കൊച്ചി: സിഡ്കോ മുൻ എംഡി സജി ബഷീറിനു പുനർനിയമനം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചു സർക്കാരിനെതിരേ സജി ബഷീർ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഇതു ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടെയാണു സിംഗിൾബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സർക്കാർ എത്തുന്നത്.
സാന്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്നു സർവീസിൽനിന്നു മാറ്റിനിർത്തിയ സജി ബഷീറിനു പുനർനിയമനം നൽകണമെന്ന ഓഗസ്റ്റ് 16ലെ സിംഗിൾ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം. സിഡ്കോയിലെ അഴിമതിയുമായി ബന്ധപ്പെട്ടു സജി ബഷീറിനെതിരേ സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു. വസ്തുതകൾ പരിശോധിക്കാതെയാണു സിംഗിൾബെഞ്ച് വിധി പറഞ്ഞത്. സിഡ്കോ എംഡിയുടെ നിയമനം നടത്തുന്നതു ഗവർണറാണ്.
ഒരാൾ എംഡിയായി തുടരണോയെന്നു തീരുമാനിക്കുന്നതു ഗവർണറാണെന്നിരിക്കെ തത്സ്ഥാനത്തു തുടരണമെന്നു സജി ബഷീറിന് ആവശ്യപ്പെടാനാവില്ല. സാന്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. അധികാര സ്ഥാനങ്ങളിൽനിന്ന് ഇയാളെ മാറ്റിനിർത്താതെ പൊതുതാത്പര്യം സംരക്ഷിക്കാനാവില്ല. പുനപരിശോധനാ ഹർജി തീർപ്പാകുന്നതുവരെ സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സാന്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്നു സർവീസിൽനിന്നു മാറ്റിനിർത്തിയ സജി ബഷീറിനു പുനർനിയമനം നൽകണമെന്ന ഓഗസ്റ്റ് 16ലെ സിംഗിൾ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം. സിഡ്കോയിലെ അഴിമതിയുമായി ബന്ധപ്പെട്ടു സജി ബഷീറിനെതിരേ സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു. വസ്തുതകൾ പരിശോധിക്കാതെയാണു സിംഗിൾബെഞ്ച് വിധി പറഞ്ഞത്. സിഡ്കോ എംഡിയുടെ നിയമനം നടത്തുന്നതു ഗവർണറാണ്.
ഒരാൾ എംഡിയായി തുടരണോയെന്നു തീരുമാനിക്കുന്നതു ഗവർണറാണെന്നിരിക്കെ തത്സ്ഥാനത്തു തുടരണമെന്നു സജി ബഷീറിന് ആവശ്യപ്പെടാനാവില്ല. സാന്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. അധികാര സ്ഥാനങ്ങളിൽനിന്ന് ഇയാളെ മാറ്റിനിർത്താതെ പൊതുതാത്പര്യം സംരക്ഷിക്കാനാവില്ല. പുനപരിശോധനാ ഹർജി തീർപ്പാകുന്നതുവരെ സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.