കൊച്ചി: സർവകലാശാലകളിലെ നിലവാരത്തകർച്ച മറികടക്കാൻ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കുറ്റമറ്റതാക്കണമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാന്പത്തിക വളർച്ചയിലും സർവകലാശാലകളുടെ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് പുരസ്കാരം കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലതയ്ക്കു നൽകി സംസാരിക്കുകയായിരുന്നു ഗവർണർ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം വരുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകത്തിനും രാജ്യത്തിനും വേണ്ട പ്രതിഭകളാണു സർവകലാശാലകളിൽ രൂപമെടുക്കേണ്ടത്. നല്ല കാര്യങ്ങൾക്ക് തടസം നിൽക്കുന്നവരെ അവഗണിച്ചു മുന്നോട്ടുപോകാൻ നമ്മുടെ സ്ഥാപനങ്ങൾക്കു കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മികച്ച എമർജിംഗ് യംഗ് സർവകലാശാലയ്ക്കുള്ള പുരസ്കാരം കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ അനിൽ സേവ്യർ ഏറ്റുവാങ്ങി. ഗവർണറുടെ സെക്രട്ടറി ഡോ. ദാവേന്ദ്ര കുമാർ ദൊധാവത്, ഇബ്രാഹീം കുഞ്ഞ് എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ കൊച്ചി സർവകലാശാലയിലെ 101 പൂർവാധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു.
പിവിസി ഡോ. പി.ജി. ശങ്കരൻ, മുൻ പിവിസി ഡോ. കെ. പൗലോസ് ജേക്കബ്, ഡോ. എൻ. ചന്ദ്രമോഹനകുമാർ, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, ഐക്യൂഎസി ഡയറക്ടർ ഡോ. കെ. ഗിരീഷ് കുമാർ, മുൻ അധ്യാപകൻ ഡോ. മുഹമ്മദ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു.
ട്രോഫിയും അഞ്ചു കോടി രൂപയും ചേർന്നതാണു ചാൻസ ലേഴ്സ് പുരസ്കാരം.
സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് പുരസ്കാരം കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലതയ്ക്കു നൽകി സംസാരിക്കുകയായിരുന്നു ഗവർണർ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം വരുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകത്തിനും രാജ്യത്തിനും വേണ്ട പ്രതിഭകളാണു സർവകലാശാലകളിൽ രൂപമെടുക്കേണ്ടത്. നല്ല കാര്യങ്ങൾക്ക് തടസം നിൽക്കുന്നവരെ അവഗണിച്ചു മുന്നോട്ടുപോകാൻ നമ്മുടെ സ്ഥാപനങ്ങൾക്കു കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മികച്ച എമർജിംഗ് യംഗ് സർവകലാശാലയ്ക്കുള്ള പുരസ്കാരം കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ അനിൽ സേവ്യർ ഏറ്റുവാങ്ങി. ഗവർണറുടെ സെക്രട്ടറി ഡോ. ദാവേന്ദ്ര കുമാർ ദൊധാവത്, ഇബ്രാഹീം കുഞ്ഞ് എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ കൊച്ചി സർവകലാശാലയിലെ 101 പൂർവാധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു.
പിവിസി ഡോ. പി.ജി. ശങ്കരൻ, മുൻ പിവിസി ഡോ. കെ. പൗലോസ് ജേക്കബ്, ഡോ. എൻ. ചന്ദ്രമോഹനകുമാർ, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, ഐക്യൂഎസി ഡയറക്ടർ ഡോ. കെ. ഗിരീഷ് കുമാർ, മുൻ അധ്യാപകൻ ഡോ. മുഹമ്മദ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു.
ട്രോഫിയും അഞ്ചു കോടി രൂപയും ചേർന്നതാണു ചാൻസ ലേഴ്സ് പുരസ്കാരം.