തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കെ.കെ. രാമചന്ദ്രൻനായർ പതിന്നാലാം നിയമസഭയുടെ കാലത്തു മരിക്കുന്ന ആദ്യ എംഎൽഎയാണ്. ചെങ്ങന്നൂരിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
ഏറ്റവും കൂടുതൽ അംഗങ്ങൾ മരിച്ചത് 1970 മുതൽ 77 വരെ നീണ്ട നാലാം കേരള നിയമസഭയുടെ കാലയളവിലായിരുന്നു - എട്ടുപേർ. അഞ്ചാം നിയമസഭ രണ്ടു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂവെങ്കിലും ആറ് എംഎൽഎമാരാണു അതിനിടെ ലോകത്തോടു വിടപറഞ്ഞത്. നാലും അഞ്ചും നിയമസഭയുടെ കാലയളവിൽ കേരളത്തിനു നഷ്ടമായത് 14 എംഎൽഎമാരെ.
1957 മുതൽ 59 വരെയുള്ള ആദ്യ കേരള നിയമസഭയിലും 1980 മുതൽ 82 വരെയുള്ള ആറാം സഭയിലും ഒഴികെ മറ്റെല്ലാ സഭകളുടെ കാലയളവിനുള്ളിലും ഒന്നോ അതിലേറെയോ അംഗങ്ങൾ വീതം മരിച്ചു. സി.കെ. ഹരിച്ഛന്ദ്രൻനായരാണ് കേരള നിയമസഭാംഗമായിരിക്കേ ആദ്യം മരിക്കുന്നയാൾ- 1962 മേയ് 24ന്. രണ്ടാം കേരള നിയമസഭയിൽ പത്തനംതിട്ടയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനു ശേഷം ഓഗസ്റ്റ് 26നു പൊതുജനാരോഗ്യ- വൈദ്യുതി മന്ത്രിയായിരുന്ന വി.കെ. വേലപ്പനും മരിച്ചു. വിവാദത്തിനൊടുവിൽ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ച പി.ടി. ചാക്കോയും ഇതേ സഭയുടെ കാലയളവിലാണു ലോകത്തോടു വിട പറഞ്ഞത്.
മൂന്നാം കേരള നിയമസഭയുടെ കാലയളവിൽ എം.പി.എം. അഹമ്മദ് കുരുക്കൾ- മലപ്പുറം, കെ. കുഞ്ഞാലി- നിലന്പൂർ, എം.പി. കുഞ്ഞുരാമൻ- മലന്പുഴ, മത്തായി മാഞ്ഞുരാൻ- മാടായി എന്നിവരും മരിച്ചു. പൊതുമരാമത്തു മന്ത്രി ടി.കെ. ദിവാകരൻ അടക്കമുള്ളവരുടെ നഷ്ടമായിരുന്നു നാലാം സഭയുടേത്. കെ.എം. ജോർജ് -പൂഞ്ഞാർ, കെ.ടി. ജോർജ് -പറവൂർ, വി.വി. കുഞ്ഞന്പു -നീലേശ്വരം, എ. കുഞ്ഞിക്കണ്ണൻ -ഇരിക്കൂർ, ജി. കുട്ടപ്പൻ- നേമം, കൽപ്പള്ളി മാധവമേനോൻ- കോഴിക്കോട് രണ്ട്, കെ.ഐ. രാജൻ - പീരുമേട് എന്നിവരായിരുന്നു ഇതേ സഭയുടെ കാലയളവിൽ ജീവൻ നഷ്ടമായ മറ്റുള്ളവർ.
വാഹനാപകടത്തിൽ മരിച്ച കോട്ടയത്തു നിന്നുള്ള അംഗം പി.പി. ജോർജ് അടക്കം ആറുപേരെയാണ് അഞ്ചാം സഭയ്ക്കു നഷ്ടമായത്. പാട്യം ഗോപാലൻ തലശേരി, ഇ. ജോണ് ജേക്കബ് തിരുവല്ല, എം. കൃഷ്ണൻ നാടാർ പാറശാല, എം.പി. നാരായണൻനായർ തിരുവനന്തപുരം ഈസ്റ്റ, ടി.എ. ഇബ്രാഹിം കാസർഗോഡ് എന്നിവരായിരുന്നു മറ്റുള്ളവർ. ഏഴാം സഭയുടെ കാലയളവിൽ ഉപ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവരുടെ മരണമുണ്ടായി. പെരിങ്ങളത്തു നിന്നുള്ള അംഗം എൻ.എ. മമ്മുഹാജിയും പുനലൂരിന്റെ പ്രതിനിധി സാം ഉമ്മനും ഇതേ സഭയുടെ കാലയളവിൽ വിടപറഞ്ഞു.
എട്ടാം സഭയിൽ തളിപ്പറന്പിന്റെ പ്രതിനിധി കെ.കെ.എൻ. പരിയാരത്തിന്റേതായിരുന്നു നഷ്ടം. ഒൻപതാം സഭയിൽ എം.സി. ചെറിയാൻ റാന്നി, ഇ.കെ. ഇന്പിച്ചിബാവ പൊന്നാനി, കെ. കുഞ്ഞന്പു ഞാറക്കൽ, കെ. രാഘവൻ മാസ്റ്റർ നോർത്ത് വയനാട്, സീതി ഹാജി താനൂർ എന്നിവരും ഓർമയായി.
1996 മുതൽ 2001 വരെ നീണ്ട പത്താം സഭയിലേക്കു വിജയിച്ചവരെ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപു പുനലൂരിന്റെ പ്രതിനിധിയായ സിപിഐയുടെ പി.കെ. ശ്രീനിവാസൻ വിടപറഞ്ഞു. പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ പി.എസ്. സുപാൽ നിയമസഭയെ പ്രതിനിധീകരിച്ചു. മരിച്ചെന്നു രാവിലെ നിയമസഭയിൽ പ്രഖ്യാപിക്കുകയും പിന്നീടു തിരുത്തുകയും വൈകുന്നേരം വീണ്ടും മരണം പ്രഖ്യാപിക്കുകയും ചെയ്ത വൈക്കത്തിന്റെ പ്രതിനിധി എം.കെ. കേശവനും കൃഷി മന്ത്രിയായിരിക്കേ മരിച്ച വി.കെ. രാജനും പത്താം സഭയുടെ കാലയളവിലാണു മരിച്ചത്. പി.ആർ കുറുപ്പും പി. രവീന്ദ്രനുമായിരുന്നു ഇതേ കാലയളവിൽ വിടപറഞ്ഞ മറ്റുള്ളവർ.
11ാം സഭയിൽ മാമൻ മത്തായി തിരുവല്ല, ടി.കെ. ബാലൻ അഴീക്കോട്, 12ാം സഭയിൽ മത്തായി ചാക്കോ തിരുവല്ല എന്നിവരും ഓർമയായി.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ മരണം 2011 ഒക്ടോബർ 30നായിരുന്നു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ് പിറവത്തിന്റെ പ്രതിനിധിയായി, ഇതേ വകുപ്പുകളുമായി മന്ത്രിസഭാംഗവുമായി. 13ാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ 2015 മാർച്ച് ഏഴിന് ലോകത്തോടു വിട പറഞ്ഞപ്പോൾ, അതു കേരളത്തിനുണ്ടായ മറ്റൊരു വലിയ നഷ്ടമായി.
കെ. ഇന്ദ്രജിത്ത്
ഏറ്റവും കൂടുതൽ അംഗങ്ങൾ മരിച്ചത് 1970 മുതൽ 77 വരെ നീണ്ട നാലാം കേരള നിയമസഭയുടെ കാലയളവിലായിരുന്നു - എട്ടുപേർ. അഞ്ചാം നിയമസഭ രണ്ടു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂവെങ്കിലും ആറ് എംഎൽഎമാരാണു അതിനിടെ ലോകത്തോടു വിടപറഞ്ഞത്. നാലും അഞ്ചും നിയമസഭയുടെ കാലയളവിൽ കേരളത്തിനു നഷ്ടമായത് 14 എംഎൽഎമാരെ.
1957 മുതൽ 59 വരെയുള്ള ആദ്യ കേരള നിയമസഭയിലും 1980 മുതൽ 82 വരെയുള്ള ആറാം സഭയിലും ഒഴികെ മറ്റെല്ലാ സഭകളുടെ കാലയളവിനുള്ളിലും ഒന്നോ അതിലേറെയോ അംഗങ്ങൾ വീതം മരിച്ചു. സി.കെ. ഹരിച്ഛന്ദ്രൻനായരാണ് കേരള നിയമസഭാംഗമായിരിക്കേ ആദ്യം മരിക്കുന്നയാൾ- 1962 മേയ് 24ന്. രണ്ടാം കേരള നിയമസഭയിൽ പത്തനംതിട്ടയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനു ശേഷം ഓഗസ്റ്റ് 26നു പൊതുജനാരോഗ്യ- വൈദ്യുതി മന്ത്രിയായിരുന്ന വി.കെ. വേലപ്പനും മരിച്ചു. വിവാദത്തിനൊടുവിൽ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ച പി.ടി. ചാക്കോയും ഇതേ സഭയുടെ കാലയളവിലാണു ലോകത്തോടു വിട പറഞ്ഞത്.
മൂന്നാം കേരള നിയമസഭയുടെ കാലയളവിൽ എം.പി.എം. അഹമ്മദ് കുരുക്കൾ- മലപ്പുറം, കെ. കുഞ്ഞാലി- നിലന്പൂർ, എം.പി. കുഞ്ഞുരാമൻ- മലന്പുഴ, മത്തായി മാഞ്ഞുരാൻ- മാടായി എന്നിവരും മരിച്ചു. പൊതുമരാമത്തു മന്ത്രി ടി.കെ. ദിവാകരൻ അടക്കമുള്ളവരുടെ നഷ്ടമായിരുന്നു നാലാം സഭയുടേത്. കെ.എം. ജോർജ് -പൂഞ്ഞാർ, കെ.ടി. ജോർജ് -പറവൂർ, വി.വി. കുഞ്ഞന്പു -നീലേശ്വരം, എ. കുഞ്ഞിക്കണ്ണൻ -ഇരിക്കൂർ, ജി. കുട്ടപ്പൻ- നേമം, കൽപ്പള്ളി മാധവമേനോൻ- കോഴിക്കോട് രണ്ട്, കെ.ഐ. രാജൻ - പീരുമേട് എന്നിവരായിരുന്നു ഇതേ സഭയുടെ കാലയളവിൽ ജീവൻ നഷ്ടമായ മറ്റുള്ളവർ.
വാഹനാപകടത്തിൽ മരിച്ച കോട്ടയത്തു നിന്നുള്ള അംഗം പി.പി. ജോർജ് അടക്കം ആറുപേരെയാണ് അഞ്ചാം സഭയ്ക്കു നഷ്ടമായത്. പാട്യം ഗോപാലൻ തലശേരി, ഇ. ജോണ് ജേക്കബ് തിരുവല്ല, എം. കൃഷ്ണൻ നാടാർ പാറശാല, എം.പി. നാരായണൻനായർ തിരുവനന്തപുരം ഈസ്റ്റ, ടി.എ. ഇബ്രാഹിം കാസർഗോഡ് എന്നിവരായിരുന്നു മറ്റുള്ളവർ. ഏഴാം സഭയുടെ കാലയളവിൽ ഉപ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവരുടെ മരണമുണ്ടായി. പെരിങ്ങളത്തു നിന്നുള്ള അംഗം എൻ.എ. മമ്മുഹാജിയും പുനലൂരിന്റെ പ്രതിനിധി സാം ഉമ്മനും ഇതേ സഭയുടെ കാലയളവിൽ വിടപറഞ്ഞു.
എട്ടാം സഭയിൽ തളിപ്പറന്പിന്റെ പ്രതിനിധി കെ.കെ.എൻ. പരിയാരത്തിന്റേതായിരുന്നു നഷ്ടം. ഒൻപതാം സഭയിൽ എം.സി. ചെറിയാൻ റാന്നി, ഇ.കെ. ഇന്പിച്ചിബാവ പൊന്നാനി, കെ. കുഞ്ഞന്പു ഞാറക്കൽ, കെ. രാഘവൻ മാസ്റ്റർ നോർത്ത് വയനാട്, സീതി ഹാജി താനൂർ എന്നിവരും ഓർമയായി.
1996 മുതൽ 2001 വരെ നീണ്ട പത്താം സഭയിലേക്കു വിജയിച്ചവരെ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപു പുനലൂരിന്റെ പ്രതിനിധിയായ സിപിഐയുടെ പി.കെ. ശ്രീനിവാസൻ വിടപറഞ്ഞു. പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ പി.എസ്. സുപാൽ നിയമസഭയെ പ്രതിനിധീകരിച്ചു. മരിച്ചെന്നു രാവിലെ നിയമസഭയിൽ പ്രഖ്യാപിക്കുകയും പിന്നീടു തിരുത്തുകയും വൈകുന്നേരം വീണ്ടും മരണം പ്രഖ്യാപിക്കുകയും ചെയ്ത വൈക്കത്തിന്റെ പ്രതിനിധി എം.കെ. കേശവനും കൃഷി മന്ത്രിയായിരിക്കേ മരിച്ച വി.കെ. രാജനും പത്താം സഭയുടെ കാലയളവിലാണു മരിച്ചത്. പി.ആർ കുറുപ്പും പി. രവീന്ദ്രനുമായിരുന്നു ഇതേ കാലയളവിൽ വിടപറഞ്ഞ മറ്റുള്ളവർ.
11ാം സഭയിൽ മാമൻ മത്തായി തിരുവല്ല, ടി.കെ. ബാലൻ അഴീക്കോട്, 12ാം സഭയിൽ മത്തായി ചാക്കോ തിരുവല്ല എന്നിവരും ഓർമയായി.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ മരണം 2011 ഒക്ടോബർ 30നായിരുന്നു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ് പിറവത്തിന്റെ പ്രതിനിധിയായി, ഇതേ വകുപ്പുകളുമായി മന്ത്രിസഭാംഗവുമായി. 13ാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ 2015 മാർച്ച് ഏഴിന് ലോകത്തോടു വിട പറഞ്ഞപ്പോൾ, അതു കേരളത്തിനുണ്ടായ മറ്റൊരു വലിയ നഷ്ടമായി.
കെ. ഇന്ദ്രജിത്ത്