ചേര്‍ത്തല: മലയാളത്തിന്റെ അനശ്വരകവി വയലാര്‍ രാമവര്‍മയുടെ ആദ്യഭാര്യ ചന്ദ്രമതിതമ്പുരാട്ടി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം. സഹോദരിയും വയലാറിന്റെ ഭാര്യയുമായ ഭാരതി തമ്പുരാട്ടിയും, ഭാരതി തന്പുരാട്ടിയുടെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മയും സമീപത്തുണ്ടായിരുന്നു. തൃപ്പൂണിത്തുറയിലുള്ള സഹോദരന് ബാലരാമവര്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
വയലാറിന്റെ മക്കളുടെ ആഗ്രഹപ്രകാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വയലാറിനെ സംസ്കരിച്ച രാഘവപ്പറമ്പില്‍ സംസ്കാരം നടത്തും. ചന്ദ്രമതി തന്പുരാട്ടിയുടെ അതുതന്നെയായിരുന്നെന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മ പറഞ്ഞു. ചെങ്ങണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മ്മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു. 1950ല്‍ വയലാര്‍ രാമവര്‍മയുടെ ജീവിതസഖിയായി. അന്നു ചന്ദ്രമതിക്ക് പ്രായം 19. ജീവിതത്തിനൊപ്പം രാമവര്‍മ്മയുടെ കവിതകള്‍ക്കും കൂട്ടായി ഏഴു വര്‍ഷം. അമ്മയാകാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയായിരുന്നു സ്വയം തീരുമാനിച്ച് ചെങ്ങണ്ട കോവിലകത്തിന്റെ അകത്തളങ്ങളിലൊതുങ്ങി തുടങ്ങിയത്. ചന്ദ്രമതി തമ്പുരാട്ടി വയലാറിനെ നിര്‍ബന്ധിച്ചാണ് സ്വന്തം സഹോദരിയെ വിവാഹം കഴിപ്പിച്ചത്. സഹോദരിയെ തന്നെ നിശ്ചയിച്ചത് ചന്ദ്രമതി ജീവിതത്തില്‍ ഒറ്റപെടരുതെന്ന വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടിയുടെയും ആഗ്രഹപ്രകാരമായിരുന്നു.
‘മാനസേശ്വരി...മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ, സന്യാസിനി നിന് പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി...തുടങ്ങിയ ഗാനങ്ങള്‍ ചന്ദ്രമതിയുടെ ഓര്‍മകളിൽ വയലാർ രചിച്ചതാണ്.
വയലാറിന്റെ മക്കളുടെ ആഗ്രഹപ്രകാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വയലാറിനെ സംസ്കരിച്ച രാഘവപ്പറമ്പില്‍ സംസ്കാരം നടത്തും. ചന്ദ്രമതി തന്പുരാട്ടിയുടെ അതുതന്നെയായിരുന്നെന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മ പറഞ്ഞു. ചെങ്ങണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മ്മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു. 1950ല്‍ വയലാര്‍ രാമവര്‍മയുടെ ജീവിതസഖിയായി. അന്നു ചന്ദ്രമതിക്ക് പ്രായം 19. ജീവിതത്തിനൊപ്പം രാമവര്‍മ്മയുടെ കവിതകള്‍ക്കും കൂട്ടായി ഏഴു വര്‍ഷം. അമ്മയാകാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയായിരുന്നു സ്വയം തീരുമാനിച്ച് ചെങ്ങണ്ട കോവിലകത്തിന്റെ അകത്തളങ്ങളിലൊതുങ്ങി തുടങ്ങിയത്. ചന്ദ്രമതി തമ്പുരാട്ടി വയലാറിനെ നിര്‍ബന്ധിച്ചാണ് സ്വന്തം സഹോദരിയെ വിവാഹം കഴിപ്പിച്ചത്. സഹോദരിയെ തന്നെ നിശ്ചയിച്ചത് ചന്ദ്രമതി ജീവിതത്തില്‍ ഒറ്റപെടരുതെന്ന വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടിയുടെയും ആഗ്രഹപ്രകാരമായിരുന്നു.
‘മാനസേശ്വരി...മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ, സന്യാസിനി നിന് പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി...തുടങ്ങിയ ഗാനങ്ങള്‍ ചന്ദ്രമതിയുടെ ഓര്‍മകളിൽ വയലാർ രചിച്ചതാണ്.