തൊടുപുഴ : സംസ്ഥാനത്തെ മികച്ച ജൈവ കർഷക കുടുംബത്തിനുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെ 2018 ലെ കർഷക തിലക് അവാർഡിനു കാസർഗോഡ് രാജപുരം പൈനിക്കര കുടുന്തനാംകുഴിയിൽ കെ.എം.ജോർജ്-മേരി ദന്പതികളും ആലപ്പുഴ ചേർത്തല പാണാവള്ളി മൂണ്വില്ല വി.എസ്. മൂസ- മൈമൂന ബീവി ദന്പതികളും അർഹരായി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ജേതാക്കൾ പങ്കിടുന്നത്. ജലം ലഭ്യമല്ലാത്ത രണ്ടര ഏക്കർ കൃഷിയിടത്തിൽ ആറു മഴവെള്ള സംഭരണ ടാങ്കുകൾ നിർമ്മിച്ച് ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിലൂടെ ജലസേചനം നടത്തിയാണ് രാജപുരം സ്വദേശി ജോർജ് കൃഷിയിടത്തിൽ വിളവ് കൊയ്യുന്നത്.
വിവിധയിനങ്ങളിലായി പ്രതിമാസം ഒരു ലക്ഷം രൂപയിലധികം മാസ വരുമാനം ജോർജ് മേരി ദന്പതികൾ നേടുന്നുണ്ട്. മാത്യു, ജയ, മിനി, ഗ്രേസി എന്നിവരാണ് മക്കൾ. തീര പ്രദേശത്ത് കാർഷിക വൈവിദ്യവത്ക്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന വി.എസ്. മൂസ മൃഗസംരക്ഷണത്തിന് കൂടുതൽ ഉൗന്നൽ നൽകി കാട, കോഴി, താറാവ്, ആട് എന്നിവ വളർത്തുന്നതിനൊപ്പം മത്സ്യ കൃഷിയും വിപുലമായി ചെയ്യുന്നു. വിവിധയിനം പച്ചക്കറി തൈകളും ചെടികളും കർഷകർക്കാവശ്യമായ വിവിധയിനം ജൈവ വളങ്ങളും സ്വന്തമായി ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നു. കമുക്, കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കു പുറമേ കിഴങ്ങു വർഗങ്ങളുടെ കൃഷിയുമുണ്ട്.
സമ്മിശ്ര കൃഷിയാണ് ഇദ്ദേഹത്തിന്േറത്. പച്ചക്കറി തൈകളും വിവിധയിനം ചെടികളുടെ വിൽപനയുമുണ്ട്. രണ്ട് പടുതാക്കുളങ്ങളിൽ വിപുലമായ രീതിയിൽ മത്സ്യ കൃഷിയുണ്ട്. മൃഗപരിപാലനത്തിൽ ആധുനിക സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത് കൃഷിയിൽ വരുമാനം ഉണ്ടാക്കുന്നു. പ്രതിമാസം എഴുപതിനായിരത്തിൽ പരം രൂപയുടെ വരുമാനം മൂസ മൈമൂന ബീവി ദന്പതികൾ നേടുന്നു. മുജീബ്, മുബീന എന്നിവരാണ് മക്കൾ.
വിവിധയിനങ്ങളിലായി പ്രതിമാസം ഒരു ലക്ഷം രൂപയിലധികം മാസ വരുമാനം ജോർജ് മേരി ദന്പതികൾ നേടുന്നുണ്ട്. മാത്യു, ജയ, മിനി, ഗ്രേസി എന്നിവരാണ് മക്കൾ. തീര പ്രദേശത്ത് കാർഷിക വൈവിദ്യവത്ക്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന വി.എസ്. മൂസ മൃഗസംരക്ഷണത്തിന് കൂടുതൽ ഉൗന്നൽ നൽകി കാട, കോഴി, താറാവ്, ആട് എന്നിവ വളർത്തുന്നതിനൊപ്പം മത്സ്യ കൃഷിയും വിപുലമായി ചെയ്യുന്നു. വിവിധയിനം പച്ചക്കറി തൈകളും ചെടികളും കർഷകർക്കാവശ്യമായ വിവിധയിനം ജൈവ വളങ്ങളും സ്വന്തമായി ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നു. കമുക്, കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കു പുറമേ കിഴങ്ങു വർഗങ്ങളുടെ കൃഷിയുമുണ്ട്.
സമ്മിശ്ര കൃഷിയാണ് ഇദ്ദേഹത്തിന്േറത്. പച്ചക്കറി തൈകളും വിവിധയിനം ചെടികളുടെ വിൽപനയുമുണ്ട്. രണ്ട് പടുതാക്കുളങ്ങളിൽ വിപുലമായ രീതിയിൽ മത്സ്യ കൃഷിയുണ്ട്. മൃഗപരിപാലനത്തിൽ ആധുനിക സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത് കൃഷിയിൽ വരുമാനം ഉണ്ടാക്കുന്നു. പ്രതിമാസം എഴുപതിനായിരത്തിൽ പരം രൂപയുടെ വരുമാനം മൂസ മൈമൂന ബീവി ദന്പതികൾ നേടുന്നു. മുജീബ്, മുബീന എന്നിവരാണ് മക്കൾ.