കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സർവകാല റിക്കാർഡിൽ. മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് ഒന്നര രൂപയുടെയും ഡീസലിന് രണ്ടര രൂപയുടെയും വർധന ഉണ്ടായി. കോട്ടയത്തും ആലപ്പുഴയിലും പെട്രോളിന് 74.09 രൂപയും പത്തനം തിട്ടയിൽ 74.45 രൂപയുമാണ്. ഡീസലിന് കോട്ടയത്തും ആലപ്പുഴയിലും 66.17 രൂപയും പത്തനംതിട്ടയിൽ 66.50 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 73.86 രൂപയും ഡീസൽ ലിറ്ററിന് 65.95 രൂപയുമാണ് ഇന്നലത്തെ വില. ഡീസലിന് ഇത്രയും വില ആദ്യമായാണ്.
ഈ മാസം ഒന്നിന് കൊച്ചിയിൽ പെട്രോളിന് 72.74 രൂപയും ഡീസലിന് 63.90 രൂപയുമായിരുന്നു വില. ഇന്ധനവില വർധന മൂലം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായേക്കും. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ദിനംപ്രതിയുള്ള ഇന്ധന വിലവർധയ്ക്കു കാരണം.
ആറുമാസത്തിനിടെ എട്ടു രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഇനിയും വർധിക്കുകയാണെങ്കിൽ ഡീസലിന്റെ വില പെട്രോളിനൊപ്പമോ അതിനും മുകളിലേക്കോ എത്തുമെന്നാണ് സൂചന. 54 ശതമാനം നികുതിയാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി പെട്രോളിയം ഉത്പന്നങ്ങളിൽനിന്നും ലഭിക്കുന്നത്. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുക ൾ തയാറാവുന്നില്ല.
ഈ മാസം ഒന്നിന് കൊച്ചിയിൽ പെട്രോളിന് 72.74 രൂപയും ഡീസലിന് 63.90 രൂപയുമായിരുന്നു വില. ഇന്ധനവില വർധന മൂലം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായേക്കും. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ദിനംപ്രതിയുള്ള ഇന്ധന വിലവർധയ്ക്കു കാരണം.
ആറുമാസത്തിനിടെ എട്ടു രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഇനിയും വർധിക്കുകയാണെങ്കിൽ ഡീസലിന്റെ വില പെട്രോളിനൊപ്പമോ അതിനും മുകളിലേക്കോ എത്തുമെന്നാണ് സൂചന. 54 ശതമാനം നികുതിയാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി പെട്രോളിയം ഉത്പന്നങ്ങളിൽനിന്നും ലഭിക്കുന്നത്. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുക ൾ തയാറാവുന്നില്ല.