തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് നിയമസാധുതയോടുകൂടിയ സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ. കെആർഎൽസിസി 31-ാം ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ രാഷ്ട്രീയ പ്രമേയത്തിലാണ് ഈ ആവശ്യം.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു തടസമായി നില്ക്കുന്ന നിയമവ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനരധിവാസ -സാമ്പത്തിക പാക്കേജ്, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തൊഴിൽ എന്നിവ ഉടൻ ലഭ്യമാക്കണം.
ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം കൃത്യമായ കാലയളവിൽ വിലയിരുത്തുന്നതിന് ജില്ലാ മത്സ്യഗ്രാമതലത്തിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഫണ്ട് വിനിയോഗത്തിന് ജുഡീഷൽ കമ്മീഷന്റെ മേൽനോട്ടമുണ്ടാകണമെന്നും കൗണ്‍സിൽ ആവശ്യപ്പെട്ടു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു തടസമായി നില്ക്കുന്ന നിയമവ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനരധിവാസ -സാമ്പത്തിക പാക്കേജ്, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തൊഴിൽ എന്നിവ ഉടൻ ലഭ്യമാക്കണം.
ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം കൃത്യമായ കാലയളവിൽ വിലയിരുത്തുന്നതിന് ജില്ലാ മത്സ്യഗ്രാമതലത്തിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഫണ്ട് വിനിയോഗത്തിന് ജുഡീഷൽ കമ്മീഷന്റെ മേൽനോട്ടമുണ്ടാകണമെന്നും കൗണ്‍സിൽ ആവശ്യപ്പെട്ടു.