തിരൂർ: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ച രണ്ടു പേരെക്കൂടി തിരിച്ചറിഞ്ഞു. ഒരു മാസമായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു മൃതദേഹങ്ങളിൽ രണ്ടു മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
കന്യാകുമാരി കഠിനവട്ടം തൊമ്മായ് തെരുവിൽ കൊഞ്ചീഷിന്റെ മകൻ ഡെൽസിംഗ് രാജ്, തിരുവനന്തപുരം മേനകുളം ചിറ്റാറ്റുമുക്കിൽ ഫാത്തിമപുരം ശ്രീക്കുട്ടൻ ഹൗസിൽ ജോസഫിന്റെ മകൻ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി.
കന്യാകുമാരി കഠിനവട്ടം തൊമ്മായ് തെരുവിൽ കൊഞ്ചീഷിന്റെ മകൻ ഡെൽസിംഗ് രാജ്, തിരുവനന്തപുരം മേനകുളം ചിറ്റാറ്റുമുക്കിൽ ഫാത്തിമപുരം ശ്രീക്കുട്ടൻ ഹൗസിൽ ജോസഫിന്റെ മകൻ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി.