കൊച്ചി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. ഉദയംപേരൂർ മീൻകടവിൽ മുണ്ടശേരിൽ ബിനുരാജി(33) നെയാണ് വീടിനു സമീപം ആൾത്താമസമില്ലാത്ത വീട്ടിൽ ഇന്നലെ പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യത്തെത്തുടർന്ന് 2014ൽ അയൽവാസിയായ മീനു (17) എന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്നലെ എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനുരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി അത്താഴം കഴിച്ചതിനുശേഷം ബിനുരാജ് ഉറങ്ങാൻ കിടന്നത് വീട്ടുകാർ കണ്ടിരുന്നതായി പറയുന്നു. പിന്നീട് മുറിയിൽ ഇയാളെ കാണാതിരുന്നതിനെ തുടർന്നു വീട്ടുകാരും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ 2.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഉദയംപേരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോലീസ് സർജന്റെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. പിതാവ്: പരേതനായ രാജു. അമ്മ: ചെല്ലമ്മ. സഹോദരങ്ങൾ: ബിനോദ്, ബീന, ബിന്ദു.
2014 ഡിസംബർ 18ന് വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന മീനുവിനെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബിനുരാജിനെതിരേയുള്ള കേസ്. വീട്ടിൽ സംഭവസമയത്ത് യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. തലയ്ക്കും കൈക്കും കഴുത്തിലുമായി 13 മുറിവുകൾ ഉണ്ടായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ടെറസിലേക്കു ചെല്ലാൻ ആരും ധൈര്യപ്പെട്ടില്ല. കൊലപാതകത്തിനു ശേഷം ആളുകൾ നോക്കി നിൽക്കെ വീട്ടിലേക്ക് നടന്നുപോയ ബിനുരാജിനെ പോലീസ് വീട്ടിൽ നിന്നാണ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി അത്താഴം കഴിച്ചതിനുശേഷം ബിനുരാജ് ഉറങ്ങാൻ കിടന്നത് വീട്ടുകാർ കണ്ടിരുന്നതായി പറയുന്നു. പിന്നീട് മുറിയിൽ ഇയാളെ കാണാതിരുന്നതിനെ തുടർന്നു വീട്ടുകാരും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ 2.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഉദയംപേരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോലീസ് സർജന്റെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. പിതാവ്: പരേതനായ രാജു. അമ്മ: ചെല്ലമ്മ. സഹോദരങ്ങൾ: ബിനോദ്, ബീന, ബിന്ദു.
2014 ഡിസംബർ 18ന് വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന മീനുവിനെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബിനുരാജിനെതിരേയുള്ള കേസ്. വീട്ടിൽ സംഭവസമയത്ത് യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. തലയ്ക്കും കൈക്കും കഴുത്തിലുമായി 13 മുറിവുകൾ ഉണ്ടായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ടെറസിലേക്കു ചെല്ലാൻ ആരും ധൈര്യപ്പെട്ടില്ല. കൊലപാതകത്തിനു ശേഷം ആളുകൾ നോക്കി നിൽക്കെ വീട്ടിലേക്ക് നടന്നുപോയ ബിനുരാജിനെ പോലീസ് വീട്ടിൽ നിന്നാണ് പിടികൂടിയത്.