തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇയിൽ നടക്കുന്ന ഭിന്നശേഷി വിദ്യാർഥികളുടെ സംസ്ഥാന അത്ലറ്റിക് മീറ്റായ ഏകത 2018ൽ വീണ്ടും റിക്കാർഡ് പിറന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സാന്റാ തൊപ്പി നിർമിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയതിനു തൊട്ടുപിന്നാലെയാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഏറ്റവും വലിയ യൂണിഫൈഡ് മാർച്ച്പാസ്റ്റിന് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ് നേടിയത്.
ഈ റിക്കാർഡിനായി മിനിമം 5000 പേരായിരുന്നു അണിനിരക്കേണ്ടിയിരുന്നത്. എന്നാൽ മാർച്ച് പാസ്റ്റിൽ 6325 പേർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ, അധ്യാപകർ, പരിശീലകർ എന്നിവർ ചേർന്ന മാർച്ച്പാസ്റ്റാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് മാർച്ച്പാസ്റ്റിനായി വിദ്യാർഥികളും അധ്യാപകരും പരിശീലകരും എൽഎൻസിപിഇയിലെ മൈതാനത്ത് അണിനിരക്കാൻ തുടങ്ങിയത്. ആകാശനീല വസ്ത്രവും തൂവെള്ള തൊപ്പിയുമണിഞ്ഞായിരുന്നു ഏവരും എത്തിയത്. മാർച്ച്പാസ്റ്റ് പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം സമയമെടുത്തു. ‘നിങ്ങൾ തനിച്ചല്ല, ലോകം കൂടെയുണ്ട്’ എന്ന സന്ദേശമുയർത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ യൂണിഫൈഡ് മാർച്ച് സംഘടിപ്പിച്ചത്.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ് അഡ്ജുഡിക്കറ്റർ വിവേക് നായർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. നാളെ വൈകുന്നേരം നടക്കുന്ന ഏകത 2018ന്റെ സമാപന സമ്മേളനത്തിൽ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ഇതേത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രമുഖർ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കൈപിടിച്ച് ‘നിങ്ങൾ തനിച്ചല്ല, ലോകം കൂടെയുണ്ട്’ എന്ന് വിളിച്ചു പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. ജോർജ് എംഎൽഎ, സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയ പ്രമുഖർക്കൊപ്പം റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിംപ്യന്മാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കായിക താരങ്ങൾ വേദിയിൽ അവതരിപ്പിച്ച നൃത്തശില്പത്തിനൊപ്പം സദസിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചുവടുവച്ചു.
യൂണിഫൈഡ് മാർച്ചിനോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി. ജോർജ് എംഎൽഎ, സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ, പൂയംതിരുനാൾ ഗൗരി പാർവതി ഭായി, സ്പെഷൽ ഒളിംപിക്സ് ഭാരത് നാഷണൽ ഡയറക്ടർ വിക്ടർ ആർ. വാസ്, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, സ്പെഷൽ ഒളിംപിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, പരിപാടിയുടെ ജനറൽ കണ്‍വീനർ ഫാ. റോയി വടക്കേൽ, സ്വസ്ഥി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്, ട്രസ്റ്റി മുൻ ഐജി എസ്. ഗോപിനാഥ്, ചലച്ചിത്രതാരം മഞ്ജു പിള്ള, ഗായകൻ ജാസി ഗിഫ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന കായിക വകുപ്പ്, സാമൂഹികക്ഷേമ വകുപ്പ്, കാര്യവട്ടം എൽഎൻസിപിഇ, ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്, സ്വസ്തി ഫൗണ്ടേഷൻ, നാഷണൽ ചാരിറ്റബിൽ ട്രസ്റ്റ്, പോലീസ് അസോസിയേഷൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, എൻസിസി എന്നിവയുടെ സഹകരണത്തോടെയാണ് ഏകത 2018 സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.
അണക്കരയുടെ പ്രതീക്ഷയായി ഷംനാദ് ഷാജഹാന്
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇയിൽ നടക്കുന്ന സ്പെഷൽ അത്ലറ്റിക് മീറ്റിൽ ഇടുക്കി അണക്കര പ്രതീക്ഷാനികേതൻ സ്പെഷൽ സ്കൂളിലെ ഷംനാദ് ഷാജഹാന് വിജയത്തിളക്കം. 25 മീറ്റർ ഓട്ടത്തിലാണ് ഷംനാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 25 മീറ്റർ നടത്തത്തിലും ഷംനാദ് പങ്കെടുക്കുന്നുണ്ട്. മുൻപും നിരവധിതവണ ഷംനാദ് സംസ്ഥാന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഇടുക്കി അണക്കര ഷാജഹാൻ - ഷീന ദന്പതികളുടെ മകനാണ് ഷംനാദ്. പന്തുകളിയാണ് ഷംനാദിന്റെ ഇഷ്ടവിനോദം.
സിറ്റർ റാണി മരിയയും സംഘവുമാണ് സ്കൂളിൽ നിന്നും ഷംനാദ് ഉൾപ്പെടെ 19 മത്സരാർഥികളുമായി എൽഎൻസിപിഇയിൽ എത്തിയിട്ടുള്ളത്.
സമ്മാനവുമായി അമ്മയുടെ മകൾ
തിരുവനന്തപുരം: ചെറുപ്പത്തിൽ അമ്മയുടെ കൈ പിടിച്ചുനടന്ന ശ്രീലക്ഷ്മിക്കു ട്രാക്കിലും പിഴച്ചില്ല. മാള മദർ തെരേസ ഗ്രില്ലോ കോണ്‍വെന്റ് സ്പെഷൽ സ്കൂളിൽ നിന്നെത്തിയ ശ്രീലക്ഷ്മി സമ്മാനവുമായാണ് മടങ്ങുന്നത്. 25 മീറ്റർ നടത്തമത്സരത്തിൽ രണ്ടാം സ്ഥാനമാണു കരസ്ഥമാക്കിയത്. ഫോട്ടോഗ്രാഫറായ മാള സ്വദേശിനി ബിന്ദുവി ന്റെയും പ്രദീപിന്റെ യും മകളാണ്.
ഈ റിക്കാർഡിനായി മിനിമം 5000 പേരായിരുന്നു അണിനിരക്കേണ്ടിയിരുന്നത്. എന്നാൽ മാർച്ച് പാസ്റ്റിൽ 6325 പേർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ, അധ്യാപകർ, പരിശീലകർ എന്നിവർ ചേർന്ന മാർച്ച്പാസ്റ്റാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് മാർച്ച്പാസ്റ്റിനായി വിദ്യാർഥികളും അധ്യാപകരും പരിശീലകരും എൽഎൻസിപിഇയിലെ മൈതാനത്ത് അണിനിരക്കാൻ തുടങ്ങിയത്. ആകാശനീല വസ്ത്രവും തൂവെള്ള തൊപ്പിയുമണിഞ്ഞായിരുന്നു ഏവരും എത്തിയത്. മാർച്ച്പാസ്റ്റ് പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം സമയമെടുത്തു. ‘നിങ്ങൾ തനിച്ചല്ല, ലോകം കൂടെയുണ്ട്’ എന്ന സന്ദേശമുയർത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ യൂണിഫൈഡ് മാർച്ച് സംഘടിപ്പിച്ചത്.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ് അഡ്ജുഡിക്കറ്റർ വിവേക് നായർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. നാളെ വൈകുന്നേരം നടക്കുന്ന ഏകത 2018ന്റെ സമാപന സമ്മേളനത്തിൽ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ഇതേത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രമുഖർ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കൈപിടിച്ച് ‘നിങ്ങൾ തനിച്ചല്ല, ലോകം കൂടെയുണ്ട്’ എന്ന് വിളിച്ചു പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. ജോർജ് എംഎൽഎ, സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയ പ്രമുഖർക്കൊപ്പം റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിംപ്യന്മാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കായിക താരങ്ങൾ വേദിയിൽ അവതരിപ്പിച്ച നൃത്തശില്പത്തിനൊപ്പം സദസിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചുവടുവച്ചു.
യൂണിഫൈഡ് മാർച്ചിനോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്തു. പി.സി. ജോർജ് എംഎൽഎ, സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ, പൂയംതിരുനാൾ ഗൗരി പാർവതി ഭായി, സ്പെഷൽ ഒളിംപിക്സ് ഭാരത് നാഷണൽ ഡയറക്ടർ വിക്ടർ ആർ. വാസ്, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, സ്പെഷൽ ഒളിംപിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, പരിപാടിയുടെ ജനറൽ കണ്‍വീനർ ഫാ. റോയി വടക്കേൽ, സ്വസ്ഥി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്, ട്രസ്റ്റി മുൻ ഐജി എസ്. ഗോപിനാഥ്, ചലച്ചിത്രതാരം മഞ്ജു പിള്ള, ഗായകൻ ജാസി ഗിഫ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന കായിക വകുപ്പ്, സാമൂഹികക്ഷേമ വകുപ്പ്, കാര്യവട്ടം എൽഎൻസിപിഇ, ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്, സ്വസ്തി ഫൗണ്ടേഷൻ, നാഷണൽ ചാരിറ്റബിൽ ട്രസ്റ്റ്, പോലീസ് അസോസിയേഷൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, എൻസിസി എന്നിവയുടെ സഹകരണത്തോടെയാണ് ഏകത 2018 സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.
അണക്കരയുടെ പ്രതീക്ഷയായി ഷംനാദ് ഷാജഹാന്
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇയിൽ നടക്കുന്ന സ്പെഷൽ അത്ലറ്റിക് മീറ്റിൽ ഇടുക്കി അണക്കര പ്രതീക്ഷാനികേതൻ സ്പെഷൽ സ്കൂളിലെ ഷംനാദ് ഷാജഹാന് വിജയത്തിളക്കം. 25 മീറ്റർ ഓട്ടത്തിലാണ് ഷംനാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 25 മീറ്റർ നടത്തത്തിലും ഷംനാദ് പങ്കെടുക്കുന്നുണ്ട്. മുൻപും നിരവധിതവണ ഷംനാദ് സംസ്ഥാന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഇടുക്കി അണക്കര ഷാജഹാൻ - ഷീന ദന്പതികളുടെ മകനാണ് ഷംനാദ്. പന്തുകളിയാണ് ഷംനാദിന്റെ ഇഷ്ടവിനോദം.
സിറ്റർ റാണി മരിയയും സംഘവുമാണ് സ്കൂളിൽ നിന്നും ഷംനാദ് ഉൾപ്പെടെ 19 മത്സരാർഥികളുമായി എൽഎൻസിപിഇയിൽ എത്തിയിട്ടുള്ളത്.
സമ്മാനവുമായി അമ്മയുടെ മകൾ
തിരുവനന്തപുരം: ചെറുപ്പത്തിൽ അമ്മയുടെ കൈ പിടിച്ചുനടന്ന ശ്രീലക്ഷ്മിക്കു ട്രാക്കിലും പിഴച്ചില്ല. മാള മദർ തെരേസ ഗ്രില്ലോ കോണ്‍വെന്റ് സ്പെഷൽ സ്കൂളിൽ നിന്നെത്തിയ ശ്രീലക്ഷ്മി സമ്മാനവുമായാണ് മടങ്ങുന്നത്. 25 മീറ്റർ നടത്തമത്സരത്തിൽ രണ്ടാം സ്ഥാനമാണു കരസ്ഥമാക്കിയത്. ഫോട്ടോഗ്രാഫറായ മാള സ്വദേശിനി ബിന്ദുവി ന്റെയും പ്രദീപിന്റെ യും മകളാണ്.