കൊച്ചി: രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിച്ചു മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച രണ്ടാമതു രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സന്ദേശമെത്തിക്കാൻ ഉപഗ്രഹനിയന്ത്രിത നാവിക് സംവിധാനം ഒരുക്കും. ഐഎസ്ആർഒയുമായി ചേർന്നു സർക്കാർ ഒരുക്കുന്ന നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഇത്തരത്തിലുള്ള 500 ഉപകരണങ്ങൾ ഈ മാസം 30ന് മത്സ്യത്തൊഴിലാളികൾക്കു വിതരണം ചെയ്യും. ഇത് ഉപയോഗിക്കാൻ മത്സ്യത്തൊഴിലാളികൾക്കു പരിശീലനവും നൽകും.
ഫെബ്രുവരിയിൽ ഇത്തരത്തിലുള്ള ആയിരത്തോളം ഉപകരണങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച രണ്ടാമതു രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സന്ദേശമെത്തിക്കാൻ ഉപഗ്രഹനിയന്ത്രിത നാവിക് സംവിധാനം ഒരുക്കും. ഐഎസ്ആർഒയുമായി ചേർന്നു സർക്കാർ ഒരുക്കുന്ന നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഇത്തരത്തിലുള്ള 500 ഉപകരണങ്ങൾ ഈ മാസം 30ന് മത്സ്യത്തൊഴിലാളികൾക്കു വിതരണം ചെയ്യും. ഇത് ഉപയോഗിക്കാൻ മത്സ്യത്തൊഴിലാളികൾക്കു പരിശീലനവും നൽകും.
ഫെബ്രുവരിയിൽ ഇത്തരത്തിലുള്ള ആയിരത്തോളം ഉപകരണങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.