കോട്ടയം: എൻസിപിക്കുള്ള മന്ത്രിസ്ഥാനത്തേക്കു ആരെയും വാടകയ്ക്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു എൻസിപി സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ.
കോവൂർ കുഞ്ഞുമോനെ എൻസിപിയിലെടുത്തു മന്ത്രിയാക്കുന്നതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. കോവൂർ സന്നദ്ധത അറിയിക്കുകയോ എൻസിപി അങ്ങോട്ടു സമീപിക്കുകയോ ചെയ്തിട്ടില്ല. മാർച്ച് 18ന് നടക്കുന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റ് വന്നശേഷമാകും മന്ത്രിസ്ഥാനത്തെക്കുറിച്ചും പുതിയ പാർട്ടികളെയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുക. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് എൽഡിഎഫാണെന്നും മാണി സി.കാപ്പൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എൻസിപിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 29നു അഖിലേന്ത്യാ അധ്യക്ഷൻ ശരത് പവാർ നേതാക്കളായ പീതാംബരൻ മാസ്റ്റർ, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കേസിൽ കുറ്റവിമുക്തനായി ആദ്യമെത്തുന്നയാൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന നിലപാടിൽ മാറ്റമില്ല. അതുവരെ കാത്തിരിക്കാൻ തയാറാണ്. ആർ. ബാലകൃഷ്ണപിള്ളയെ എൻസിപിയിലേക്കു ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ ചർച്ച നടത്തിയത് ഏകാധിപത്യപരമാണ്. പാർട്ടിയോടു ആലോചിക്കാതെയുണ്ടായ നടപടി തെറ്റാണ്. അല്ലാതെ പീതാംബരൻ മാസ്റ്ററുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. പിള്ളയെ കൊണ്ടുവരുന്നതിൽ ജില്ലാ ഭാരവാഹികൾ എതിർപ്പുയർത്തിയതിനെത്തുടർന്ന് തീരുമാനം മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉഴവൂർ വിജയനെതിരേ താൻ നടത്തിയ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ചാനലിന്റെ ചോദ്യത്തിനു മറുപടി പറയുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരെയും അവഹേളിച്ചിട്ടില്ല. മുഴുവൻ ഭാഗവും പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ തെറ്റിദ്ധാരണയുണ്ടാകുമായിരുന്നില്ല.
താൻ എൻസിപി പ്രസിഡന്റാകാൻ യോഗ്യനാണെന്നു ഒരിടത്തും പറഞ്ഞിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനമേറ്റെടുക്കുമെന്ന് മാത്രമാണ് പറഞ്ഞത്. പാലായിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ ഉഴവൂർ വിജയനുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ജയസാധ്യതയുള്ള സീറ്റിൽ തനിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരേയാണു താൻ പ്രതികരിച്ചത്.
കോവൂർ കുഞ്ഞുമോനെ എൻസിപിയിലെടുത്തു മന്ത്രിയാക്കുന്നതു സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. കോവൂർ സന്നദ്ധത അറിയിക്കുകയോ എൻസിപി അങ്ങോട്ടു സമീപിക്കുകയോ ചെയ്തിട്ടില്ല. മാർച്ച് 18ന് നടക്കുന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റ് വന്നശേഷമാകും മന്ത്രിസ്ഥാനത്തെക്കുറിച്ചും പുതിയ പാർട്ടികളെയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുക. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് എൽഡിഎഫാണെന്നും മാണി സി.കാപ്പൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എൻസിപിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 29നു അഖിലേന്ത്യാ അധ്യക്ഷൻ ശരത് പവാർ നേതാക്കളായ പീതാംബരൻ മാസ്റ്റർ, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കേസിൽ കുറ്റവിമുക്തനായി ആദ്യമെത്തുന്നയാൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന നിലപാടിൽ മാറ്റമില്ല. അതുവരെ കാത്തിരിക്കാൻ തയാറാണ്. ആർ. ബാലകൃഷ്ണപിള്ളയെ എൻസിപിയിലേക്കു ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ ചർച്ച നടത്തിയത് ഏകാധിപത്യപരമാണ്. പാർട്ടിയോടു ആലോചിക്കാതെയുണ്ടായ നടപടി തെറ്റാണ്. അല്ലാതെ പീതാംബരൻ മാസ്റ്ററുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. പിള്ളയെ കൊണ്ടുവരുന്നതിൽ ജില്ലാ ഭാരവാഹികൾ എതിർപ്പുയർത്തിയതിനെത്തുടർന്ന് തീരുമാനം മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉഴവൂർ വിജയനെതിരേ താൻ നടത്തിയ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ചാനലിന്റെ ചോദ്യത്തിനു മറുപടി പറയുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരെയും അവഹേളിച്ചിട്ടില്ല. മുഴുവൻ ഭാഗവും പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ തെറ്റിദ്ധാരണയുണ്ടാകുമായിരുന്നില്ല.
താൻ എൻസിപി പ്രസിഡന്റാകാൻ യോഗ്യനാണെന്നു ഒരിടത്തും പറഞ്ഞിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനമേറ്റെടുക്കുമെന്ന് മാത്രമാണ് പറഞ്ഞത്. പാലായിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ ഉഴവൂർ വിജയനുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ജയസാധ്യതയുള്ള സീറ്റിൽ തനിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരേയാണു താൻ പ്രതികരിച്ചത്.