കൊച്ചി/തൃപ്പൂണിത്തുറ: നഗരത്തെ നടുക്കിയ മോഷണപരന്പരയിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും കൊച്ചിയിലെത്തിച്ചു. ഡൽഹിയിൽ പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഷെഹ്ഷാദ്(30), ഡൽഹി സ്വദേശികളായ റോണി (18), അർഷാദ് (20 ) എന്നിവരെ ഇന്നലെ രാവിലെ 5.45ഓടെ നിസാമുദ്ദീൻ - തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിനാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഇവരെ ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഉച്ചയ്ക്ക് ഒന്നോടെ പ്രതികളുമായി പോലീസ് സംഘം തെളിവെടുപ്പിനായി തിരിച്ചു. തൃപ്പൂണിത്തുറ ഏരൂർ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലും പ്രതികൾ സിനിമയ്ക്കുപോയ തിയറ്ററിലും കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട റെയിൽവേ ട്രാക്കിലും സുരക്ഷാ കാമറകൾ തല്ലിത്തകർത്ത സ്വകാര്യ ബാങ്കിലുമാണു തെളിവെടുപ്പു നടത്തിയത്.
ആദ്യം കവർച്ച നടത്തിയ വീട്ടിലെത്തിച്ച പ്രതികൾ കൃത്യം നടത്തിയ രീതികൾ പോലീസിനോടു വിശദീകരിച്ചു. കവർച്ച നടത്തുന്നതിനു മുന്പും ശേഷവും റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിൽ ഒത്തുകൂടിയിരുന്നു. മോഷണത്തിനു ശേഷം രക്ഷപ്പെട്ടതു വീടിനു സമീപത്തു തന്നെയുള്ള റെയിൽവേ ട്രാക്കിലൂടെയാണ്. ഈ രണ്ടു സ്ഥലങ്ങളിലും പ്രതികളെ എത്തിച്ച്, നടന്ന സംഭവങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു.
തൃക്കാക്കര എസിപി പി.പി. ഷംസിന്റെ നേതൃത്വത്തിൽ ഹിൽപാലസ് സിഐ പി.എസ്. ഷിജു, എസ്ഐമാരായ എസ്. സനൽ, അർജുൻ എന്നിവരടങ്ങിയ സംഘമാണു തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്.
കഴിഞ്ഞ ബുധനാഴ്ചാണ് കേരള - ഡൽഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ പ്രതികൾ പിടിയിലായത്. തുടർന്നു കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയാണ് അവരെ നാട്ടിലെത്തിച്ചത്.
മോഷണങ്ങളുടെ മുഖ്യസൂത്രധാരനായി പറയപ്പെടുന്ന നൂർ ഖാനെ (നസീർ ഖാൻ) പിടികൂടുന്നതിനായുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം നോർത്ത് എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, മോഷണവുമായി ബന്ധമുണ്ടെന്നു കരുതുന്ന ബംഗ്ലാദേശ് സ്വദേശി ഷമീമിനെ ബംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാൾക്കു മോഷണവുമായി നേരിട്ടു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. എന്നാൽ, പ്രതികളെ ഇയാൾ സഹായിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
നൂർഖാൻ ബംഗ്ലാദേശിലേക്കു കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ഇപ്പോഴും ബംഗാളിൽ കേരളത്തിൽനിന്നുള്ള പോലീസ് സംഘം തുടരുന്നുണ്ട്. കവർച്ച നടത്തിയ വീട്ടുകാരെ എത്തിച്ചു തിരിച്ചറിയൽ പരേഡ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത ദിവസം പൂർത്തിയാക്കുമെന്നു എസിപി പി.പി. ഷംസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നാണു സൂചന.
ഉച്ചയ്ക്ക് ഒന്നോടെ പ്രതികളുമായി പോലീസ് സംഘം തെളിവെടുപ്പിനായി തിരിച്ചു. തൃപ്പൂണിത്തുറ ഏരൂർ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലും പ്രതികൾ സിനിമയ്ക്കുപോയ തിയറ്ററിലും കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട റെയിൽവേ ട്രാക്കിലും സുരക്ഷാ കാമറകൾ തല്ലിത്തകർത്ത സ്വകാര്യ ബാങ്കിലുമാണു തെളിവെടുപ്പു നടത്തിയത്.
ആദ്യം കവർച്ച നടത്തിയ വീട്ടിലെത്തിച്ച പ്രതികൾ കൃത്യം നടത്തിയ രീതികൾ പോലീസിനോടു വിശദീകരിച്ചു. കവർച്ച നടത്തുന്നതിനു മുന്പും ശേഷവും റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിൽ ഒത്തുകൂടിയിരുന്നു. മോഷണത്തിനു ശേഷം രക്ഷപ്പെട്ടതു വീടിനു സമീപത്തു തന്നെയുള്ള റെയിൽവേ ട്രാക്കിലൂടെയാണ്. ഈ രണ്ടു സ്ഥലങ്ങളിലും പ്രതികളെ എത്തിച്ച്, നടന്ന സംഭവങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു.
തൃക്കാക്കര എസിപി പി.പി. ഷംസിന്റെ നേതൃത്വത്തിൽ ഹിൽപാലസ് സിഐ പി.എസ്. ഷിജു, എസ്ഐമാരായ എസ്. സനൽ, അർജുൻ എന്നിവരടങ്ങിയ സംഘമാണു തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്.
കഴിഞ്ഞ ബുധനാഴ്ചാണ് കേരള - ഡൽഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ പ്രതികൾ പിടിയിലായത്. തുടർന്നു കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയാണ് അവരെ നാട്ടിലെത്തിച്ചത്.
മോഷണങ്ങളുടെ മുഖ്യസൂത്രധാരനായി പറയപ്പെടുന്ന നൂർ ഖാനെ (നസീർ ഖാൻ) പിടികൂടുന്നതിനായുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം നോർത്ത് എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, മോഷണവുമായി ബന്ധമുണ്ടെന്നു കരുതുന്ന ബംഗ്ലാദേശ് സ്വദേശി ഷമീമിനെ ബംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാൾക്കു മോഷണവുമായി നേരിട്ടു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. എന്നാൽ, പ്രതികളെ ഇയാൾ സഹായിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
നൂർഖാൻ ബംഗ്ലാദേശിലേക്കു കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ഇപ്പോഴും ബംഗാളിൽ കേരളത്തിൽനിന്നുള്ള പോലീസ് സംഘം തുടരുന്നുണ്ട്. കവർച്ച നടത്തിയ വീട്ടുകാരെ എത്തിച്ചു തിരിച്ചറിയൽ പരേഡ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത ദിവസം പൂർത്തിയാക്കുമെന്നു എസിപി പി.പി. ഷംസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നാണു സൂചന.