മുക്കം: അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയിലധികം രൂപ മൂല്യമുള്ള മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മൻസൂർ ജില്ലയിലെ കോത്ബാലി സ്വദേശി റഈസ് മുഹമ്മദ് (48) ആണ് കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പാലത്തിന് സമീപത്തു നിന്ന് അറസ്റ്റിലായത്.
കൈവശമുണ്ടായിരുന്ന ബാഗിലും ധരിച്ചിരുന്ന ചെരിപ്പിനടിയിൽ പ്രത്യേകം നിർമിച്ച അറയിലുമായാണ് ഇയാൾ ബ്രൗൺഷുഗർ ഒളിപ്പിച്ചിരുന്നത്. അസുഖങ്ങൾക്കുള്ള മരുന്നുണ്ടാക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ പ്രത്യേക ലൈസൻസ് നൽകി ഉത്പാദിപ്പിക്കുന്ന ഒാപിയം അഫീൻ എന്ന വസ്തു അനധികൃതമായി കൈവശപ്പെടുത്തിയാണ് ഇയാൾ മയക്കു മരുന്നു നിർമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാരിയർമാർ ഉണ്ടായിരുന്നതായും റഈസിന്റെ അറസ്റ്റോടെ മയക്കുമരുന്ന് ഉത്പാദനത്തിന്റെ കേന്ദ്ര ബിന്ദുവിനെയാണ് പിടികൂടാനായതെന്നും പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇയാൾ മയക്കു മരുന്നുകൾ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലിസ് സൂചിപ്പിച്ചു.
കൈവശമുണ്ടായിരുന്ന ബാഗിലും ധരിച്ചിരുന്ന ചെരിപ്പിനടിയിൽ പ്രത്യേകം നിർമിച്ച അറയിലുമായാണ് ഇയാൾ ബ്രൗൺഷുഗർ ഒളിപ്പിച്ചിരുന്നത്. അസുഖങ്ങൾക്കുള്ള മരുന്നുണ്ടാക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ പ്രത്യേക ലൈസൻസ് നൽകി ഉത്പാദിപ്പിക്കുന്ന ഒാപിയം അഫീൻ എന്ന വസ്തു അനധികൃതമായി കൈവശപ്പെടുത്തിയാണ് ഇയാൾ മയക്കു മരുന്നു നിർമിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാരിയർമാർ ഉണ്ടായിരുന്നതായും റഈസിന്റെ അറസ്റ്റോടെ മയക്കുമരുന്ന് ഉത്പാദനത്തിന്റെ കേന്ദ്ര ബിന്ദുവിനെയാണ് പിടികൂടാനായതെന്നും പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇയാൾ മയക്കു മരുന്നുകൾ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലിസ് സൂചിപ്പിച്ചു.