കൃഷി ഉപേക്ഷിച്ചു കേരളം എങ്ങോട്ട്? / സി. അനിൽകുമാർ
പറന്പിക്കുളം ആളിയാർ പദ്ധതി കേരളത്തിന്റെയും പാലക്കാടൻ കിഴക്കൻ മേഖലയുടെയും ജീവനാഡിയാണ്. കൃഷിക്കും കുടിവെള്ളത്തിനും ഇവിടത്തെ ജനത ആശ്രയിക്കുന്നത് ഈ പദ്ധതിയിലെ ജലത്തെയാണ്. പക്ഷേ, പറന്പിക്കുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനത്തിലൂടെ കേരളത്തിന് അർഹതപ്പെട്ട ജലം ലഭ്യമാകാത്തതാണ് ചിറ്റൂർ താലൂക്കിലെ കർഷകരുടെ പ്രശ്നം.
ചിറ്റൂർ, നെന്മാറ, പാലക്കാട്, മലന്പുഴ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലെ കൃഷിക്ക് ഈ വെള്ളമെത്തണം. പ്രത്യേകിച്ച് രണ്ടാംവിളയ്ക്ക്. ഇതിൽ പറന്പിക്കുളം ആളിയാറിലെ ആയക്കെട്ടുപ്രദേശമായ ചിറ്റൂർ ഭാഗത്താണ് സ്ഥിതി രൂക്ഷം. ഇവിടെമാത്രം 30,000 ഹെക്ടർ നെൽകൃഷിയുണ്ട്. 20,000 ഹെക്ടർ നെൽകൃഷി പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. കർഷകരുടെ പ്രതിഷേധവും തുടർന്നുള്ള ഉപരോധവും നാൾനാൾ വർധിച്ചുവരുന്നു. എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളവിതരണവും പ്രതിസന്ധിയിലാണ്.
പറന്പിക്കുളം ആളിയാർ പദ്ധതിയിലെ പ്രധാന അണക്കെട്ടായ പറന്പിക്കുളം പാലക്കാട്ടെ മുതലമട പഞ്ചായത്ത് പരിധിയിലാണെങ്കിലും ഇതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാർ പ്രകാരം പ്രതിവർഷം തമിഴ്നാട് കേരളത്തിന് 7.25 ടിഎംസി ജലം നൽകണം. പക്ഷ, ഇതു ലംഘിച്ച് പലപ്പോഴും ചെറിയതോതിൽ മാത്രമാണ് പറന്പിക്കുളത്തുനിന്ന് തമിഴ്നാട് ജലം നൽകുന്നത്. പകരം തമിഴ്നാട്ടിലേക്ക് അനുദിനം വെള്ളം കടത്തുകയും ചെയ്യുന്നു. പറന്പിക്കുളത്തെ വെള്ളം കുറഞ്ഞാൽ ചിറ്റൂർമേഖല കരിഞ്ഞുണങ്ങുകതന്നെ ചെയ്യും.
ജലലഭ്യത ഇങ്ങനെ
പറന്പിക്കുളം അണക്കെട്ടിൽനിന്നു സർക്കാർപതി പവർ ഹൗസിലേക്കു ജലം വിട്ട് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം കോണ്ടൂർ കനാലിലേക്ക് ഒഴുക്കും. അവിടെനിന്നു മൂന്ന് ഒൗട്ട്ലെറ്റ് ഷട്ടറുകൾവഴി ആളിയാർ ഡാമിലേക്കു ജലം ലഭ്യമാക്കും. ഒപ്പം സാധ്യമായ അളവിൽ തമിഴ്നാട് തിരുമൂർത്തിയിലേക്കും ജലം നിറയ്ക്കും. 30 മെഗാവാട്ട് ആണ് സർക്കാർപതി പവർഹൗസിന്റെ ശേഷി.
പറന്പിക്കുളം അണക്കെട്ടിൽ ഉപയോഗിക്കാവുന്ന വിധത്തിൽ 5.4 ടിഎംസി ജലമാണുള്ളത്. ആളിയാറിൽ നിലവിലുള്ളത് 1.5 ടിഎംസിയും. 3.8 ടിഎംസിയാണ് ആളിയാർ ഡാമിന്റെ സംഭരണശേഷി. ഇതിൽ മൂന്നു ടിഎംസി ഉറപ്പിക്കാനായാലേ ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ രണ്ടാംവിളയും ശുദ്ധജലവിതരണവും സാധ്യമാകൂ.
കിട്ടേണ്ട കണക്ക്
നവംബർ 15 മുതൽ 30വരെ 310 ദശലക്ഷം ഘനയടി. ഡിസംബർ ആദ്യപകുതിയിൽ 410 ദശലക്ഷം ഘനയടിയും 15മുതൽ 31 വരെ 610 ദശലക്ഷംഘനയടിയും. ജനുവരി ആദ്യ പകുതിയിൽ 670 ദശലക്ഷം ഘനയടിജലവും ലഭ്യമാക്കണം.
കൃഷിക്കും കുടിവെള്ളത്തിനുമായി മുന്പൊക്കെ ഡിസംബർ 20ന് മുന്പ് ആളിയാറിലെ ജലനിരപ്പ് രണ്ടു ടിഎംസിയിലെത്തിക്കാറുണ്ട്. ഡിസംബറിൽ കരാർ പ്രകാരം ചിറ്റൂർപുഴയിലേക്ക് ജലം ലഭ്യമാക്കാൻ പറന്പിക്കുളത്തുനിന്ന് ആളിയാറിലേക്കു വീണ്ടും ജലം ഒഴുക്കും. എന്നാൽ, കരാർലംഘനമാണു തുടർച്ചയായി നടക്കാറുള്ളത്.
കരാർ പ്രകാരം ഡിസംബറിൽ ആളിയാറിൽനിന്നു ചിറ്റൂർപുഴയിലേക്ക് 1.02 ടിഎംസി ജലമാണു നൽകേണ്ടത്. ഇതും ഇത്തവണ നൽകിയില്ല. ഇതുതന്നെ നവംബറിലും ജനുവരിയിലും തുടരുന്നു.
പറന്പിക്കുളത്തുനിന്നു കോണ്ടൂർ കനാൽവഴി ജലം എത്തിച്ചാൽ മാത്രമേ ഉടനടി ആളിയാർ ഡാം നിറയ്ക്കാനാകൂ. അതേസമയം ആളിയാർ ജലം നേടിയെടുക്കുന്നതിൽ കേരളം വീഴ്ചവരുത്തുന്നതാണു സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്. സംസ്ഥാനത്തെ മറ്റു പദ്ധതികളിൽനിന്നു കേരളം തമിഴ്നാടിന് 271 ഘനയടി ജലം നൽകുന്പോൾ തമിഴ്നാട് കേരളത്തിനു നൽകുന്നത് വെറും 19.75 ഘനയടി വെള്ളമാണെന്നതും ശ്രദ്ധേയം.
പറന്പിക്കുളം അണക്കെട്ടില ജലനിരപ്പ് കൂടുതൽ താഴുന്നതിന് മുന്പ് ആളിയാർ നിറയ്ക്കണമെന്നാണു കർഷകരുടെ ആവശ്യം. പറന്പിക്കുളത്തുനിന്ന് തിരുമൂർത്തിയിലേക്കുളള ജലമൊഴുക്ക് തമിഴ്നാട് വർധിപ്പിച്ചാൽ ആളിയാറിലേക്കുള്ള ജലലഭ്യത കുറയും. ഇതോടെ കിഴക്കൻമേഖലയുടെ സ്ഥിതി ഗുരുതരമാകും. രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും സർക്കാരും വകുപ്പുകളും ഒറ്റക്കെട്ടായി നിന്നാലേ പറന്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് അർഹമായ ജലം കേരളത്തിന് ലഭിക്കൂ. ഇതിനാവശ്യം ശക്തമായ സമ്മർദം ചെലുത്തുക എന്നതാണ്.
പറന്പിക്കുളത്തിനു പുറമെ തമിഴ്നാട് പാലക്കാട്ടുനിന്നു സുലഭമായി വെള്ളം കടത്തുന്നത് കാഞ്ഞിരപ്പുഴ പാലക്കയം മേഖലയിലെ ശിരുവാണി ഡാമിൽനിന്നാണ്. പറന്പിക്കുളത്തെ അപേക്ഷിച്ച് ഇവിടെ കേരളത്തിന് ഒരുപാട് സ്വാധീനങ്ങളുണ്ട്. കാരണം ശിരുവാണി അണക്കെട്ടിന്റെ പൂർണ നിയന്ത്രണം കേരളത്തിനാണ്.
അന്തർസംസ്ഥാന കരാർ പ്രകാരം ഇവിടെനിന്ന് ഒരുവർഷം 1.3 ടിഎംസി ജലമാണ് തമിഴ്നാടിന് നൽകേണ്ടത്. പക്ഷേ, കുടിവെള്ളം എന്ന പരിഗണനയിൽ ഇതിലധികം ജലം കേരളം നൽകാറുണ്ട്. അതിനാൽ പറന്പിക്കുളം ആളിയാർ വിഷയത്തിൽ തമിഴ്നാട് വഴങ്ങിയില്ലെങ്കിൽ ശിരുവാണിയിൽനിന്ന് കോയന്പത്തൂരിലേക്കുള്ള ജലവിതരണത്തിൽനിന്നു നിയന്ത്രണം വേണ്ടിവരുമെന്നു പറയുക എന്നതാണു കേരളത്തിനു മുന്നിലുള്ള വഴി. ഇതു കർഷക സംഘടനകളും മറ്റും നേരത്തെതന്നെ ഉന്നയിക്കുന്നതാണ്.
തടസം കനാലുകളും
പറന്പിക്കുളം ആളിയാർ പദ്ധതിയിൽനിന്ന് മൂലത്തറ ഇടതു വലതുകര കനാലുകൾ വഴി വെള്ളമിറക്കിയാലും കനാലുകളുടെ ശോച്യാവസ്ഥമൂലം വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തത് കർഷകരെ കൃഷിയിൽനിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നു. ഈ അവസ്ഥ ജില്ലയിലെ എല്ലാ ജലസംഭരണികളിൽനിന്നുള്ള കനാലുകളിലും കാണാം.
പലയിടത്തും ബണ്ടുകൾ പൊട്ടിയും കനാലുകൾ വൃത്തിയാക്കാത്തതിനാൽ ചെടിത്തൂപ്പുകൾ വളർന്നും മറ്റും വെള്ളമൊഴുക്ക് തടസപ്പെടുന്നുണ്ട്. കൈയേറ്റങ്ങളും ധാരാളമാണ്. നിരന്തര സമ്മർദങ്ങളെ തുടർന്ന് ഇറിഗേഷൻവകുപ്പ് ഇതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും ഫലപ്രദമായിട്ടില്ല.
നെൽകർഷകരെ സംരക്ഷിക്കാൻ സർക്കാർതലത്തിൽ വകുപ്പുതലത്തിലും അടിയന്തര നടപടികൾ സ്വീകരിക്കാൻ വൈകിയാൽ കേരളത്തിന്റെ നെല്ലറ കരിഞ്ഞുണങ്ങും. കൃഷി ജീവവായുവും നിലനില്പിന്റെ അന്നവുമായി കരുതുന്ന ഒരു ജനത ശേഷിക്കുന്നതുകൂടി പതിയെ കൈവിടും. ഇതുണ്ടായിക്കൂടാ.
(തുടരും)
പറന്പിക്കുളം ആളിയാർ പദ്ധതി കേരളത്തിന്റെയും പാലക്കാടൻ കിഴക്കൻ മേഖലയുടെയും ജീവനാഡിയാണ്. കൃഷിക്കും കുടിവെള്ളത്തിനും ഇവിടത്തെ ജനത ആശ്രയിക്കുന്നത് ഈ പദ്ധതിയിലെ ജലത്തെയാണ്. പക്ഷേ, പറന്പിക്കുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനത്തിലൂടെ കേരളത്തിന് അർഹതപ്പെട്ട ജലം ലഭ്യമാകാത്തതാണ് ചിറ്റൂർ താലൂക്കിലെ കർഷകരുടെ പ്രശ്നം.
ചിറ്റൂർ, നെന്മാറ, പാലക്കാട്, മലന്പുഴ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലെ കൃഷിക്ക് ഈ വെള്ളമെത്തണം. പ്രത്യേകിച്ച് രണ്ടാംവിളയ്ക്ക്. ഇതിൽ പറന്പിക്കുളം ആളിയാറിലെ ആയക്കെട്ടുപ്രദേശമായ ചിറ്റൂർ ഭാഗത്താണ് സ്ഥിതി രൂക്ഷം. ഇവിടെമാത്രം 30,000 ഹെക്ടർ നെൽകൃഷിയുണ്ട്. 20,000 ഹെക്ടർ നെൽകൃഷി പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. കർഷകരുടെ പ്രതിഷേധവും തുടർന്നുള്ള ഉപരോധവും നാൾനാൾ വർധിച്ചുവരുന്നു. എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളവിതരണവും പ്രതിസന്ധിയിലാണ്.
പറന്പിക്കുളം ആളിയാർ പദ്ധതിയിലെ പ്രധാന അണക്കെട്ടായ പറന്പിക്കുളം പാലക്കാട്ടെ മുതലമട പഞ്ചായത്ത് പരിധിയിലാണെങ്കിലും ഇതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാർ പ്രകാരം പ്രതിവർഷം തമിഴ്നാട് കേരളത്തിന് 7.25 ടിഎംസി ജലം നൽകണം. പക്ഷ, ഇതു ലംഘിച്ച് പലപ്പോഴും ചെറിയതോതിൽ മാത്രമാണ് പറന്പിക്കുളത്തുനിന്ന് തമിഴ്നാട് ജലം നൽകുന്നത്. പകരം തമിഴ്നാട്ടിലേക്ക് അനുദിനം വെള്ളം കടത്തുകയും ചെയ്യുന്നു. പറന്പിക്കുളത്തെ വെള്ളം കുറഞ്ഞാൽ ചിറ്റൂർമേഖല കരിഞ്ഞുണങ്ങുകതന്നെ ചെയ്യും.
ജലലഭ്യത ഇങ്ങനെ
പറന്പിക്കുളം അണക്കെട്ടിൽനിന്നു സർക്കാർപതി പവർ ഹൗസിലേക്കു ജലം വിട്ട് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം കോണ്ടൂർ കനാലിലേക്ക് ഒഴുക്കും. അവിടെനിന്നു മൂന്ന് ഒൗട്ട്ലെറ്റ് ഷട്ടറുകൾവഴി ആളിയാർ ഡാമിലേക്കു ജലം ലഭ്യമാക്കും. ഒപ്പം സാധ്യമായ അളവിൽ തമിഴ്നാട് തിരുമൂർത്തിയിലേക്കും ജലം നിറയ്ക്കും. 30 മെഗാവാട്ട് ആണ് സർക്കാർപതി പവർഹൗസിന്റെ ശേഷി.
പറന്പിക്കുളം അണക്കെട്ടിൽ ഉപയോഗിക്കാവുന്ന വിധത്തിൽ 5.4 ടിഎംസി ജലമാണുള്ളത്. ആളിയാറിൽ നിലവിലുള്ളത് 1.5 ടിഎംസിയും. 3.8 ടിഎംസിയാണ് ആളിയാർ ഡാമിന്റെ സംഭരണശേഷി. ഇതിൽ മൂന്നു ടിഎംസി ഉറപ്പിക്കാനായാലേ ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ രണ്ടാംവിളയും ശുദ്ധജലവിതരണവും സാധ്യമാകൂ.
കിട്ടേണ്ട കണക്ക്
നവംബർ 15 മുതൽ 30വരെ 310 ദശലക്ഷം ഘനയടി. ഡിസംബർ ആദ്യപകുതിയിൽ 410 ദശലക്ഷം ഘനയടിയും 15മുതൽ 31 വരെ 610 ദശലക്ഷംഘനയടിയും. ജനുവരി ആദ്യ പകുതിയിൽ 670 ദശലക്ഷം ഘനയടിജലവും ലഭ്യമാക്കണം.
കൃഷിക്കും കുടിവെള്ളത്തിനുമായി മുന്പൊക്കെ ഡിസംബർ 20ന് മുന്പ് ആളിയാറിലെ ജലനിരപ്പ് രണ്ടു ടിഎംസിയിലെത്തിക്കാറുണ്ട്. ഡിസംബറിൽ കരാർ പ്രകാരം ചിറ്റൂർപുഴയിലേക്ക് ജലം ലഭ്യമാക്കാൻ പറന്പിക്കുളത്തുനിന്ന് ആളിയാറിലേക്കു വീണ്ടും ജലം ഒഴുക്കും. എന്നാൽ, കരാർലംഘനമാണു തുടർച്ചയായി നടക്കാറുള്ളത്.
കരാർ പ്രകാരം ഡിസംബറിൽ ആളിയാറിൽനിന്നു ചിറ്റൂർപുഴയിലേക്ക് 1.02 ടിഎംസി ജലമാണു നൽകേണ്ടത്. ഇതും ഇത്തവണ നൽകിയില്ല. ഇതുതന്നെ നവംബറിലും ജനുവരിയിലും തുടരുന്നു.
പറന്പിക്കുളത്തുനിന്നു കോണ്ടൂർ കനാൽവഴി ജലം എത്തിച്ചാൽ മാത്രമേ ഉടനടി ആളിയാർ ഡാം നിറയ്ക്കാനാകൂ. അതേസമയം ആളിയാർ ജലം നേടിയെടുക്കുന്നതിൽ കേരളം വീഴ്ചവരുത്തുന്നതാണു സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്. സംസ്ഥാനത്തെ മറ്റു പദ്ധതികളിൽനിന്നു കേരളം തമിഴ്നാടിന് 271 ഘനയടി ജലം നൽകുന്പോൾ തമിഴ്നാട് കേരളത്തിനു നൽകുന്നത് വെറും 19.75 ഘനയടി വെള്ളമാണെന്നതും ശ്രദ്ധേയം.
പറന്പിക്കുളം അണക്കെട്ടില ജലനിരപ്പ് കൂടുതൽ താഴുന്നതിന് മുന്പ് ആളിയാർ നിറയ്ക്കണമെന്നാണു കർഷകരുടെ ആവശ്യം. പറന്പിക്കുളത്തുനിന്ന് തിരുമൂർത്തിയിലേക്കുളള ജലമൊഴുക്ക് തമിഴ്നാട് വർധിപ്പിച്ചാൽ ആളിയാറിലേക്കുള്ള ജലലഭ്യത കുറയും. ഇതോടെ കിഴക്കൻമേഖലയുടെ സ്ഥിതി ഗുരുതരമാകും. രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും സർക്കാരും വകുപ്പുകളും ഒറ്റക്കെട്ടായി നിന്നാലേ പറന്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് അർഹമായ ജലം കേരളത്തിന് ലഭിക്കൂ. ഇതിനാവശ്യം ശക്തമായ സമ്മർദം ചെലുത്തുക എന്നതാണ്.
പറന്പിക്കുളത്തിനു പുറമെ തമിഴ്നാട് പാലക്കാട്ടുനിന്നു സുലഭമായി വെള്ളം കടത്തുന്നത് കാഞ്ഞിരപ്പുഴ പാലക്കയം മേഖലയിലെ ശിരുവാണി ഡാമിൽനിന്നാണ്. പറന്പിക്കുളത്തെ അപേക്ഷിച്ച് ഇവിടെ കേരളത്തിന് ഒരുപാട് സ്വാധീനങ്ങളുണ്ട്. കാരണം ശിരുവാണി അണക്കെട്ടിന്റെ പൂർണ നിയന്ത്രണം കേരളത്തിനാണ്.
അന്തർസംസ്ഥാന കരാർ പ്രകാരം ഇവിടെനിന്ന് ഒരുവർഷം 1.3 ടിഎംസി ജലമാണ് തമിഴ്നാടിന് നൽകേണ്ടത്. പക്ഷേ, കുടിവെള്ളം എന്ന പരിഗണനയിൽ ഇതിലധികം ജലം കേരളം നൽകാറുണ്ട്. അതിനാൽ പറന്പിക്കുളം ആളിയാർ വിഷയത്തിൽ തമിഴ്നാട് വഴങ്ങിയില്ലെങ്കിൽ ശിരുവാണിയിൽനിന്ന് കോയന്പത്തൂരിലേക്കുള്ള ജലവിതരണത്തിൽനിന്നു നിയന്ത്രണം വേണ്ടിവരുമെന്നു പറയുക എന്നതാണു കേരളത്തിനു മുന്നിലുള്ള വഴി. ഇതു കർഷക സംഘടനകളും മറ്റും നേരത്തെതന്നെ ഉന്നയിക്കുന്നതാണ്.
തടസം കനാലുകളും
പറന്പിക്കുളം ആളിയാർ പദ്ധതിയിൽനിന്ന് മൂലത്തറ ഇടതു വലതുകര കനാലുകൾ വഴി വെള്ളമിറക്കിയാലും കനാലുകളുടെ ശോച്യാവസ്ഥമൂലം വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തത് കർഷകരെ കൃഷിയിൽനിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നു. ഈ അവസ്ഥ ജില്ലയിലെ എല്ലാ ജലസംഭരണികളിൽനിന്നുള്ള കനാലുകളിലും കാണാം.
പലയിടത്തും ബണ്ടുകൾ പൊട്ടിയും കനാലുകൾ വൃത്തിയാക്കാത്തതിനാൽ ചെടിത്തൂപ്പുകൾ വളർന്നും മറ്റും വെള്ളമൊഴുക്ക് തടസപ്പെടുന്നുണ്ട്. കൈയേറ്റങ്ങളും ധാരാളമാണ്. നിരന്തര സമ്മർദങ്ങളെ തുടർന്ന് ഇറിഗേഷൻവകുപ്പ് ഇതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും ഫലപ്രദമായിട്ടില്ല.
നെൽകർഷകരെ സംരക്ഷിക്കാൻ സർക്കാർതലത്തിൽ വകുപ്പുതലത്തിലും അടിയന്തര നടപടികൾ സ്വീകരിക്കാൻ വൈകിയാൽ കേരളത്തിന്റെ നെല്ലറ കരിഞ്ഞുണങ്ങും. കൃഷി ജീവവായുവും നിലനില്പിന്റെ അന്നവുമായി കരുതുന്ന ഒരു ജനത ശേഷിക്കുന്നതുകൂടി പതിയെ കൈവിടും. ഇതുണ്ടായിക്കൂടാ.
(തുടരും)