ചെങ്ങന്നൂർ: അന്തരിച്ച കെ.കെ. രാമചന്ദ്രൻനായർ എംഎൽഎയക്ക് നാടിന്റെ യാത്രാമൊഴി. എംഎൽഎയുടെ മൃതദേഹം ഒരു നോക്കു കാണാനായി ആയിരങ്ങളാണ് ചെങ്ങന്നൂരിലും ആലയിലെ എംഎൽഎയുടെ വീട്ടിലും എത്തിച്ചേർന്നത്. തിരുവനന്തപുരത്തുനിന്ന് 12.30ഓടെ പന്തളത്ത് എത്തിയ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
റോഡിനിരുവശവും എംഎൽഎയെ കാണാനായി ആളുകൾ തടിച്ചു കൂടിയിരുന്നു. ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ ജനങ്ങൾക്ക് അദരാഞ്ജലി അർപ്പിക്കുന്നതിനായി സൗകര്യമൊരുക്കി. 2.15 ഓടെ ചെങ്ങന്നൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുന്പിൽ തയാറാക്കിയ പ്രത്യേക പന്തലിൽ പൊതുദർശനത്തിനായി വച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വൻ, മന്ത്രിമാരായ ജി. സുധാകരൻ, കെ.ടി. ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. താമസ്, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കടകന്പള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, ജെ. മേഴ്സികുട്ടിയമ്മ, വി.എസ്. സുനിൽകുമാർ, എം.എം. മണി, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ആർ. രാജേഷ്, പി.സി. ജോർജ്, യു. പ്രതിഭാ ഹരി, ചിറ്റയം ഗോപകുമാർ, സി.കെ. ആശ, വീണാ ജോർജ്, കെ. വിജയൻപിള്ള, ഇ.എസ്. ബിജിമോൾ, രാജു ഏബ്രഹാം, കളക്ടർ ടി.വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ദേവസ്വംബോർഡ് അംഗം കെ.രാഘവൻ, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സന്നദ്ധസംഘടനാ ഭാരവാഹികൾ, മതമേലധ്യക്ഷന്മാർ തുടങ്ങി നാനാതുറകളിൽപെട്ട നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനായി തടിച്ചു കൂടിയിരുന്നു.
വൈകുന്നേരം നാലോടെ മൃതദേഹം ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചിരുന്ന ബാർ അസോസിയേഷൻ ആസ്ഥാനത്തും പൊതുദർശനത്തിനായി എത്തിച്ചു.
തുടർന്ന് 4.30 ഓടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഒൗദ്യോഗിക ബഹുമതികളോടെ വീടിനു സമീപം സജ്ജീകരിച്ചിരുന്ന പ്രത്യേക സ്ഥലത്ത് രാത്രി 7.20 ഓടെ മകൻ പ്രശാന്ത് ചിതയ്ക്ക് തീ കൊളുത്തി. തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു.
റോഡിനിരുവശവും എംഎൽഎയെ കാണാനായി ആളുകൾ തടിച്ചു കൂടിയിരുന്നു. ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ ജനങ്ങൾക്ക് അദരാഞ്ജലി അർപ്പിക്കുന്നതിനായി സൗകര്യമൊരുക്കി. 2.15 ഓടെ ചെങ്ങന്നൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുന്പിൽ തയാറാക്കിയ പ്രത്യേക പന്തലിൽ പൊതുദർശനത്തിനായി വച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വൻ, മന്ത്രിമാരായ ജി. സുധാകരൻ, കെ.ടി. ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. താമസ്, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കടകന്പള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, ജെ. മേഴ്സികുട്ടിയമ്മ, വി.എസ്. സുനിൽകുമാർ, എം.എം. മണി, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ആർ. രാജേഷ്, പി.സി. ജോർജ്, യു. പ്രതിഭാ ഹരി, ചിറ്റയം ഗോപകുമാർ, സി.കെ. ആശ, വീണാ ജോർജ്, കെ. വിജയൻപിള്ള, ഇ.എസ്. ബിജിമോൾ, രാജു ഏബ്രഹാം, കളക്ടർ ടി.വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ദേവസ്വംബോർഡ് അംഗം കെ.രാഘവൻ, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സന്നദ്ധസംഘടനാ ഭാരവാഹികൾ, മതമേലധ്യക്ഷന്മാർ തുടങ്ങി നാനാതുറകളിൽപെട്ട നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനായി തടിച്ചു കൂടിയിരുന്നു.
വൈകുന്നേരം നാലോടെ മൃതദേഹം ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചിരുന്ന ബാർ അസോസിയേഷൻ ആസ്ഥാനത്തും പൊതുദർശനത്തിനായി എത്തിച്ചു.
തുടർന്ന് 4.30 ഓടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഒൗദ്യോഗിക ബഹുമതികളോടെ വീടിനു സമീപം സജ്ജീകരിച്ചിരുന്ന പ്രത്യേക സ്ഥലത്ത് രാത്രി 7.20 ഓടെ മകൻ പ്രശാന്ത് ചിതയ്ക്ക് തീ കൊളുത്തി. തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു.