തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി നികുതിവെട്ടിപ്പു നടത്തിയ കേസിൽ ചലച്ചിത്രനടി അമല പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അമല പോൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്. ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരായത്. മൊഴിരേഖപ്പെടുത്തലും ചോദ്യം ചെയ്യലും രണ്ടു മണിക്കൂർ ദീർഘിച്ചു.
നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പോണ്ടിച്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും അമല പോൾ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഷൂട്ടിംഗ് ആവശ്യങ്ങൾക്കായാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും വീട്ടിൽ കൂടുതൽ കാലം താമസിച്ചിരുന്നത് സഹോദരനും സുഹൃത്തുക്കളുമാണെന്നുമായിരുന്നു മൊഴി.
എന്നാൽ, സൗകര്യം കുറഞ്ഞ വീട് എന്തിനാണു വാടകയ്ക്കെടുത്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. വീട് വാടകയ്ക്കെടുത്തതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് അമല ആവശ്യപ്പെട്ടു. നേരത്തേ അമലയുടെ വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയ നോട്ടറിയെ തനിക്ക് അറിയില്ലെന്ന് ഇന്നലെ അമല ക്രൈംബ്രാഞ്ചിനോടു വ്യക്തമാക്കി. അമലയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും വീണ്ടും ചോദ്യംചെയ്യാൻ ഹാജരാകണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എസ്പി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മുൻകൂർ ജാമ്യത്തിനു സമീപിച്ച അമല പോളിനോട് ഇന്നലെ ക്രൈംബ്രാഞ്ചിനു മുൻപാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പോണ്ടിച്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും അമല പോൾ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഷൂട്ടിംഗ് ആവശ്യങ്ങൾക്കായാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും വീട്ടിൽ കൂടുതൽ കാലം താമസിച്ചിരുന്നത് സഹോദരനും സുഹൃത്തുക്കളുമാണെന്നുമായിരുന്നു മൊഴി.
എന്നാൽ, സൗകര്യം കുറഞ്ഞ വീട് എന്തിനാണു വാടകയ്ക്കെടുത്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. വീട് വാടകയ്ക്കെടുത്തതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് അമല ആവശ്യപ്പെട്ടു. നേരത്തേ അമലയുടെ വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയ നോട്ടറിയെ തനിക്ക് അറിയില്ലെന്ന് ഇന്നലെ അമല ക്രൈംബ്രാഞ്ചിനോടു വ്യക്തമാക്കി. അമലയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും വീണ്ടും ചോദ്യംചെയ്യാൻ ഹാജരാകണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എസ്പി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മുൻകൂർ ജാമ്യത്തിനു സമീപിച്ച അമല പോളിനോട് ഇന്നലെ ക്രൈംബ്രാഞ്ചിനു മുൻപാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.