കോഴിക്കോട്: സിറ്റി ബസും മിന്നലും വോൾവോയുമടക്കം സംസ്ഥാനത്തോടുന്ന മുഴുവൻ ബസുകളും വൈകിട്ട് 6.30നും പുലർച്ചെ ആറിനുമിടയിൽ സ്ത്രീയാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തണമെന്ന സർക്കാർ ഉത്തരവിനു പുല്ലുവില. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരള ഗവർണർക്കു വേണ്ടി മുൻ ഗതാഗത സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോൻ ഒപ്പിട്ട് 2014 നവംബർ നാലിന് ഇറക്കിയ 78/ 2014( Tran) നന്പർ ഉത്തരവാണ് പലപ്പോഴും അട്ടിമറിക്കപ്പെടുന്നത്. കേരള മോട്ടോർ വാഹന നിയമത്തിലെ 89, 149-എ,273 വകുപ്പുകൾ ഭേദഗതി ചെയ്താണ് അന്ന് പ്രത്യേക സർക്കാർ ഉത്തരവിറക്കിയത്.
മിന്നൽ പിഴവ്
ആവശ്യപ്പെടുന്ന സമയത്ത്, ആവശ്യപ്പെടുന്ന സ്ഥലത്തു ബസ് നിർത്തികൊടുക്കണമെന്നും ഇറങ്ങുന്നതിനു മതിയായ സമയം നൽകണമെന്നും ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് തനിച്ചു യാത്രചെയ്യുകയായിരുന്ന കോഴിക്കോട് പയ്യോളിയിലെ വിദ്യാർഥിനി കേണപേക്ഷിച്ചിട്ടും കെഎസ്ആർടിസി ‘മിന്നൽ ’ ബസിലെ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിക്കൊടുക്കാതിരുന്നത്. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന പയ്യോളി പോലീസ് കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതിനെതിരേ മിന്നൽ ബസിന്റെ ഡ്രൈവർ എറണാകുളം മടക്കത്താനം തോട്ടുമ്മൽപീടികയിൽ നൗഷാദിനെതിരെ(44) പയ്യോളി ഇൻസ്പെക്ടർ ദിനേശ് കോറോത്ത് വിവിധ വകുപ്പുകൾ പ്രകാരം ചൊവ്വാഴ്ച കേസെടുത്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.
എന്നാൽ, സ്ത്രീയാത്രികർ ആവശ്യപ്പെട്ടാൽ വൈകിട്ട് 6.30 നും പുലർച്ചെ ആറിനുമിടയിൽ ഏതു ബസും ഏതിടത്തും നിർത്തണമെന്ന സർക്കാർ ഉത്തരവിനെക്കുറിച്ചു പോലീസിനോ വനിതാ കമ്മീഷനോ നിശ്ചയമില്ല.
ഹെൽപ് ലൈൻ
ബസ് നിർത്തിക്കൊടുക്കണം എന്നതിനു പുറമെ, എല്ലാ ബസുകളുടെയും ഉള്ളിൽ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നന്പറിനു സമീപം ചൈൽഡ് ലൈൻ, വനിതാ ഹെൽപ് ലൈൻ, പോലീസ്,ആർടിഒ എന്നിവരുടെ ഫോൺ നന്പർ രേഖപ്പെടുത്തണമെന്നും ഇതേ ഉത്തരവ് നിഷ്കർഷിക്കുന്നു. കെഎസ്ആർടിസി ഒഴികെയുള്ള ബസുകളിൽ ആർസി ഉടമയുടെ ഫോൺ നന്പർകൂടി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. സ്തീകൾക്കും പെൺകുട്ടികൾക്കും നേരേ ബസിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നടന്നാൽ ഉടനടി പോലീസിൽ പരാതി നൽകാൻ കണ്ടക്ടർ പ്രത്യേക ഫോം സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പീഡനത്തിന് ഇരയായവരിൽനിന്നു രേഖാമൂലം പരാതി എഴുതി വാങ്ങിയശേഷം സിഎഡബ്ല്യുഎ ഫോം പൂരിപ്പിച്ച് കണ്ടക്ടർ അടുത്ത പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ബസിന്റെ നന്പർ, ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരും വിലാസവും പീഡനത്തിന്റെ സ്വഭാവം, സമയവും നടന്ന സ്ഥലവും പരാതിക്കാരിയുടെ പേര്, പീഡിപ്പിച്ചയാളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ എന്നിവ രേഖപ്പെടുത്തിയശേഷം കണ്ടക്ടർ, ഡ്രൈവർ, പീഡനത്തിനിരയായ സ്ത്രീ എന്നിവർ ഫോമിൽ ഒപ്പിട്ടു വേണം പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ. ഉത്തരവ് ലംഘിക്കുന്ന ബസ് ജീവനക്കാർക്കെതിരെ പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ കർശന നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വിചിത്രനിലപാട്
എന്നാൽ ‘മിന്നൽ’, പോയിന്റ് ടു പോയിന്റ് ബസുകൾ അനുവദനീയമായ സ്റ്റോപ്പിൽ മാത്രം നിർത്തിക്കൊടുത്താൽ മതിയെന്നു മുൻ എംഡിയുടെ ഉത്തരവുണ്ടെന്നാണു പയ്യോളി സംഭവത്തിൽ കെഎസ്ആർടിസിയുടെ വിചിത്രമായ നിലപാട്.
ഗവർണർക്കുവേണ്ടി ഗസറ്റിൽ പ്രസിദ്ധീ കരിച്ച ഉത്തരവിനു മേൽ മറ്റൊരു ഉത്തരവും നിലനിൽക്കില്ലെന്നു നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു.
ബാബു ചെറിയാൻ
മിന്നൽ പിഴവ്
ആവശ്യപ്പെടുന്ന സമയത്ത്, ആവശ്യപ്പെടുന്ന സ്ഥലത്തു ബസ് നിർത്തികൊടുക്കണമെന്നും ഇറങ്ങുന്നതിനു മതിയായ സമയം നൽകണമെന്നും ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് തനിച്ചു യാത്രചെയ്യുകയായിരുന്ന കോഴിക്കോട് പയ്യോളിയിലെ വിദ്യാർഥിനി കേണപേക്ഷിച്ചിട്ടും കെഎസ്ആർടിസി ‘മിന്നൽ ’ ബസിലെ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിക്കൊടുക്കാതിരുന്നത്. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന പയ്യോളി പോലീസ് കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതിനെതിരേ മിന്നൽ ബസിന്റെ ഡ്രൈവർ എറണാകുളം മടക്കത്താനം തോട്ടുമ്മൽപീടികയിൽ നൗഷാദിനെതിരെ(44) പയ്യോളി ഇൻസ്പെക്ടർ ദിനേശ് കോറോത്ത് വിവിധ വകുപ്പുകൾ പ്രകാരം ചൊവ്വാഴ്ച കേസെടുത്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.
എന്നാൽ, സ്ത്രീയാത്രികർ ആവശ്യപ്പെട്ടാൽ വൈകിട്ട് 6.30 നും പുലർച്ചെ ആറിനുമിടയിൽ ഏതു ബസും ഏതിടത്തും നിർത്തണമെന്ന സർക്കാർ ഉത്തരവിനെക്കുറിച്ചു പോലീസിനോ വനിതാ കമ്മീഷനോ നിശ്ചയമില്ല.
ഹെൽപ് ലൈൻ
ബസ് നിർത്തിക്കൊടുക്കണം എന്നതിനു പുറമെ, എല്ലാ ബസുകളുടെയും ഉള്ളിൽ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നന്പറിനു സമീപം ചൈൽഡ് ലൈൻ, വനിതാ ഹെൽപ് ലൈൻ, പോലീസ്,ആർടിഒ എന്നിവരുടെ ഫോൺ നന്പർ രേഖപ്പെടുത്തണമെന്നും ഇതേ ഉത്തരവ് നിഷ്കർഷിക്കുന്നു. കെഎസ്ആർടിസി ഒഴികെയുള്ള ബസുകളിൽ ആർസി ഉടമയുടെ ഫോൺ നന്പർകൂടി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. സ്തീകൾക്കും പെൺകുട്ടികൾക്കും നേരേ ബസിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നടന്നാൽ ഉടനടി പോലീസിൽ പരാതി നൽകാൻ കണ്ടക്ടർ പ്രത്യേക ഫോം സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പീഡനത്തിന് ഇരയായവരിൽനിന്നു രേഖാമൂലം പരാതി എഴുതി വാങ്ങിയശേഷം സിഎഡബ്ല്യുഎ ഫോം പൂരിപ്പിച്ച് കണ്ടക്ടർ അടുത്ത പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ബസിന്റെ നന്പർ, ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരും വിലാസവും പീഡനത്തിന്റെ സ്വഭാവം, സമയവും നടന്ന സ്ഥലവും പരാതിക്കാരിയുടെ പേര്, പീഡിപ്പിച്ചയാളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ എന്നിവ രേഖപ്പെടുത്തിയശേഷം കണ്ടക്ടർ, ഡ്രൈവർ, പീഡനത്തിനിരയായ സ്ത്രീ എന്നിവർ ഫോമിൽ ഒപ്പിട്ടു വേണം പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ. ഉത്തരവ് ലംഘിക്കുന്ന ബസ് ജീവനക്കാർക്കെതിരെ പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ കർശന നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വിചിത്രനിലപാട്
എന്നാൽ ‘മിന്നൽ’, പോയിന്റ് ടു പോയിന്റ് ബസുകൾ അനുവദനീയമായ സ്റ്റോപ്പിൽ മാത്രം നിർത്തിക്കൊടുത്താൽ മതിയെന്നു മുൻ എംഡിയുടെ ഉത്തരവുണ്ടെന്നാണു പയ്യോളി സംഭവത്തിൽ കെഎസ്ആർടിസിയുടെ വിചിത്രമായ നിലപാട്.
ഗവർണർക്കുവേണ്ടി ഗസറ്റിൽ പ്രസിദ്ധീ കരിച്ച ഉത്തരവിനു മേൽ മറ്റൊരു ഉത്തരവും നിലനിൽക്കില്ലെന്നു നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു.
ബാബു ചെറിയാൻ