തിരുവനന്തപുരം: ചെറുകിട കരിങ്കൽ ക്വാറി മേഖല അടച്ചുപൂട്ടിയതോടെ സംസ്ഥാനത്തെ നിർമാണ മേഖല പ്രതിസന്ധിയിലാണെന്നും ഇതിനു പിന്നിൽ ക്രഷർ മാഫിയകളുടെ ആസൂത്രിത നീക്കമാണെന്നും ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ (എസ്എസ്ക്യൂഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. 2600 ഓളം വരുന്ന ചെറുകിട പെർമിറ്റ് ക്വാറികളുടെ നിർമാണം നിലച്ചതോടെ തൊഴിലാളികൾ പട്ടിണിയിലാണ്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലകളിൽ പ്രക്ഷോഭം നടത്തുമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബു, വൈസ് പ്രസിഡന്റ് പി.വി. ജോർജ്, കമ്മിറ്റി അംഗങ്ങളായ സത്യൻ ഐത്തിയൂർ, ടി.പി. സുരേഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. 2600 ഓളം വരുന്ന ചെറുകിട പെർമിറ്റ് ക്വാറികളുടെ നിർമാണം നിലച്ചതോടെ തൊഴിലാളികൾ പട്ടിണിയിലാണ്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലകളിൽ പ്രക്ഷോഭം നടത്തുമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബു, വൈസ് പ്രസിഡന്റ് പി.വി. ജോർജ്, കമ്മിറ്റി അംഗങ്ങളായ സത്യൻ ഐത്തിയൂർ, ടി.പി. സുരേഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.