കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ പി.എസ്. ബാബുറാം മുൻമന്ത്രി കെ. ബാബുവിന്റെ ബേനാമിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.
മുൻമന്ത്രി കെ. ബാബു അനധികൃതമായി സ്വത്തു സന്പാദിച്ചെന്ന വിജിലൻസ് കേസിൽ ബാബുറാമിനെ ബേനാമിയെന്നാരോപിച്ചു പ്രതി ചേർത്തിരുന്നു. ഇതു ചോദ്യം ചെയ്തു ബാബുറാം നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ടി.യു. സജീവനാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയത്.
അന്വേഷണംഅന്തിമ ഘട്ടത്തിലാണെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന തനിക്കു കെ. ബാബുവുമായി ബന്ധമുണ്ടെന്ന ആരോപണം കളവാണെന്നും അനാവശ്യമായി കേസ് രജിസ്റ്റർ ചെയ്തതാണെന്നും ഹർജിയിൽ പറയുന്നു.
മുൻമന്ത്രി കെ. ബാബു അനധികൃതമായി സ്വത്തു സന്പാദിച്ചെന്ന വിജിലൻസ് കേസിൽ ബാബുറാമിനെ ബേനാമിയെന്നാരോപിച്ചു പ്രതി ചേർത്തിരുന്നു. ഇതു ചോദ്യം ചെയ്തു ബാബുറാം നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ടി.യു. സജീവനാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയത്.
അന്വേഷണംഅന്തിമ ഘട്ടത്തിലാണെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന തനിക്കു കെ. ബാബുവുമായി ബന്ധമുണ്ടെന്ന ആരോപണം കളവാണെന്നും അനാവശ്യമായി കേസ് രജിസ്റ്റർ ചെയ്തതാണെന്നും ഹർജിയിൽ പറയുന്നു.