തിരുവനന്തപുരം: അഭയാ കേസിൽ സിബിഐക്കു വീണ്ടും കോടതിയുടെ വിമർശനം. സിസ്റ്റർ അഭയയുടെ പിതാവ് തോമസ് ഐക്കര മരണത്തിൽ സംശയം ആരോപിച്ച് ആദ്യം ആർഡിഒയ്ക്കു നല്കിയ പരാതി അടങ്ങിയ ഫയൽ നശിപ്പിച്ചതായി അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണം നടത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്കാൻ സിബിഐക്കു സാധിച്ചില്ല. കോടതി ചൂണ്ടിക്കാട്ടിയ അവ്യക്തതകൾ വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വി. ദേവരാജൻ ഇന്നലെ കോടതിയിൽ ഹാജരായതുമില്ല.
അന്വേഷണ റിപ്പോർട്ടിലെ പല അവ്യക്തതകളും വിശദീകരിക്കാൻ കഴിഞ്ഞ തവണയും അന്വേഷണ ഉദ്യോഗസ്ഥനു സാധിച്ചിരുന്നില്ല. കേസിലെ പ്രധാന തെളിവായ തൊണ്ടിമുതലുകൾ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ടു നൽകിയ രണ്ടു ഹർജികളിലും വാദം പൂർത്തിയായി. കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി ഈ മാസം 20 ന് കോടതി പരിഗണിക്കും.
അന്വേഷണ റിപ്പോർട്ടിലെ പല അവ്യക്തതകളും വിശദീകരിക്കാൻ കഴിഞ്ഞ തവണയും അന്വേഷണ ഉദ്യോഗസ്ഥനു സാധിച്ചിരുന്നില്ല. കേസിലെ പ്രധാന തെളിവായ തൊണ്ടിമുതലുകൾ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ടു നൽകിയ രണ്ടു ഹർജികളിലും വാദം പൂർത്തിയായി. കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി ഈ മാസം 20 ന് കോടതി പരിഗണിക്കും.