തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുംവരെ സമരം തുടരുമെന്നു പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിന് പിന്തുണയുമായി നൂറുകണക്കിനു പേരെത്തി. 765 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെ കാണാൻ നടൻ ടൊവിനോ തോമസും കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരനും അടക്കമുള്ളവരാണ് എത്തിയത്.
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധവും മനുഷ്യച്ചങ്ങലയും നടത്തി. രാവിലെ മുതൽ നൂറുകണക്കിനു പേർ പങ്കാളികളായി. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നു തുടങ്ങിയ മനുഷ്യച്ചങ്ങല പാളയം വരെ നീണ്ടു. സമൂഹ മാധ്യമങ്ങളിലൂടെ നിവിൻപോളി അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് ടൊവിനോ തോമസ് ശ്രീജിത്തിനെ കാണാനെത്തിയത്. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലെ സമര സ്ഥലത്തെത്തിയ നടൻ 15 മിനിറ്റ് നേരം ഇവിടെ ചെലവിട്ടു.
കേസ് സിബിഐ ഏറ്റെടുക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണു ശ്രീജിത്ത്. 2014 മേയ് 19നാണ് ശ്രീജീവ് പാറശാല പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പോലീസ് കസ്റ്റഡിയിലാണു മരണമെന്ന് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി കണ്ടെത്തിയിരുന്നു. സംഭവസമയത്ത് പാറശാല സിഐയായിരുന്ന ഗോപകുമാർ, എസ്ഐമാരായ ഫിലിപ്പോസ്, ഡി. ബിജുകുമാർ, സിവിൽ ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണു കുറ്റാരോപിതർ.
ആരോപണ വിധേയർക്കെതിരായ നടപടികൾക്കു തടസമായുള്ള ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. പോലീസ് ഉന്നതർ അട്ടിമറിച്ചതിനാലാണു കേസ് സിബിഐ ഏറ്റെടുക്കാൻ തടസമായതെന്നാണു സൂചന. ആരോപണ വിധേയരായവരിൽ ഗോപകുമാർ ഇപ്പോൾ ചവറ സിഐയാണ്. ബിജുകുമാർ കാട്ടാക്കട എസ്ഐയും ഫിലിപ്പോസ് സ്പെഷൽ ബ്രാഞ്ചിലുമാണ്്.
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധവും മനുഷ്യച്ചങ്ങലയും നടത്തി. രാവിലെ മുതൽ നൂറുകണക്കിനു പേർ പങ്കാളികളായി. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നു തുടങ്ങിയ മനുഷ്യച്ചങ്ങല പാളയം വരെ നീണ്ടു. സമൂഹ മാധ്യമങ്ങളിലൂടെ നിവിൻപോളി അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് ടൊവിനോ തോമസ് ശ്രീജിത്തിനെ കാണാനെത്തിയത്. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലെ സമര സ്ഥലത്തെത്തിയ നടൻ 15 മിനിറ്റ് നേരം ഇവിടെ ചെലവിട്ടു.
കേസ് സിബിഐ ഏറ്റെടുക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണു ശ്രീജിത്ത്. 2014 മേയ് 19നാണ് ശ്രീജീവ് പാറശാല പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പോലീസ് കസ്റ്റഡിയിലാണു മരണമെന്ന് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി കണ്ടെത്തിയിരുന്നു. സംഭവസമയത്ത് പാറശാല സിഐയായിരുന്ന ഗോപകുമാർ, എസ്ഐമാരായ ഫിലിപ്പോസ്, ഡി. ബിജുകുമാർ, സിവിൽ ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണു കുറ്റാരോപിതർ.
ആരോപണ വിധേയർക്കെതിരായ നടപടികൾക്കു തടസമായുള്ള ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. പോലീസ് ഉന്നതർ അട്ടിമറിച്ചതിനാലാണു കേസ് സിബിഐ ഏറ്റെടുക്കാൻ തടസമായതെന്നാണു സൂചന. ആരോപണ വിധേയരായവരിൽ ഗോപകുമാർ ഇപ്പോൾ ചവറ സിഐയാണ്. ബിജുകുമാർ കാട്ടാക്കട എസ്ഐയും ഫിലിപ്പോസ് സ്പെഷൽ ബ്രാഞ്ചിലുമാണ്്.