കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നവർ കേരളീയരാണെന്നും ഓരോ മലയാളിയും പ്രതിദിനം ശരാശരി 3,000 ലിറ്ററെങ്കിലും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. സി.എം. സുശാന്ത്. പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ കേരള വനഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജലവിഭവ പരിപാലനത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറിലാണു മലയാളികളുടെ ജലവിനിയോഗത്തക്കുറിച്ചുള്ള കണക്കുകൾ അദ്ദേഹം വ്യക്തമാക്കിയത്.
നേരിട്ടും പരോക്ഷമായും മലയാളി ഒരു ദിവസം ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവാണു 3000 ലിറ്റർ. നേരിട്ട് ഉപയോഗിക്കുന്നതിന്റെ നൂറുകണക്കിനു മടങ്ങ് വെള്ളമാണ് ഒരോ മലയാളിയും പരോക്ഷമായി ദിവസേന ഉപയോഗിക്കുന്നത്.
ഇത് രാജ്യത്തെ പൊതു ശരാശരിയേക്കാൾ കൂടുതലാകാൻ കാരണം മലയാളി സമൂഹം പ്രധാനമായും ഉപഭോക്താക്കളാണ് എന്നതാണെന്നു ഡോ. സുശാന്ത് പറഞ്ഞു. മലയാളിയുടെ ഭക്ഷണശീലങ്ങളും ഉയർന്ന ജലഉപഭോഗത്തിനു കാരണമാണ്. ആന്ധ്രയിൽനിന്നോ തെലുങ്കാനയിൽനിന്നോ ഒരു കിലോ അരി മലയാളിയുടെ കൈയിലെത്തുന്പോൾ 10,000 ലിറ്റർ വെള്ളം ചെലവാകുന്നുണ്ട്. ഒരു കിലോ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ 1000 ഇരട്ടി വെള്ളം ഒരു കിലോ ഇറച്ചി ഉത്പാദിപ്പിച്ചെടുക്കുവാൻ വേണം. ആറ് ഗ്ലാസ് വെള്ളം ചെലവഴിച്ചാലാണു ഹോട്ടലിൽ ഒരു ഗ്ലാസ് വെള്ളം നമ്മുടെ മുന്നിൽ എത്തുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ ഉദ്ഘാടനം ചെയ്ത സെമിനാറിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ ശാസ്ത്രജ്ഞ ഡോ. ബി.എം. ഷെറിൻ കേരള സയൻസ് കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. കുഫോസ് എമിനൻസ് പ്രഫസറും ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. കെ. ഗോപകുമാർ, കുഫോസ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി.വി. ശങ്കർ, രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ് എന്നിവർ പ്രസംഗിച്ചു. ഈ മാസം അവസാനം തലശേരി ബ്രണ്ണൻ കോളജിൽ നടക്കുന്ന 30-ാമതു കേരള സയൻസ് കോണ്‍ഗ്രസിന്റെ മുന്നോടിയായാണു കുഫോസിൽ ജലവിഭവ സെമിനാർ നടത്തിയത്.
നേരിട്ടും പരോക്ഷമായും മലയാളി ഒരു ദിവസം ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവാണു 3000 ലിറ്റർ. നേരിട്ട് ഉപയോഗിക്കുന്നതിന്റെ നൂറുകണക്കിനു മടങ്ങ് വെള്ളമാണ് ഒരോ മലയാളിയും പരോക്ഷമായി ദിവസേന ഉപയോഗിക്കുന്നത്.
ഇത് രാജ്യത്തെ പൊതു ശരാശരിയേക്കാൾ കൂടുതലാകാൻ കാരണം മലയാളി സമൂഹം പ്രധാനമായും ഉപഭോക്താക്കളാണ് എന്നതാണെന്നു ഡോ. സുശാന്ത് പറഞ്ഞു. മലയാളിയുടെ ഭക്ഷണശീലങ്ങളും ഉയർന്ന ജലഉപഭോഗത്തിനു കാരണമാണ്. ആന്ധ്രയിൽനിന്നോ തെലുങ്കാനയിൽനിന്നോ ഒരു കിലോ അരി മലയാളിയുടെ കൈയിലെത്തുന്പോൾ 10,000 ലിറ്റർ വെള്ളം ചെലവാകുന്നുണ്ട്. ഒരു കിലോ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ 1000 ഇരട്ടി വെള്ളം ഒരു കിലോ ഇറച്ചി ഉത്പാദിപ്പിച്ചെടുക്കുവാൻ വേണം. ആറ് ഗ്ലാസ് വെള്ളം ചെലവഴിച്ചാലാണു ഹോട്ടലിൽ ഒരു ഗ്ലാസ് വെള്ളം നമ്മുടെ മുന്നിൽ എത്തുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ ഉദ്ഘാടനം ചെയ്ത സെമിനാറിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ ശാസ്ത്രജ്ഞ ഡോ. ബി.എം. ഷെറിൻ കേരള സയൻസ് കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. കുഫോസ് എമിനൻസ് പ്രഫസറും ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. കെ. ഗോപകുമാർ, കുഫോസ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി.വി. ശങ്കർ, രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ് എന്നിവർ പ്രസംഗിച്ചു. ഈ മാസം അവസാനം തലശേരി ബ്രണ്ണൻ കോളജിൽ നടക്കുന്ന 30-ാമതു കേരള സയൻസ് കോണ്‍ഗ്രസിന്റെ മുന്നോടിയായാണു കുഫോസിൽ ജലവിഭവ സെമിനാർ നടത്തിയത്.