മറയൂർ: വട്ടവടയും ജെല്ലിക്കെട്ടിന്റെ ആവേശത്തിൽ. നൂറ്റാണ്ടുകളായി പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വട്ടവടയിലും ജെല്ലിക്കെട്ട് നടക്കുന്നുണ്ട്. കേരളത്തിലെ ഓണത്തിനു സമാനമായി തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കൽ നാലുദിവസമാണ് നീണ്ടുനിൽക്കുന്നത്. മാർഗഴി (ധനു) മാസത്തിലെ അവസാനദിവസം ബോഗി പൊങ്കൽ എന്നും തൈമാസം (മകരം) ഒന്നാം തീയതി തൈപൊങ്കൽ എന്നും രണ്ടാംദിവസം (മാട്ടുപൊങ്കൽ) എന്നും മൂന്നാംദിവസം കാണിപൊങ്കൽ എന്നും അറിയപ്പെടും. ഇതിൽ മാട്ടുപൊങ്കൽ ദിവസമാണ് തമിഴ്നാട്ടിലും കേരളത്തിലെ അതിർത്തി ഗ്രാമമായ വട്ടവടയിലും ജെല്ലിക്കെട്ട് അരങ്ങേറുന്നത്.
മറയൂർ മലനിരകളിലെ കാന്തല്ലൂർ മന്നവൻചോലവഴി 30 കിലോമീറ്റർ യാത്രചെയ്ത് എത്താവുന്നതും മൂന്നാറിൽനിന്ന് 45 കിലോമീറ്റർ അകലയുള്ള വട്ടവട ഗ്രാമത്തിലെ തലവാസൽ എന്ന സ്ഥലത്താണ് നൂറ്റാണ്ടുകളായി ജെല്ലിക്കെട്ട് നടന്നുവരുന്നത്. 450 വർഷംമുൻപ് മധുരയിൽനിന്നും തന്പുരാൻചോലവഴി സഹ്യന്റെ കിഴക്കൻ ചെരിവായ മറയൂർ മലനിരകളിൽ എത്തിയവരുടെ പിൻമുറക്കാരാണ് വട്ടവട നിവാസികൾ. ഇവിടെ എത്തിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തമിഴ്നാടൻ ഗ്രാമങ്ങളുടെ തനിപകർപ്പാണ് വട്ടവട. ജെല്ലിക്കെട്ടിന്റെ നാടായ മധുരയിൽനിന്നും കുടിയേറി എത്തിയവരായ വട്ടവട, കൊട്ടാക്കൊന്പൂർ നിവാസികൾ പൊങ്കൽ ആചാരങ്ങളുടെ ഭാഗമായാണ് ജെല്ലിക്കെട്ടും തുടർന്നുവരുന്നത്. വട്ടവടയിൽ ജെല്ലിക്കെട്ട് എന്ന പദമല്ല ഉപയോഗിക്കുന്നത്, കാളയെ ഓടിക്കുക എന്നർഥംവരുന്ന മഞ്ചുവിരട്ട് എന്നവാക്കാണ് ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലും വർഷങ്ങൾക്കുമുൻപ് മഞ്ചുവിരട്ട് എന്നാണ് ജെല്ലിക്കെട്ട് അറിയപ്പെട്ടിരുന്നത്.
തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള മൂന്നു ജെല്ലിക്കെട്ട് രീതിയാണ് വടിമഞ്ചുവിരട്ട്, വായോലി വിരട്ട്, വടം മഞ്ചു വിരട്ട്. ഇവയിൽ വടി മഞ്ചു വിരട്ടാണ് വട്ടവടയിൽ നടന്നുവരുന്നത്. കേരളത്തിൽ ജെല്ലിക്കെട്ടു നടക്കുന്ന ഏക സ്ഥലവും വട്ടവടയാണ്. കാളയുടെ മുതുകിൽതൂങ്ങി ഒരു നിശ്ചിതദൂരം ഓടുക എന്നതാണ് വടിമഞ്ചു വിരട്ട് എന്നത്. വട്ടവട ഗ്രാമത്തിന്റെ തലൈവാസലിൽനിന്നും തണ്ണിക്കര എന്ന സ്ഥലംവരെയാണ് കാളകളെ ഓടിക്കുന്നത്.
ഇന്നലെ രാവിലെതന്നെ വട്ടവട ഗ്രാമം ജെല്ലിക്കെട്ടിനായുള്ള തയാറെടുപ്പ് തുടങ്ങി. തൊഴുത്തുകൾ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊന്പുകളിൽ ചായംപുരട്ടി പൊങ്കൽവച്ചാണ് കാളകളെ തയാറാക്കുന്നത്. അഞ്ചുനാട് ഗ്രാമത്തിനു സമാനമാണ് വട്ടവട ഗ്രാമങ്ങളിലെ ഭരണസംവിധാനങ്ങളും ആചാരങ്ങളും. മന്നാടിയാർ, മന്ത്രിയാർ, പെരിയധനം, അരുത വീട്ടുകാർ ഉൾപെട്ടതാണ് ഭരണസംവിധാനങ്ങളും ആചാരങ്ങളും. ഇതിൽ ഭരണമുഖ്യൻമാരായ മന്നാടിയാർ വീട്ടുകാരുടെ കാളകളെയാണ് ആദ്യം തലൈവാസലിലേക്ക് പാരന്പര്യ വാദ്യങ്ങളുടെയും ആർപ്പുവിളികളോടെയും എത്തിക്കുന്നത്. പിന്നീട് മന്ത്രിവീട്ടുകാരുടെയും ശേഷം പെരിയധനം വീടുകളിൽനിന്നുമുള്ള കാളകളും ഏറ്റവും അവസാനമായി അരുത വീട്ടുകാരുടെ കാളകളും ജെല്ലിക്കട്ടിൽ പങ്കുചേരൂം.63 കാളകളാണ് വട്ടവടയിൽ ഇന്നലെനടന്ന ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. അരുത വീട്ടുകാരുടെ കാളകളിൽ ഏറ്റവും അവസാനം ഓടിയെത്തുന്ന കാളയെ ഒരുകിലോമീറ്റർ അകലയുള്ള കാതറുപ്പാംപെട്ടി എന്ന സ്ഥലത്തെത്തി കാതിൽ മുറിവുവരുത്തി രക്തത്തുള്ളി വീഴ്ത്തിയാണ് ജെല്ലിക്കെട്ട് അവസാനിച്ചത്.
തമിഴ്നാട്ടിൽ പന്തയത്തിന്റെ ഭാഗമായി കാളകൾക്ക് മദ്യം നൽകുകയും കൊന്പു കൂർപ്പിക്കുകയും ചെയ്യുന്നതിനാൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.
മറയൂർ മലനിരകളിലെ കാന്തല്ലൂർ മന്നവൻചോലവഴി 30 കിലോമീറ്റർ യാത്രചെയ്ത് എത്താവുന്നതും മൂന്നാറിൽനിന്ന് 45 കിലോമീറ്റർ അകലയുള്ള വട്ടവട ഗ്രാമത്തിലെ തലവാസൽ എന്ന സ്ഥലത്താണ് നൂറ്റാണ്ടുകളായി ജെല്ലിക്കെട്ട് നടന്നുവരുന്നത്. 450 വർഷംമുൻപ് മധുരയിൽനിന്നും തന്പുരാൻചോലവഴി സഹ്യന്റെ കിഴക്കൻ ചെരിവായ മറയൂർ മലനിരകളിൽ എത്തിയവരുടെ പിൻമുറക്കാരാണ് വട്ടവട നിവാസികൾ. ഇവിടെ എത്തിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തമിഴ്നാടൻ ഗ്രാമങ്ങളുടെ തനിപകർപ്പാണ് വട്ടവട. ജെല്ലിക്കെട്ടിന്റെ നാടായ മധുരയിൽനിന്നും കുടിയേറി എത്തിയവരായ വട്ടവട, കൊട്ടാക്കൊന്പൂർ നിവാസികൾ പൊങ്കൽ ആചാരങ്ങളുടെ ഭാഗമായാണ് ജെല്ലിക്കെട്ടും തുടർന്നുവരുന്നത്. വട്ടവടയിൽ ജെല്ലിക്കെട്ട് എന്ന പദമല്ല ഉപയോഗിക്കുന്നത്, കാളയെ ഓടിക്കുക എന്നർഥംവരുന്ന മഞ്ചുവിരട്ട് എന്നവാക്കാണ് ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലും വർഷങ്ങൾക്കുമുൻപ് മഞ്ചുവിരട്ട് എന്നാണ് ജെല്ലിക്കെട്ട് അറിയപ്പെട്ടിരുന്നത്.
തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള മൂന്നു ജെല്ലിക്കെട്ട് രീതിയാണ് വടിമഞ്ചുവിരട്ട്, വായോലി വിരട്ട്, വടം മഞ്ചു വിരട്ട്. ഇവയിൽ വടി മഞ്ചു വിരട്ടാണ് വട്ടവടയിൽ നടന്നുവരുന്നത്. കേരളത്തിൽ ജെല്ലിക്കെട്ടു നടക്കുന്ന ഏക സ്ഥലവും വട്ടവടയാണ്. കാളയുടെ മുതുകിൽതൂങ്ങി ഒരു നിശ്ചിതദൂരം ഓടുക എന്നതാണ് വടിമഞ്ചു വിരട്ട് എന്നത്. വട്ടവട ഗ്രാമത്തിന്റെ തലൈവാസലിൽനിന്നും തണ്ണിക്കര എന്ന സ്ഥലംവരെയാണ് കാളകളെ ഓടിക്കുന്നത്.
ഇന്നലെ രാവിലെതന്നെ വട്ടവട ഗ്രാമം ജെല്ലിക്കെട്ടിനായുള്ള തയാറെടുപ്പ് തുടങ്ങി. തൊഴുത്തുകൾ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊന്പുകളിൽ ചായംപുരട്ടി പൊങ്കൽവച്ചാണ് കാളകളെ തയാറാക്കുന്നത്. അഞ്ചുനാട് ഗ്രാമത്തിനു സമാനമാണ് വട്ടവട ഗ്രാമങ്ങളിലെ ഭരണസംവിധാനങ്ങളും ആചാരങ്ങളും. മന്നാടിയാർ, മന്ത്രിയാർ, പെരിയധനം, അരുത വീട്ടുകാർ ഉൾപെട്ടതാണ് ഭരണസംവിധാനങ്ങളും ആചാരങ്ങളും. ഇതിൽ ഭരണമുഖ്യൻമാരായ മന്നാടിയാർ വീട്ടുകാരുടെ കാളകളെയാണ് ആദ്യം തലൈവാസലിലേക്ക് പാരന്പര്യ വാദ്യങ്ങളുടെയും ആർപ്പുവിളികളോടെയും എത്തിക്കുന്നത്. പിന്നീട് മന്ത്രിവീട്ടുകാരുടെയും ശേഷം പെരിയധനം വീടുകളിൽനിന്നുമുള്ള കാളകളും ഏറ്റവും അവസാനമായി അരുത വീട്ടുകാരുടെ കാളകളും ജെല്ലിക്കട്ടിൽ പങ്കുചേരൂം.63 കാളകളാണ് വട്ടവടയിൽ ഇന്നലെനടന്ന ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. അരുത വീട്ടുകാരുടെ കാളകളിൽ ഏറ്റവും അവസാനം ഓടിയെത്തുന്ന കാളയെ ഒരുകിലോമീറ്റർ അകലയുള്ള കാതറുപ്പാംപെട്ടി എന്ന സ്ഥലത്തെത്തി കാതിൽ മുറിവുവരുത്തി രക്തത്തുള്ളി വീഴ്ത്തിയാണ് ജെല്ലിക്കെട്ട് അവസാനിച്ചത്.
തമിഴ്നാട്ടിൽ പന്തയത്തിന്റെ ഭാഗമായി കാളകൾക്ക് മദ്യം നൽകുകയും കൊന്പു കൂർപ്പിക്കുകയും ചെയ്യുന്നതിനാൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.