ആലുവ/കൊച്ചി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് നൂറു പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. ആലുവ-പെരുന്പാവൂർ റൂട്ടിൽ മഹിളാലയം കവലയിൽ പടിഞ്ഞാറേപറന്പിൽ അബ്ദുള്ളയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച.അബ്ദുള്ളയും കുടുംബവും രാവിലെ മന്പുറത്തേക്കു വീടുപൂട്ടി പോയതാണ്. രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരമറിഞ്ഞത്.
വീടിനു പിന്നിലെ കതകിന്റെ താഴ് തകർത്ത നിലയിലായിരുന്നു. വീടിന്റെ പിൻവശത്ത് വിശാലമായ പറന്പാണ്. ഒരു വശത്ത് പെരിയാർ പുഴയും മറുവശത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റുമാണ്. മുൻവശത്ത് വഴിയുടെ അപ്പുറത്തുമാത്രമാണു വീടുകളുള്ളത്.
ഒന്നിലധികം പേർ മോഷണസംഘത്തിലുണ്ടാകാമെന്നു പോലീസ് കരുതുന്നു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീടിനുള്ളിൽനിന്നു പോലീസ് കണ്ടെടുത്തു. ആലുവ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ജയരാജ്, എസ്ഐ യാക്കോബ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.വീടിനു സമീപത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടുകാർ പോയതും തിരികെ വരുന്നതുമായ സമയം കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.
വീടിനു പിന്നിലെ കതകിന്റെ താഴ് തകർത്ത നിലയിലായിരുന്നു. വീടിന്റെ പിൻവശത്ത് വിശാലമായ പറന്പാണ്. ഒരു വശത്ത് പെരിയാർ പുഴയും മറുവശത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റുമാണ്. മുൻവശത്ത് വഴിയുടെ അപ്പുറത്തുമാത്രമാണു വീടുകളുള്ളത്.
ഒന്നിലധികം പേർ മോഷണസംഘത്തിലുണ്ടാകാമെന്നു പോലീസ് കരുതുന്നു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീടിനുള്ളിൽനിന്നു പോലീസ് കണ്ടെടുത്തു. ആലുവ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ജയരാജ്, എസ്ഐ യാക്കോബ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.വീടിനു സമീപത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടുകാർ പോയതും തിരികെ വരുന്നതുമായ സമയം കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.