശ്രേയസിലൂടെ വയനാടൻ മലനിരകളിലെ ആദിവാസികളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ നിരവധിയാണ്. ആളുകളുടെ ആവശ്യമറിഞ്ഞു സഹായിക്കുന്നതിൽ അദ്ദേഹം എന്നും ബദ്ധശ്രദ്ധനായിരുന്നു.

ബത്തേരി രൂപതയിൽ പതിമൂന്ന് വർഷക്കാലത്തെ പ്രധാനാചാര്യ ശുശ്രൂഷയ്ക്കുശേഷം പുത്തൂർ രൂപത രൂപീകൃതമായപ്പോൾ അതിന്‍റെ ബാലാരിഷ്ടതകളിൽ നേതൃത്വമേറ്റെടുത്തത് അദ്ദേഹത്തിന്‍റെ ത്യാഗമനോഭാവത്തിന്‍റെ തെളിവാണ്.

ആധ്യാത്മികതയിൽ അടിത്തറ

ആധ്യാത്മിക ദൈവശാസ്ത്രം ഗവേഷണ വിഷയമാക്കിയതിനപ്പുറം ജീവിതമാക്കി മാറ്റാൻ അദ്ദേഹം ശ്രദ്ധിച്ചു. അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയതിന്‍റെ ഖ്യാതി ഉള്ളപ്പോഴും അദ്ദേഹത്തിന്‍റെ വ്യക്തിജീവിതം ലാളിത്യത്തിന്‍റേതായിരുന്നു. സംഗീതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം മലങ്കര സുറിയാനി ആരാധനക്രമത്തെ സന്പന്നമാക്കി. മലങ്കര ആരാധനക്രമം കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിലും ആരാധനാഗീതങ്ങൾ കർണാടകസംഗീത സങ്കേതങ്ങളുപയോഗിച്ച് മനോഹരമാക്കുന്നതിനും നേതൃത്വം നല്കി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ നൂറുകണക്കിനു വൈദികരുടെ പരിശീലനത്തിലും രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആരാധനയോടുള്ള ആഭിമുഖ്യം പാവങ്ങളോടുള്ള പരിഗണന, വൈദികരോടും സന്യസ്തരോടുമുള്ള വാത്സല്യം ഇവ അദ്ദേഹത്തിൽ തിളങ്ങിനിന്ന സവിശേഷതകളാണ്. മാർ ദിവന്നാസിയോസ് പിതാവിന്‍റെ സാന്നിധ്യവും ഇടപെടലുകളും എപ്പിസ്കോപ്പൽ സുന്നഹദോസിലെ ചർച്ചകൾക്ക് ആത്മീയ ആഴം നല്കുന്നതിനിടയാക്കിയിരുന്നു എന്നതു സുന്നഹദോസ് സെക്രട്ടറി എന്ന നിലയിൽ ഞാൻ നിരീക്ഷിച്ചിരുന്നു.

രൂപതാധ്യക്ഷനായിരിക്കുന്പോൾ ശാരീരിക ആരോഗ്യം ക്ഷയിക്കുന്നു എന്ന തിരിച്ചറിവിൽ 66-ാം വയസിൽ സ്വയം വിരമിക്കാൻ എടുത്ത തീരുമാനവും രോഗത്തിന്‍റെ വേദനയുടെയും അസ്വസ്ഥതകളുടെയും മധ്യത്തിൽ തന്നെ കാണാനെത്തുന്നവരെ പ്രസന്നതയോടെ സ്വീകരിക്കാനും സംസാരിക്കാനും സാധിച്ചിരുന്നതും അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിക്കു തെളിവാണെന്നതിൽ സംശയമില്ല.

ബത്തേരി രൂപതാധ്യക്ഷനായിരുന്നപ്പോൾ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വിവിധ കമ്മീഷനുകളുടെയും പുത്തൂർ രൂപതാധ്യക്ഷനായിരുന്നപ്പോൾ കർണാടക കത്തോലിക്കാ മെത്രാൻ സമിതിയിലെ വിവിധ കമ്മീഷനുകളുടെയും ചുമതല അദ്ദേഹം വഹിച്ചിരുന്നു.

ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് (മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സുന്നഹദോസ് സെക്രട്ടറി, തിരുവല്ല അതിരൂപതാധ്യക്ഷൻ)