ചങ്ങനാശേരി: കൽദായ കത്തോലിക്കാ പാത്രിയർക്കീസ് മാർ ളൂയീസ് റാഫേൽ സാക്കോയ്ക്കു ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് ഇന്ന് ഊഷ്മളമായ സ്വീകരണം നൽകും. ഇന്നു രാവിലെ പാലാ ബിഷപ്സ് ഹൗസിലെത്തുന്ന അദ്ദേഹം തുടർന്നു ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രം സന്ദർശിക്കും. വിശുദ്ധ അൽഫോൻസ ചാപ്പലിൽ സുറിയാനിയിലുള്ള പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്ക് അദ്ദേഹം നേതൃത്വം നൽകും. തുടർന്നു കോട്ടയം വടവാതൂർ സെമിനാരിയിലും പാത്രിയർക്കീസ് സന്ദർശനം നടത്തും.
അഞ്ചാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ കേന്ദ്രമായിരുന്ന ഇറാക്ക്-തുർക്കി അതിർത്തി പ്രദേശത്തു ജനിച്ച മാർ സാക്കോ 1974-ൽ കൽദായസഭയുടെ മൊസൂൾ അതിരൂപതയിൽ വൈദികനായി. 2003-ൽ കിർകുക്ക് എന്ന കൽദായ കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായും 2013-ൽ കൽദായ കത്തോലിക്കാസഭയുടെ പാത്രിയർക്കീസായും നിയമിക്കപ്പെട്ടു. 2008-ൽ "വിശ്വാസ സംരക്ഷകൻ' അവാർഡും 2010-ൽ അന്തർദേശീയ "പാക്സ് ക്രിസ്തി’അവാർഡും അദ്ദേഹത്തിനു നൽകപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ ഏറെ പീഡിപ്പിക്കപ്പെട്ടവരാണ് ഇറാക്കിലെ സുറിയാനി ക്രൈസ്തവർ. ഏഷ്യൻ ഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചു വളർന്ന ഈ പൗരസ്ത്യസുറിയാനിസഭ നിരന്തരമായ മതപീഡനങ്ങളുടെ ഫലമായി ചിതറിക്കപ്പെട്ടു. അടുത്തകാലത്ത് ഇറാക്കിലും സിറിയയിലുമൊക്കെ നടന്നതു ക്രൂരമായ മതപീഡനങ്ങളാണ്.
കൽദായ കത്തോലിക്കാസഭയുടെ ചരിത്രം രക്തസാക്ഷിത്വത്തിന്റെ ചരിത്രംകൂടിയാണ്. ആയിരക്കണക്കിനു വിശ്വാസികളും നൂറുകണക്കിനു വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തു ബാഗ്ദാദിൽ മതപീഡനം രൂക്ഷമാവുകയും ക്രൈസ്തവർ പ്രാണരക്ഷാർഥം അഭയകേന്ദ്രങ്ങൾ തേടുകയും ചെയ്തപ്പോൾ, തന്റെ സഭയുടെ ആസ്ഥാനമായ ബാഗ്ദാദിൽ താമസിച്ചുകൊണ്ടു വിശ്വാസികൾക്ക് ആശ്വാസവും ശക്തിയും പകർന്ന ധീരനായ സഭാതലവനാണു പാത്രിയർക്കീസ് ളൂയീസ് റാഫേൽ.
ഇന്ത്യയിലെ സുറിയാനി കത്തോലിക്കാ സഭയുമായി ആത്മബന്ധമുള്ളതാണു കൽദായസഭ. ഇരുസഭകളും ഒരേ സഭാപാരന്പര്യത്തിൽപ്പെട്ടതാണ്. പൗരസ്ത്യ സുറിയാനി ആരാധനാക്രമമാണ് ഇരുസഭകളും ഉപയോഗിക്കുന്നത്. തോമ്മാശ്ലീഹാ വിശ്വാസത്തിൽ ഇരുസഭകളുടെയും പൊതുപിതാവാണ്. ഏതാണ്ടു നാലാം നൂറ്റാണ്ടുമുതൽ 16-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും കൽദായസഭയിൽനിന്നുള്ള മെത്രാപ്പോലീത്താമാരാണു ഭാരതസുറിയാനിസഭയുടെ ആത്മീയ നേതൃത്വം വഹിച്ചിരുന്നത്. ഇന്ത്യയിലെ മാർത്തോമ്മ നസ്രാണിസഭയുടെ പൗരസ്ത്യസുറിയാനി പാരന്പര്യം സംരക്ഷിക്കുന്നതിനും അതിൽ വിശ്വാസികൾക്കും വൈദികർക്കും പരിശീലനം നൽകി വിലപ്പെട്ട ഈ ആത്മീയ സഭാപാരന്പര്യത്തിൽ സഭയെ വളർത്തുന്നതിനും ഈ സുറിയാനിമെത്രാപ്പോലീത്താമാരുടെ നേതൃത്വം സഹായിച്ചു.
ഇപ്രകാരം ഇന്ത്യയിലെ സുറിയാനി കത്തോലിക്കാ സഭയുമായി ദീർഘനൂറ്റാണ്ടുകൾ ദൃഢമായ ഹയരാർക്കിക്കൽ ബന്ധം പുലർത്തിയിരുന്ന കൽദായ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ ഇപ്പോഴത്തെ പിൻഗാമിയാണ് പാത്രിയർക്കീസ് മാർ ളൂയീസ് റാഫേൽ സാക്കോ.
അഞ്ചാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ കേന്ദ്രമായിരുന്ന ഇറാക്ക്-തുർക്കി അതിർത്തി പ്രദേശത്തു ജനിച്ച മാർ സാക്കോ 1974-ൽ കൽദായസഭയുടെ മൊസൂൾ അതിരൂപതയിൽ വൈദികനായി. 2003-ൽ കിർകുക്ക് എന്ന കൽദായ കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായും 2013-ൽ കൽദായ കത്തോലിക്കാസഭയുടെ പാത്രിയർക്കീസായും നിയമിക്കപ്പെട്ടു. 2008-ൽ "വിശ്വാസ സംരക്ഷകൻ' അവാർഡും 2010-ൽ അന്തർദേശീയ "പാക്സ് ക്രിസ്തി’അവാർഡും അദ്ദേഹത്തിനു നൽകപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ ഏറെ പീഡിപ്പിക്കപ്പെട്ടവരാണ് ഇറാക്കിലെ സുറിയാനി ക്രൈസ്തവർ. ഏഷ്യൻ ഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചു വളർന്ന ഈ പൗരസ്ത്യസുറിയാനിസഭ നിരന്തരമായ മതപീഡനങ്ങളുടെ ഫലമായി ചിതറിക്കപ്പെട്ടു. അടുത്തകാലത്ത് ഇറാക്കിലും സിറിയയിലുമൊക്കെ നടന്നതു ക്രൂരമായ മതപീഡനങ്ങളാണ്.
കൽദായ കത്തോലിക്കാസഭയുടെ ചരിത്രം രക്തസാക്ഷിത്വത്തിന്റെ ചരിത്രംകൂടിയാണ്. ആയിരക്കണക്കിനു വിശ്വാസികളും നൂറുകണക്കിനു വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തു ബാഗ്ദാദിൽ മതപീഡനം രൂക്ഷമാവുകയും ക്രൈസ്തവർ പ്രാണരക്ഷാർഥം അഭയകേന്ദ്രങ്ങൾ തേടുകയും ചെയ്തപ്പോൾ, തന്റെ സഭയുടെ ആസ്ഥാനമായ ബാഗ്ദാദിൽ താമസിച്ചുകൊണ്ടു വിശ്വാസികൾക്ക് ആശ്വാസവും ശക്തിയും പകർന്ന ധീരനായ സഭാതലവനാണു പാത്രിയർക്കീസ് ളൂയീസ് റാഫേൽ.
ഇന്ത്യയിലെ സുറിയാനി കത്തോലിക്കാ സഭയുമായി ആത്മബന്ധമുള്ളതാണു കൽദായസഭ. ഇരുസഭകളും ഒരേ സഭാപാരന്പര്യത്തിൽപ്പെട്ടതാണ്. പൗരസ്ത്യ സുറിയാനി ആരാധനാക്രമമാണ് ഇരുസഭകളും ഉപയോഗിക്കുന്നത്. തോമ്മാശ്ലീഹാ വിശ്വാസത്തിൽ ഇരുസഭകളുടെയും പൊതുപിതാവാണ്. ഏതാണ്ടു നാലാം നൂറ്റാണ്ടുമുതൽ 16-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും കൽദായസഭയിൽനിന്നുള്ള മെത്രാപ്പോലീത്താമാരാണു ഭാരതസുറിയാനിസഭയുടെ ആത്മീയ നേതൃത്വം വഹിച്ചിരുന്നത്. ഇന്ത്യയിലെ മാർത്തോമ്മ നസ്രാണിസഭയുടെ പൗരസ്ത്യസുറിയാനി പാരന്പര്യം സംരക്ഷിക്കുന്നതിനും അതിൽ വിശ്വാസികൾക്കും വൈദികർക്കും പരിശീലനം നൽകി വിലപ്പെട്ട ഈ ആത്മീയ സഭാപാരന്പര്യത്തിൽ സഭയെ വളർത്തുന്നതിനും ഈ സുറിയാനിമെത്രാപ്പോലീത്താമാരുടെ നേതൃത്വം സഹായിച്ചു.
ഇപ്രകാരം ഇന്ത്യയിലെ സുറിയാനി കത്തോലിക്കാ സഭയുമായി ദീർഘനൂറ്റാണ്ടുകൾ ദൃഢമായ ഹയരാർക്കിക്കൽ ബന്ധം പുലർത്തിയിരുന്ന കൽദായ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ ഇപ്പോഴത്തെ പിൻഗാമിയാണ് പാത്രിയർക്കീസ് മാർ ളൂയീസ് റാഫേൽ സാക്കോ.