തിരുവനന്തപുരം: ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നും ഇതു മറച്ചുവയ്ക്കാൻ പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്. പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി ചെയർമാനായിരിക്കേ ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം വേണമെന്നു താൻ ഉത്തരവിട്ടിരുന്നു. തന്റെ ഉത്തരവു സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തതയുണ്ട്. ഇതു നീക്കാൻ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിച്ചില്ലെന്നും ജസ്റ്റീസ് നാരായണക്കുറുപ്പു പറഞ്ഞു.
പോലീസ് കംപ്ലെയന്റ്സ് അഥോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണത്തിനു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു ഉത്തരവ് സ്റ്റേ ചെയ്യിക്കുകയായിരുന്നു.
പോലീസ് കംപ്ലെയന്റ്സ് അഥോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണത്തിനു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു ഉത്തരവ് സ്റ്റേ ചെയ്യിക്കുകയായിരുന്നു.