ശബരിമല: ശബരിമല ക്ഷേത്രത്തിൽ മകരവിളക്കു ദിവസം ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ സംഘത്തെ പോലീസ് വടംകെട്ടി തടഞ്ഞത് അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് എസ്പിക്കു ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നു കൂടുന്ന ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.പതിവിനു വിരുദ്ധമായി വലിയ നടപ്പന്തലിൽ നിന്നു താഴെ തിരുമുറ്റത്തേക്കു പ്രവേശിക്കുന്ന പടിക്കെട്ടിൽ വടം കെട്ടിയതുമൂലം തിരുവാഭരണ പേടകങ്ങൾക്ക് വലിയ നടപ്പന്തലിൽ പത്തു മിനിട്ടോളം കാത്തുനിൽക്കേണ്ടിവന്നുവെന്നാണ് ആക്ഷേപം.
തിരുവാഭരണ പേടകം ശരംകുത്തിയിൽ നിന്നു സ്വീകരിക്കുന്നതിനുള്ള പട്ടികയിലുണ്ടായിരുന്ന അയ്യപ്പസേവാസംഘത്തിന്റെ മൂന്ന് ഔദ്യോഗിക പ്രതിനിധികളെ സന്നിധാനത്തേക്കു കടത്തിവിടാതിരുന്നതും പരാതിക്കിടനൽകിയിട്ടുണ്ട്.
ഇന്നു കൂടുന്ന ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.പതിവിനു വിരുദ്ധമായി വലിയ നടപ്പന്തലിൽ നിന്നു താഴെ തിരുമുറ്റത്തേക്കു പ്രവേശിക്കുന്ന പടിക്കെട്ടിൽ വടം കെട്ടിയതുമൂലം തിരുവാഭരണ പേടകങ്ങൾക്ക് വലിയ നടപ്പന്തലിൽ പത്തു മിനിട്ടോളം കാത്തുനിൽക്കേണ്ടിവന്നുവെന്നാണ് ആക്ഷേപം.
തിരുവാഭരണ പേടകം ശരംകുത്തിയിൽ നിന്നു സ്വീകരിക്കുന്നതിനുള്ള പട്ടികയിലുണ്ടായിരുന്ന അയ്യപ്പസേവാസംഘത്തിന്റെ മൂന്ന് ഔദ്യോഗിക പ്രതിനിധികളെ സന്നിധാനത്തേക്കു കടത്തിവിടാതിരുന്നതും പരാതിക്കിടനൽകിയിട്ടുണ്ട്.