കോഴിക്കോട്: പോലീസ് പീഡനത്തിൽ മനംനൊന്ത് വീട്ടമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്തതായി ചിത്രങ്ങളടക്കം വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരേ പോലീസ് കേസ്. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പീഡിപ്പിക്കുന്ന അയൽവാസികളിൽനിന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വെള്ളിമാട്കുന്ന് സിഎച്ച് നഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കേസിൽ പരാതിക്കാരിയോ അഭിഭാഷകനോ ഹാജരാകാത്തതിനെതുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വീട്ടമ്മയെയും മക്കളെയും പോലീസ് ഹൈക്കോടതിയിൽ ഹാജരാക്കി. ഇത് അയൽവാസികളുടെ പ്രേരണപ്രകാരമാണെന്ന് തെറ്റദ്ധരിച്ച വീട്ടമ്മ മക്കളെക്കൊണ്ട് വോയ്സ് സന്ദേശം നിർമിച്ച് വാട്സ്ആപിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ഏറ്റെടുത്ത ചിലർ അടുത്തിടെ കോഴിക്കോട് കനോലി കനാലിൽ വീണുമരിച്ച വീട്ടമ്മയുടെയും ബിഹാറിൽ തുങ്ങിമരിച്ച രണ്ട് പെൺകുട്ടികളുടെയും ചിത്രങ്ങൾ ഉപയോഗിച്ച് പോലീസിനെതിരേ വീണ്ടും വ്യാജസന്ദശം നിർമിച്ച് പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
സന്ദേശം വായിച്ച ചില ഓൺലൈൻ മാധ്യമങ്ങളും പോലീസിനെതിരേ വാർത്ത നൽകി. വീട്ടമ്മയുടെ ഭർത്താവ് രണ്ട് വർഷം മുമ്പു മരിച്ചതാണ്. ഇതിനുശേഷം സിഎച്ച് നഗറിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. അയൽക്കാരുമായി നിരന്തരം ഇവർ വഴക്കിടാറുണ്ട്. തുടർന്ന്, അയൽവാസികളിൽ നിന്നു പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
പരാതിക്കാരിയോ,അഭിഭാഷകനോ ഹാജരാകാത്തതിനെ ത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ കോടതി ചേവായൂർ പോലീസിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നുപേരെയും പോലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മക്കളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കാനും, കുടുംബത്തെ നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പോലീസ് നിരീക്ഷണം ആരംഭിച്ചതോടെയാണു വീട്ടമ്മ മകളെകൊണ്ട് വ്യാജസന്ദേശം നിർമിച്ച് പ്രചരിപ്പിച്ചത്. സമീപത്തെ ഫ്ലാറ്റുകാർക്ക് വേണ്ടി നിലകൊള്ളുന്ന ചേവായുർ സിഐ കെ.കെ. ബിജു അമ്മയുടെ മർമ്മസ്ഥാനത്തടക്കം മർദ്ദിച്ചതായും, പോലീസ് പീഡനത്തിൽ സഹികെട്ട് തങ്ങൾ കുടുംബമടക്കം ജീവനൊടുക്കുന്നു എന്നുമായിരുന്നു ആദ്യത്തെ സന്ദേശം. സന്ദേശം പ്രചരിപ്പിച്ചാൽ കുടുംബത്തിന് വൻ സാമ്പത്തികസഹായം നേടാമെന്നും ഇത് ഉപയോഗിച്ച് വീടും കുട്ടികളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കാനാവുമെന്നും അറിയിക്കുന്ന മറുപടി സന്ദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്.
പീഡിപ്പിക്കുന്ന അയൽവാസികളിൽനിന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വെള്ളിമാട്കുന്ന് സിഎച്ച് നഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കേസിൽ പരാതിക്കാരിയോ അഭിഭാഷകനോ ഹാജരാകാത്തതിനെതുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വീട്ടമ്മയെയും മക്കളെയും പോലീസ് ഹൈക്കോടതിയിൽ ഹാജരാക്കി. ഇത് അയൽവാസികളുടെ പ്രേരണപ്രകാരമാണെന്ന് തെറ്റദ്ധരിച്ച വീട്ടമ്മ മക്കളെക്കൊണ്ട് വോയ്സ് സന്ദേശം നിർമിച്ച് വാട്സ്ആപിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ഏറ്റെടുത്ത ചിലർ അടുത്തിടെ കോഴിക്കോട് കനോലി കനാലിൽ വീണുമരിച്ച വീട്ടമ്മയുടെയും ബിഹാറിൽ തുങ്ങിമരിച്ച രണ്ട് പെൺകുട്ടികളുടെയും ചിത്രങ്ങൾ ഉപയോഗിച്ച് പോലീസിനെതിരേ വീണ്ടും വ്യാജസന്ദശം നിർമിച്ച് പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
സന്ദേശം വായിച്ച ചില ഓൺലൈൻ മാധ്യമങ്ങളും പോലീസിനെതിരേ വാർത്ത നൽകി. വീട്ടമ്മയുടെ ഭർത്താവ് രണ്ട് വർഷം മുമ്പു മരിച്ചതാണ്. ഇതിനുശേഷം സിഎച്ച് നഗറിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. അയൽക്കാരുമായി നിരന്തരം ഇവർ വഴക്കിടാറുണ്ട്. തുടർന്ന്, അയൽവാസികളിൽ നിന്നു പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
പരാതിക്കാരിയോ,അഭിഭാഷകനോ ഹാജരാകാത്തതിനെ ത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ കോടതി ചേവായൂർ പോലീസിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നുപേരെയും പോലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മക്കളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കാനും, കുടുംബത്തെ നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പോലീസ് നിരീക്ഷണം ആരംഭിച്ചതോടെയാണു വീട്ടമ്മ മകളെകൊണ്ട് വ്യാജസന്ദേശം നിർമിച്ച് പ്രചരിപ്പിച്ചത്. സമീപത്തെ ഫ്ലാറ്റുകാർക്ക് വേണ്ടി നിലകൊള്ളുന്ന ചേവായുർ സിഐ കെ.കെ. ബിജു അമ്മയുടെ മർമ്മസ്ഥാനത്തടക്കം മർദ്ദിച്ചതായും, പോലീസ് പീഡനത്തിൽ സഹികെട്ട് തങ്ങൾ കുടുംബമടക്കം ജീവനൊടുക്കുന്നു എന്നുമായിരുന്നു ആദ്യത്തെ സന്ദേശം. സന്ദേശം പ്രചരിപ്പിച്ചാൽ കുടുംബത്തിന് വൻ സാമ്പത്തികസഹായം നേടാമെന്നും ഇത് ഉപയോഗിച്ച് വീടും കുട്ടികളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കാനാവുമെന്നും അറിയിക്കുന്ന മറുപടി സന്ദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്.