കോട്ടയം: ചിങ്ങവനം അത്തിക്കളം വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം നാലോടെയാണ് സന്തോഷവാർത്ത എത്തിയത്. പ്രിയപ്പെട്ട രാജു അച്ചൻ മേൽപ്പട്ടക്കാരന്റെ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ട വാർത്തയറിഞ്ഞ് മാതാപിതാക്കളായ സി. പൗലോസും അന്നമ്മയും തിരുഹൃദയ രൂപത്തിനു മുന്പിൽ കരങ്ങൾ കൂപ്പി ദൈവത്തിനു നന്ദി പറഞ്ഞു. സന്തോഷത്തിലും പ്രാർഥനയിലും പങ്കുചേരാൻ ബന്ധുക്കളും കുടുംബാംഗങ്ങളും എത്തിയതോടെ അത്തിക്കളം വീട്ടിൽ സന്തോഷം നിറഞ്ഞു. വീട്ടിലെ പുൽക്കൂട്ടിൽ വീണ്ടും പ്രഭ തെളിഞ്ഞു.
ഭോപ്പാലിൽ ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ജയിംസ് അത്തിക്കളം വ്യാഴാഴ്ച വൈകുന്നേരം ചിങ്ങവനത്തെ വീട്ടിൽ എത്തിയിരുന്നു. സന്ധ്യാപ്രാർഥനയിൽ മാതാപിതാക്കളോടൊപ്പം മുട്ടുകുത്തി നിന്നു ജപമാല ചൊല്ലി, പരസ്പരം സ്തുതിചൊല്ലി, സ്നേഹം പങ്കുവച്ച് അത്താഴം കഴിച്ചു. ദീർഘനാളിനു ശേഷം വീട്ടിൽ എത്തിയതിനാൽ രാത്രി വൈകുംവരെ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് പോകുന്പോഴും ആ വിശേഷം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല.
കുട്ടനാട്ടിൽനിന്നാണു കുടുംബം ചിങ്ങവനത്തെത്തിയത്. ഇവരുടെ കുടുംബം ഇപ്പോൾ കടുവാക്കുളം ഇടവകയിൽ അംഗമാണ്. കെഎസ്ഇബിയിൽ എക്സിക്യൂട്ടീവ് എൻജിനിയറായിരുന്ന പൗലോസിന് തുടക്കത്തിൽ ജോലി കണ്ണൂരിലായിരുന്നു. അതുകൊണ്ടു തന്നെ ഫാ. ജയിംസിന്റെ പ്രാഥമിക വിദ്യാഭ്യാസം കണ്ണൂരിലായിരുന്നു. തുടർന്നു പള്ളം ബുക്കാന സിഎംഎസ് സ്കൂളിൽ ചേർന്നു. പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസോടെ പാസായശേഷം പാലാ മേലന്പാറ ദീപ്തിയിൽ സെമിനാരി പഠനത്തിനു ചേരുകയായിരുന്നു.
കുട്ടിക്കാലത്തുതന്നെ പ്രാർഥനയിലും ആത്മീയകാര്യങ്ങളിലും വളരെയധികം താത്പര്യവും ശ്രദ്ധയും പുലർത്തിയിരുന്ന രാജു സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഇടവകദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. പൗലോസിന്റെ സഹോദരങ്ങളായ ഫാ. മാത്യു അത്തിക്കളം, ഫാ. അന്റണി അത്തിക്കളം, ഫാ. ബേബി അത്തിക്കളം എന്നിവരുടെ പ്രോത്സാഹനം രാജുവിന്റെ ആത്മീയജീവിതത്തെ കുടുതൽ പരിപോഷിപ്പിച്ചു. പുളിങ്കുന്ന് തയ്യിൽ കുടുംബാംഗമായ അമ്മ അന്നമ്മയുടെ സഹോദരി സിസ്റ്റർ എസ്തേറും സഹോദരൻ ഫാ. മാത്യു തയ്യിൽ സിഎംഐയും രാജുവച്ചന്റെ വൈദികജീവിതത്തിലേക്കുള്ള വഴിവിളക്കുകളായിരുന്നു. ഫാ. ജയിംസിന്റെ സഹോദരി പ്രഫ. എ.കെ. സൂസമ്മ തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ്. സഹോദരൻ പി. തോമസ് കോട്ടയം ഡ്രീം സെറ്റേഴ്സ് ഇവന്റ് മാനേജ്മന്റ് ഗ്രൂപ്പ് നടത്തുന്നു.
ജിബിൻ കുര്യൻ
അന്പാറ ദീപ്തിഭവന് അഭിമാനനിമിഷം
പാലാ: എംഎസ് ടിയുടെ സ്വന്തം ജയിംസച്ചൻ സാഗർ രൂപതയുടെ നിയുക്ത മെത്രാനായി നിയമിതനായതിൽ അന്പാറയിലെ കേന്ദ്രഭവനമായ ദീപ്തിഭവന് സമ്മാനിച്ചത് അഭിമാനനിമിഷം. 2008 മുതൽ 2013 വരെയുള്ള അഞ്ചു വർഷക്കാലം ഈ ഭവനത്തിലായിരുന്നാണ് അദ്ദേഹം എംഎസ്ടി സമൂഹത്തെ നയിക്കുകയും അനേകം പ്രേഷിതപ്രവർത്തനങ്ങൾകൊണ്ട് വളർത്തുകയും ചെയ്തത്. അന്പാറയിലും പരിസരവാസികൾക്കും ജയിംസച്ചൻ ഏറെ പ്രിയപ്പെട്ടവനാണ്. സ്നേഹോജ്വലമായ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റേത്.
എംഎസ് ടി സമൂഹത്തോടൊപ്പം പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അല്മായരെ ഒന്നിച്ചുകൂട്ടുന്നതിനും മിഷനെ അറിയാനുള്ള അവസരങ്ങൾതുറന്നു കൊടുക്കുന്നതിനുമായി സാന്തോം ഫെലോഷിപ്പ് രൂപീകരിച്ചു. 2011 ൽ സീറോ മലബാർ സഭ പ്രേഷിതവർഷം ആഘോഷിച്ചപ്പോൾ അന്പാറയിലുള്ള ദീപ്തി മൗണ്ടിൽ അന്നൊരുക്കിയ സാന്തോം മിഷൻ ഫെസ്റ്റ് അനേകരിൽ മിഷൻ തീക്ഷ്ണത വളർത്താൻ സഹായിച്ചു. പത്ത് ഏക്കറിലായി ഒരുക്കിയ മിഷൻ എക്സിബിഷൻ വടക്കേ ഇന്ത്യയിലെ ജീവിതരീതികളും പ്രേഷിത മാർഗങ്ങളും നേർക്കാണുന്നതിനുള്ള അവസരമായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരങ്ങളാണ് അന്ന് എക്സിബിഷൻ സന്ദർശിച്ചത്. ദീപ്തി ഭവനിൽ എംഎസ്ടി വൈദികർക്കായി പണികഴിപ്പിച്ച ആരാം (പ്രീസ്റ്റ് ഹോം), എംഎസ്ടിയുടെ പുതിയ കേന്ദ്രഭവനം ഇതെല്ലാം ജയിംസച്ചന്റെ ഭരണകാലത്ത് എംഎസ്ടിക്കു ലഭിച്ച അനുഗ്രഹങ്ങളാണ്.
ഭോപ്പാലിൽ ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ജയിംസ് അത്തിക്കളം വ്യാഴാഴ്ച വൈകുന്നേരം ചിങ്ങവനത്തെ വീട്ടിൽ എത്തിയിരുന്നു. സന്ധ്യാപ്രാർഥനയിൽ മാതാപിതാക്കളോടൊപ്പം മുട്ടുകുത്തി നിന്നു ജപമാല ചൊല്ലി, പരസ്പരം സ്തുതിചൊല്ലി, സ്നേഹം പങ്കുവച്ച് അത്താഴം കഴിച്ചു. ദീർഘനാളിനു ശേഷം വീട്ടിൽ എത്തിയതിനാൽ രാത്രി വൈകുംവരെ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് പോകുന്പോഴും ആ വിശേഷം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല.
കുട്ടനാട്ടിൽനിന്നാണു കുടുംബം ചിങ്ങവനത്തെത്തിയത്. ഇവരുടെ കുടുംബം ഇപ്പോൾ കടുവാക്കുളം ഇടവകയിൽ അംഗമാണ്. കെഎസ്ഇബിയിൽ എക്സിക്യൂട്ടീവ് എൻജിനിയറായിരുന്ന പൗലോസിന് തുടക്കത്തിൽ ജോലി കണ്ണൂരിലായിരുന്നു. അതുകൊണ്ടു തന്നെ ഫാ. ജയിംസിന്റെ പ്രാഥമിക വിദ്യാഭ്യാസം കണ്ണൂരിലായിരുന്നു. തുടർന്നു പള്ളം ബുക്കാന സിഎംഎസ് സ്കൂളിൽ ചേർന്നു. പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസോടെ പാസായശേഷം പാലാ മേലന്പാറ ദീപ്തിയിൽ സെമിനാരി പഠനത്തിനു ചേരുകയായിരുന്നു.
കുട്ടിക്കാലത്തുതന്നെ പ്രാർഥനയിലും ആത്മീയകാര്യങ്ങളിലും വളരെയധികം താത്പര്യവും ശ്രദ്ധയും പുലർത്തിയിരുന്ന രാജു സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഇടവകദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. പൗലോസിന്റെ സഹോദരങ്ങളായ ഫാ. മാത്യു അത്തിക്കളം, ഫാ. അന്റണി അത്തിക്കളം, ഫാ. ബേബി അത്തിക്കളം എന്നിവരുടെ പ്രോത്സാഹനം രാജുവിന്റെ ആത്മീയജീവിതത്തെ കുടുതൽ പരിപോഷിപ്പിച്ചു. പുളിങ്കുന്ന് തയ്യിൽ കുടുംബാംഗമായ അമ്മ അന്നമ്മയുടെ സഹോദരി സിസ്റ്റർ എസ്തേറും സഹോദരൻ ഫാ. മാത്യു തയ്യിൽ സിഎംഐയും രാജുവച്ചന്റെ വൈദികജീവിതത്തിലേക്കുള്ള വഴിവിളക്കുകളായിരുന്നു. ഫാ. ജയിംസിന്റെ സഹോദരി പ്രഫ. എ.കെ. സൂസമ്മ തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ്. സഹോദരൻ പി. തോമസ് കോട്ടയം ഡ്രീം സെറ്റേഴ്സ് ഇവന്റ് മാനേജ്മന്റ് ഗ്രൂപ്പ് നടത്തുന്നു.
ജിബിൻ കുര്യൻ
അന്പാറ ദീപ്തിഭവന് അഭിമാനനിമിഷം
പാലാ: എംഎസ് ടിയുടെ സ്വന്തം ജയിംസച്ചൻ സാഗർ രൂപതയുടെ നിയുക്ത മെത്രാനായി നിയമിതനായതിൽ അന്പാറയിലെ കേന്ദ്രഭവനമായ ദീപ്തിഭവന് സമ്മാനിച്ചത് അഭിമാനനിമിഷം. 2008 മുതൽ 2013 വരെയുള്ള അഞ്ചു വർഷക്കാലം ഈ ഭവനത്തിലായിരുന്നാണ് അദ്ദേഹം എംഎസ്ടി സമൂഹത്തെ നയിക്കുകയും അനേകം പ്രേഷിതപ്രവർത്തനങ്ങൾകൊണ്ട് വളർത്തുകയും ചെയ്തത്. അന്പാറയിലും പരിസരവാസികൾക്കും ജയിംസച്ചൻ ഏറെ പ്രിയപ്പെട്ടവനാണ്. സ്നേഹോജ്വലമായ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റേത്.
എംഎസ് ടി സമൂഹത്തോടൊപ്പം പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അല്മായരെ ഒന്നിച്ചുകൂട്ടുന്നതിനും മിഷനെ അറിയാനുള്ള അവസരങ്ങൾതുറന്നു കൊടുക്കുന്നതിനുമായി സാന്തോം ഫെലോഷിപ്പ് രൂപീകരിച്ചു. 2011 ൽ സീറോ മലബാർ സഭ പ്രേഷിതവർഷം ആഘോഷിച്ചപ്പോൾ അന്പാറയിലുള്ള ദീപ്തി മൗണ്ടിൽ അന്നൊരുക്കിയ സാന്തോം മിഷൻ ഫെസ്റ്റ് അനേകരിൽ മിഷൻ തീക്ഷ്ണത വളർത്താൻ സഹായിച്ചു. പത്ത് ഏക്കറിലായി ഒരുക്കിയ മിഷൻ എക്സിബിഷൻ വടക്കേ ഇന്ത്യയിലെ ജീവിതരീതികളും പ്രേഷിത മാർഗങ്ങളും നേർക്കാണുന്നതിനുള്ള അവസരമായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരങ്ങളാണ് അന്ന് എക്സിബിഷൻ സന്ദർശിച്ചത്. ദീപ്തി ഭവനിൽ എംഎസ്ടി വൈദികർക്കായി പണികഴിപ്പിച്ച ആരാം (പ്രീസ്റ്റ് ഹോം), എംഎസ്ടിയുടെ പുതിയ കേന്ദ്രഭവനം ഇതെല്ലാം ജയിംസച്ചന്റെ ഭരണകാലത്ത് എംഎസ്ടിക്കു ലഭിച്ച അനുഗ്രഹങ്ങളാണ്.