ശബരിമല: തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്കു മുന്നിൽ ദീപാരാധനയുടെ പ്രഭ ചൊരിഞ്ഞ് പൊന്നന്പലമേട്ടിലെ മകരജ്യോതിയും മകരസംക്രമസന്ധ്യയിലെ നക്ഷത്രവും ദർശിച്ച് ഭക്തലക്ഷങ്ങൾ മലയിറങ്ങി.
ഇന്നലെ വൈകുന്നേരം 6.42നു നടന്ന ദീപാരാധനയും തൊട്ടുപിന്നാലെ പൊന്നന്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ദർശിച്ച് ആയിരങ്ങൾ സായൂജ്യമടഞ്ഞു. മകരസംക്രമപൂജ ഇന്നലെ ഉച്ചയ്ക്കായിരുന്നു. ധനുരാശി മകരംരാശിയിലേക്കു മാറുന്ന ഉച്ചയ്ക്ക് 1.47ന്റെ പ്രത്യേക മുഹൂർത്തത്തിൽ ശബരിമല ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടന്ന സംക്രമപൂജയിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നുമെത്തിച്ച നെയ്യ് അഭിഷേകം ചെയ്തു. സംക്രമപൂജയ്ക്കുശേഷം അടച്ച നട പിന്നീടു വൈകുന്നേരമാണ് തുറന്നത്.
വൈകുന്നേരം അഞ്ചിനു പന്തളത്തുനിന്നു കൊണ്ടുവരുന്ന തിരുവാഭരണപേടകങ്ങൾ സ്വീകരിക്കാനുള്ള പ്രത്യേകസംഘം പൂജിച്ച മാലയുമായി ശരംകുത്തിയിലേക്കു നീങ്ങി. വാദ്യമേളങ്ങളുടെ അകടന്പടിയോടെ തിരുവാഭരണങ്ങൾ സന്നിധാനത്തെത്തിച്ചു. ശ്രീകോവിലിനു മുന്പിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയും പേടകങ്ങൾ ഏറ്റുവാങ്ങി. നട അടച്ച് തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തി.
15, 16, 17 തീയതികളിലും അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയിരിക്കും. 18ന് കളഭാഭിഷേകം നടക്കും. 19നു ഗുരുതി. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും.
ഇന്നലെ വൈകുന്നേരം 6.42നു നടന്ന ദീപാരാധനയും തൊട്ടുപിന്നാലെ പൊന്നന്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ദർശിച്ച് ആയിരങ്ങൾ സായൂജ്യമടഞ്ഞു. മകരസംക്രമപൂജ ഇന്നലെ ഉച്ചയ്ക്കായിരുന്നു. ധനുരാശി മകരംരാശിയിലേക്കു മാറുന്ന ഉച്ചയ്ക്ക് 1.47ന്റെ പ്രത്യേക മുഹൂർത്തത്തിൽ ശബരിമല ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടന്ന സംക്രമപൂജയിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നുമെത്തിച്ച നെയ്യ് അഭിഷേകം ചെയ്തു. സംക്രമപൂജയ്ക്കുശേഷം അടച്ച നട പിന്നീടു വൈകുന്നേരമാണ് തുറന്നത്.
വൈകുന്നേരം അഞ്ചിനു പന്തളത്തുനിന്നു കൊണ്ടുവരുന്ന തിരുവാഭരണപേടകങ്ങൾ സ്വീകരിക്കാനുള്ള പ്രത്യേകസംഘം പൂജിച്ച മാലയുമായി ശരംകുത്തിയിലേക്കു നീങ്ങി. വാദ്യമേളങ്ങളുടെ അകടന്പടിയോടെ തിരുവാഭരണങ്ങൾ സന്നിധാനത്തെത്തിച്ചു. ശ്രീകോവിലിനു മുന്പിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയും പേടകങ്ങൾ ഏറ്റുവാങ്ങി. നട അടച്ച് തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തി.
15, 16, 17 തീയതികളിലും അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയിരിക്കും. 18ന് കളഭാഭിഷേകം നടക്കും. 19നു ഗുരുതി. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും.