എടത്വ (ആലപ്പുഴ): സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർഥി ദാരുണമായി മരിച്ചു. തലവടി സൗത്ത് ആനപ്രന്പാൽ ചൂട്ടുമാലി എൽപിജിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ആനപ്രന്പാൽ മുണ്ടുചിറയിൽ ബെൻസന്റെ മകനുമായ സെബാസ്റ്റ്യനാണ് (ആൽബിൻ-ഏഴ്) മരിച്ചത്. ഇടവേളസമയത്ത് മൂത്രമൊഴിക്കുവാനായി ആൽബിനും കൂട്ടുകാരനും കൂടി ശൗചാലയത്തിൽ കയറിയപ്പോൾ ഭിത്തി ഇടിഞ്ഞ് കുട്ടിയുടെ ദേഹത്തു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വെളിയിലേക്ക് ഓടി രക്ഷപ്പെട്ടു.
അമ്മ: ആൻസമ്മ, ചെക്കിടിക്കാട് മംഗലപ്പള്ളിൽ കുടുംബാംഗമാണ്. സഹോദരൻ: എബിൻ. സ്കൂളിനു നൂറു വർഷത്തോളം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പോലും അധ്യാപകരാണു നടത്തുന്നതെന്നും അവർ പറഞ്ഞു. രണ്ട് അധ്യാപകരും 11 വിദ്യാർഥികളുമാണ് സ്കൂളിൽ ഉള്ളത്.
അമ്മ: ആൻസമ്മ, ചെക്കിടിക്കാട് മംഗലപ്പള്ളിൽ കുടുംബാംഗമാണ്. സഹോദരൻ: എബിൻ. സ്കൂളിനു നൂറു വർഷത്തോളം പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പോലും അധ്യാപകരാണു നടത്തുന്നതെന്നും അവർ പറഞ്ഞു. രണ്ട് അധ്യാപകരും 11 വിദ്യാർഥികളുമാണ് സ്കൂളിൽ ഉള്ളത്.