നെടുമ്പാശേരി: ഗൾഫിൽനിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ മൂന്നു യാത്രക്കാരിൽ നിന്നായി 16.46 ലക്ഷം രൂപ വില വരുന്ന 551.600 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്ന് 116.600 ഗ്രാം സ്വർണവും സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്ന് 135 ഗ്രാം സ്വർണവും ജെറ്റ് എയർവേസ് വിമാനത്തിൽ ദമാമിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് 300 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഒരാളുടെ പക്കൽ ഒരു സ്വർണമാലയും മറ്റു രണ്ടുപേരുടെയും പക്കൽ രണ്ട് സ്വർണമാലകൾ വീതവുമാണ് ഉണ്ടായിരുന്നത്.
എയർ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി സോക്സിനുള്ളിലും ദമാമിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി അടിവസ്ത്രത്തിനുള്ളിലും മലപ്പുറം സ്വദേശി ചെരിപ്പിനുള്ളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.
ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്ന് 116.600 ഗ്രാം സ്വർണവും സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കൽനിന്ന് 135 ഗ്രാം സ്വർണവും ജെറ്റ് എയർവേസ് വിമാനത്തിൽ ദമാമിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് 300 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഒരാളുടെ പക്കൽ ഒരു സ്വർണമാലയും മറ്റു രണ്ടുപേരുടെയും പക്കൽ രണ്ട് സ്വർണമാലകൾ വീതവുമാണ് ഉണ്ടായിരുന്നത്.
എയർ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി സോക്സിനുള്ളിലും ദമാമിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി അടിവസ്ത്രത്തിനുള്ളിലും മലപ്പുറം സ്വദേശി ചെരിപ്പിനുള്ളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.