കോട്ടയം: സുപ്രീംകോടതിയിലെ സംഭവവികാസങ്ങൾ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസ്. പരമോന്നത കോടതിയിലെ ഏറ്റവുംമുതിർന്ന ജഡ്ജിമാരാണു വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചതെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പല കേസുകളിലും ബെഞ്ചുകളിലേക്ക് അയ്ക്കുന്നതെന്നാണ് നാലു ജഡ്ജിമാരുടെയും വിമർശനം. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസിനു പറയാനുള്ളത് എന്താണെന്നറിയണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം.
മുൻ കാലങ്ങളിൽ ചീഫ് ജസ്റ്റീസുമാർ സഹജഡ്ജിമാരുമായി ആലോചിക്കുമായിരുന്നു. ചെറിയ കാര്യങ്ങളിൽവരെ കൂടിയാലോചന നടത്തിയിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോഴും സുപ്രീംകോടതിയിൽ വലിയ വിശ്വാസമുണ്ട്. ഈ സംഭവംകൊണ്ടൊന്നും ആ വിശ്വാസം നഷ്ടപ്പെടില്ലെന്നും ജസ്റ്റീസ് കെ.ടി. തോമസ് പ്രതികരിച്ചു.
കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പല കേസുകളിലും ബെഞ്ചുകളിലേക്ക് അയ്ക്കുന്നതെന്നാണ് നാലു ജഡ്ജിമാരുടെയും വിമർശനം. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസിനു പറയാനുള്ളത് എന്താണെന്നറിയണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം.
മുൻ കാലങ്ങളിൽ ചീഫ് ജസ്റ്റീസുമാർ സഹജഡ്ജിമാരുമായി ആലോചിക്കുമായിരുന്നു. ചെറിയ കാര്യങ്ങളിൽവരെ കൂടിയാലോചന നടത്തിയിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോഴും സുപ്രീംകോടതിയിൽ വലിയ വിശ്വാസമുണ്ട്. ഈ സംഭവംകൊണ്ടൊന്നും ആ വിശ്വാസം നഷ്ടപ്പെടില്ലെന്നും ജസ്റ്റീസ് കെ.ടി. തോമസ് പ്രതികരിച്ചു.