കൊച്ചി: ബേപ്പൂരിൽ കപ്പലിടിച്ചു മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിൽ ഐഎസ്ആർഒ(ഇസ്രോ)യുടെ പക്കൽ ഉണ്ടാകാനിടയുള്ള സാറ്റലൈറ്റ് വിവരങ്ങളും കപ്പൽ ട്രാക്കുമായി ബന്ധപ്പെട്ട വിവരങ്ങളും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞവർഷം ഒക്ടോബർ 11നു രാത്രി ഒന്പതോടെ ബേപ്പൂർ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അജ്ഞാതകപ്പലിടിച്ചു തകർന്ന ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ രഹസ്യമായി വച്ചിരിക്കുകയാണെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്താണു വിവരങ്ങൾ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.
ദുരന്തത്തിനിടയാക്കിയ കപ്പൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. കൊച്ചി ഹാർബറിൽനിന്നു രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇമ്മാനുവൽ എന്ന ബോട്ടിൽ ആറു പേരാണുണ്ടായിരുന്നത്.
സംഭവം നടന്നയുടൻ തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെ കോസ്റ്റ് ഗാർഡും മറ്റൊരു മത്സ്യബന്ധന ബോട്ടും ചേർന്നു രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളിൽ കുടുങ്ങിയനിലയിൽ അടുത്തദിവസം കണ്ടെത്തിയിരുന്നു.
രണ്ടു പേരെക്കൂടി കണ്ടെത്താനുണ്ട്. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളായ ജോസ്, രാകേഷ്, വിജി, റിംഷ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 11നു രാത്രി ഒന്പതോടെ ബേപ്പൂർ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അജ്ഞാതകപ്പലിടിച്ചു തകർന്ന ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ രഹസ്യമായി വച്ചിരിക്കുകയാണെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്താണു വിവരങ്ങൾ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.
ദുരന്തത്തിനിടയാക്കിയ കപ്പൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. കൊച്ചി ഹാർബറിൽനിന്നു രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇമ്മാനുവൽ എന്ന ബോട്ടിൽ ആറു പേരാണുണ്ടായിരുന്നത്.
സംഭവം നടന്നയുടൻ തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെ കോസ്റ്റ് ഗാർഡും മറ്റൊരു മത്സ്യബന്ധന ബോട്ടും ചേർന്നു രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളിൽ കുടുങ്ങിയനിലയിൽ അടുത്തദിവസം കണ്ടെത്തിയിരുന്നു.
രണ്ടു പേരെക്കൂടി കണ്ടെത്താനുണ്ട്. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളായ ജോസ്, രാകേഷ്, വിജി, റിംഷ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.