കൊച്ചി: നെയ്യാറ്റിൻകര കുളത്തൂർ വെങ്കടന്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജീവ് (27) പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് അമ്മ രമണി പ്രമീള നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി.
ഹർജി ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ നേരത്തെ അന്വേഷണം സിബിഐക്കു വിട്ടതാണെന്നും ഇതു നിരസിച്ച സാഹചര്യത്തിൽ വീണ്ടും സിബിഐ അന്വേഷണത്തിന് നിർദേശിക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയത്.
കഴിഞ്ഞ 2014 മേയ് 19ന് രാത്രി പത്തരയോടെയാണ് പാറശാല സിഐയായിരുന്ന ഗോപകുമാർ, എസ്ഐയായിരുന്ന ബിജു കുമാർ, എഎസ്ഐയായിരുന്ന ഫിലിപ്പോസ് എന്നിവരടങ്ങുന്ന സംഘം ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രാത്രി ഒന്നിന് ഇയാളെ അത്യാസന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
പോലീസ് കസ്റ്റഡിയിലിരിക്കേഫ്യൂറിഡാൻ കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തെന്നും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന വിഷം കസ്റ്റഡിയിലിരിക്കേകഴിച്ചെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം.ആത്മഹത്യാ കുറിപ്പു ലഭിച്ചെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മയുടെ ഹർജിയിൽ പറയുന്നു. എഎസ്ഐയായിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജീവ് അടുപ്പത്തിലായിരുന്നെന്നും ഈ കുട്ടിയുടെ കല്യാണ ദിവസം മകനെ അകറ്റി നിറുത്താനാണ് പോലീസ് പിടികൂടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ശ്രീജീവിന്റെ മരണം ആത്മഹത്യയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ടെങ്കിലും ശരീരത്തിൽ ചതവുകളുണ്ടായിരുന്നെന്ന് പറയുന്നതായും അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ റിപ്പോർട്ടിൽ കസ്റ്റഡി മരണമാണെന്നാണ് പറയുന്നത്.
അന്വേഷണം സിബിഐക്ക് വിട്ട് 2017 ജൂണ്‍ എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും അമിത ജോലിഭാരമുണ്ടെന്നും ഇത് അപൂർവമായ കേസല്ലെന്നും വ്യക്തമാക്കി സിബിഐ നിരസിച്ചെന്നും ഹർജിയിൽ പറയുന്നു.
ഹർജി ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ നേരത്തെ അന്വേഷണം സിബിഐക്കു വിട്ടതാണെന്നും ഇതു നിരസിച്ച സാഹചര്യത്തിൽ വീണ്ടും സിബിഐ അന്വേഷണത്തിന് നിർദേശിക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയത്.
കഴിഞ്ഞ 2014 മേയ് 19ന് രാത്രി പത്തരയോടെയാണ് പാറശാല സിഐയായിരുന്ന ഗോപകുമാർ, എസ്ഐയായിരുന്ന ബിജു കുമാർ, എഎസ്ഐയായിരുന്ന ഫിലിപ്പോസ് എന്നിവരടങ്ങുന്ന സംഘം ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രാത്രി ഒന്നിന് ഇയാളെ അത്യാസന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
പോലീസ് കസ്റ്റഡിയിലിരിക്കേഫ്യൂറിഡാൻ കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തെന്നും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന വിഷം കസ്റ്റഡിയിലിരിക്കേകഴിച്ചെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം.ആത്മഹത്യാ കുറിപ്പു ലഭിച്ചെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മയുടെ ഹർജിയിൽ പറയുന്നു. എഎസ്ഐയായിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജീവ് അടുപ്പത്തിലായിരുന്നെന്നും ഈ കുട്ടിയുടെ കല്യാണ ദിവസം മകനെ അകറ്റി നിറുത്താനാണ് പോലീസ് പിടികൂടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ശ്രീജീവിന്റെ മരണം ആത്മഹത്യയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ടെങ്കിലും ശരീരത്തിൽ ചതവുകളുണ്ടായിരുന്നെന്ന് പറയുന്നതായും അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ റിപ്പോർട്ടിൽ കസ്റ്റഡി മരണമാണെന്നാണ് പറയുന്നത്.
അന്വേഷണം സിബിഐക്ക് വിട്ട് 2017 ജൂണ്‍ എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും അമിത ജോലിഭാരമുണ്ടെന്നും ഇത് അപൂർവമായ കേസല്ലെന്നും വ്യക്തമാക്കി സിബിഐ നിരസിച്ചെന്നും ഹർജിയിൽ പറയുന്നു.