കൊച്ചി: അമ്മയുടെ ഒത്താശയോടെ നാലര വയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിക്കു വധശിക്ഷ. തിരുവാണിയൂർ മീന്പാറ കൊന്നംപറന്പിൽ രജിത്തിനെയാണ് (33) എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. കൊലയ്ക്കു കൂട്ടുനിന്ന കുട്ടിയുടെ മാതാവായ 27 കാരിക്കും ഒന്നാം പ്രതിയുടെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിൽ കെ. ബാബുവിനും (23) ഇരട്ട ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.
കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റങ്ങളുടെ ഗണത്തിൽ വരുന്നതാണെന്നു നിരീക്ഷിച്ചാണു കോടതി ഒന്നാം പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചത്. കൊലപാതകക്കുറ്റത്തിനു വധശിക്ഷ നൽകിയതിനു പുറമെ ഗൂഢാലോചനക്കുറ്റത്തിനു ജീവപര്യന്തവും തെളിവു നശിപ്പിച്ചതിനും ലൈംഗിക അതിക്രമം നടത്തിയതിനും ഏഴു വർഷം വീതം കഠിനതടവും വിധിച്ചിട്ടുണ്ട്. തടവിനു പുറമെ ഒന്നാം പ്രതി വിവിധ വകുപ്പുകൾ പ്രകാരം 1,75,000 രൂപ പിഴയും അടയ്ക്കണം.
രണ്ടും മൂന്നും പ്രതികൾ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. തെളിവ് നശിപ്പിച്ചതിനു കുട്ടിയുടെ അമ്മയ്ക്ക് ഏഴു വർഷവും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ആറു മാസവും തെളിവു നശിപ്പിച്ചതിനു മൂന്നാം പ്രതിക്ക് അഞ്ചു വർഷവും തടവ് വിധിച്ചിട്ടുണ്ട്. ഇരുവരും 1,25,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം.
കേസിലെ പങ്കാളിത്തം പരിശോധിക്കുന്പോൾ ഒന്നാം പ്രതി ഒറ്റയ്ക്കാണു കൊല നടത്തിയതെന്നു വ്യക്തമാണെന്നു കോടതി വിലയിരുത്തി. കുട്ടിയെ ഇല്ലായ്മ ചെയ്യണമെന്ന കൂട്ടായ തീരുമാനം ഒന്നാം പ്രതി തനിച്ചു നടപ്പാക്കുകയായിരുന്നു. മുൻകൂട്ടിയുള്ള ആസൂത്രണത്തിനൊടുവിൽ തലയിലും കഴുത്തിലും അടക്കം 25 ഓളം മാരക മുറിവുകളേൽപ്പിച്ചാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നും ഇതു മാപ്പ് നൽകാൻ തക്ക പ്രവൃത്തിയല്ലെന്നും ചൂണ്ടിക്കാട്ടിയാണു കോടതി ശിക്ഷ വിധിച്ചത്.
2013 ഒക്ടോബർ 29 നാണു കരിങ്ങാച്ചിറ എംഡിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയായ നാലര വയസുകാരി ദാരുണമായി കൊലചെയ്യപ്പെട്ടത്. പിന്നീട് ഒന്നും മൂന്നുംപ്രതികൾ ചേർന്നു മൃതദേഹം ജെസിബി ഉപയോഗിച്ചു കുഴിച്ചുമൂടുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു ചോറ്റാനിക്കരയിൽ കാമുകനൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. ഈ ബന്ധത്തിനു മകളൊരു തടസമായി തോന്നിയതിനാൽ മൂവരും ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ശിക്ഷ കേൾക്കുന്നതിനായി പ്രതികളെ ഇന്നലെ കോടതിയിൽ എത്തിച്ചിരുന്നു.
ഈ അമ്മ സ്ത്രീസമൂഹത്തിന് അപമാനം
കൊച്ചി: നാലര വയസുള്ള സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടാൻ കൂട്ടുനിന്ന അമ്മ സ്ത്രീസമൂഹത്തിനുതന്നെ അപമാനമാണെന്ന് എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതി.
ഇവർ അമ്മയെന്ന വിളിക്കുപോലും അർഹയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാമുകനും ഇയാളുടെ സുഹൃത്തിനും ഒപ്പമുള്ള തന്റെ ജീവിതത്തിനു മകൾ തടസമായിരുന്നെങ്കിൽ രണ്ടാമത്തെ മകളെ തന്റെ അച്ഛനമ്മമാർക്കൊപ്പം അയച്ചതുപോലെ ഈ കുട്ടിയേയും അയച്ചുകൂടായിരുന്നോ എന്നു കോടതി വിധിയിൽ ചോദിച്ചു.
കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റങ്ങളുടെ ഗണത്തിൽ വരുന്നതാണെന്നു നിരീക്ഷിച്ചാണു കോടതി ഒന്നാം പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചത്. കൊലപാതകക്കുറ്റത്തിനു വധശിക്ഷ നൽകിയതിനു പുറമെ ഗൂഢാലോചനക്കുറ്റത്തിനു ജീവപര്യന്തവും തെളിവു നശിപ്പിച്ചതിനും ലൈംഗിക അതിക്രമം നടത്തിയതിനും ഏഴു വർഷം വീതം കഠിനതടവും വിധിച്ചിട്ടുണ്ട്. തടവിനു പുറമെ ഒന്നാം പ്രതി വിവിധ വകുപ്പുകൾ പ്രകാരം 1,75,000 രൂപ പിഴയും അടയ്ക്കണം.
രണ്ടും മൂന്നും പ്രതികൾ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. തെളിവ് നശിപ്പിച്ചതിനു കുട്ടിയുടെ അമ്മയ്ക്ക് ഏഴു വർഷവും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ആറു മാസവും തെളിവു നശിപ്പിച്ചതിനു മൂന്നാം പ്രതിക്ക് അഞ്ചു വർഷവും തടവ് വിധിച്ചിട്ടുണ്ട്. ഇരുവരും 1,25,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം.
കേസിലെ പങ്കാളിത്തം പരിശോധിക്കുന്പോൾ ഒന്നാം പ്രതി ഒറ്റയ്ക്കാണു കൊല നടത്തിയതെന്നു വ്യക്തമാണെന്നു കോടതി വിലയിരുത്തി. കുട്ടിയെ ഇല്ലായ്മ ചെയ്യണമെന്ന കൂട്ടായ തീരുമാനം ഒന്നാം പ്രതി തനിച്ചു നടപ്പാക്കുകയായിരുന്നു. മുൻകൂട്ടിയുള്ള ആസൂത്രണത്തിനൊടുവിൽ തലയിലും കഴുത്തിലും അടക്കം 25 ഓളം മാരക മുറിവുകളേൽപ്പിച്ചാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നും ഇതു മാപ്പ് നൽകാൻ തക്ക പ്രവൃത്തിയല്ലെന്നും ചൂണ്ടിക്കാട്ടിയാണു കോടതി ശിക്ഷ വിധിച്ചത്.
2013 ഒക്ടോബർ 29 നാണു കരിങ്ങാച്ചിറ എംഡിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയായ നാലര വയസുകാരി ദാരുണമായി കൊലചെയ്യപ്പെട്ടത്. പിന്നീട് ഒന്നും മൂന്നുംപ്രതികൾ ചേർന്നു മൃതദേഹം ജെസിബി ഉപയോഗിച്ചു കുഴിച്ചുമൂടുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു ചോറ്റാനിക്കരയിൽ കാമുകനൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. ഈ ബന്ധത്തിനു മകളൊരു തടസമായി തോന്നിയതിനാൽ മൂവരും ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ശിക്ഷ കേൾക്കുന്നതിനായി പ്രതികളെ ഇന്നലെ കോടതിയിൽ എത്തിച്ചിരുന്നു.
ഈ അമ്മ സ്ത്രീസമൂഹത്തിന് അപമാനം
കൊച്ചി: നാലര വയസുള്ള സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടാൻ കൂട്ടുനിന്ന അമ്മ സ്ത്രീസമൂഹത്തിനുതന്നെ അപമാനമാണെന്ന് എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതി.
ഇവർ അമ്മയെന്ന വിളിക്കുപോലും അർഹയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാമുകനും ഇയാളുടെ സുഹൃത്തിനും ഒപ്പമുള്ള തന്റെ ജീവിതത്തിനു മകൾ തടസമായിരുന്നെങ്കിൽ രണ്ടാമത്തെ മകളെ തന്റെ അച്ഛനമ്മമാർക്കൊപ്പം അയച്ചതുപോലെ ഈ കുട്ടിയേയും അയച്ചുകൂടായിരുന്നോ എന്നു കോടതി വിധിയിൽ ചോദിച്ചു.