കൊച്ചി: ഗെയിലിന്റെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. ഹരിതസേന, സമഗ്ര കാർഷിക ഗ്രാമവികസന സമിതി, ഭൂവുടമകളായ ഷാഹിദ, ഭാസ്കരൻ, നാരായണി അമ്മ തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.