കൊച്ചി: കൊച്ചി ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്നു ശിക്ഷ വിധിക്കുന്നതു മാറ്റിവച്ചു. എൽകെജി വിദ്യാർഥിനിയായ നാലു വയസുകാരിയെ പീഡനത്തിനൊടുവിൽ ഭിത്തിയിലിടിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി തിരുവാണിയൂർ മീന്പാറ കോണംപറന്പിൽ രഞ്ജിത്താണ് (32) ആത്മഹത്യയ്ക്കു ശ്രമിച്ചത്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്നലെയാണു കേസിൽ വിധി പറയാനിരുന്നത്. ആശുപത്രിയിലുള്ള പ്രതിയെ ഹാജരാക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ജയിലിൽനിന്നു റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു ശിക്ഷ വിധിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രതിയുടെ ആത്മഹത്യാശ്രമം. അന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. രഞ്ജിത്ത് ഉൾപ്പെടെ മൂന്നു പേരെ കുറ്റക്കാരാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്നു പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് അയച്ചു. ഉച്ചകഴിഞ്ഞു 2.40 ഓടെ ഇവരെ ജയിലിലെത്തിച്ചു. അന്നു രാത്രി 10.15ന് ഛർദിയെത്തുടർന്നു രഞ്ജിത്തിനെ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്കിടെയാണു താൻ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ജയിലിലെത്തിക്കുന്നതിനു മുൻപ് ഇയാൾ കൈയ്യിൽ കരുതിയിരുന്ന വിഷക്കായ കഴിച്ചെന്നാണു ജയിൽ അധികൃതർ നൽകുന്ന വിവരം. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോഴോ തിരികെ ജയിലിൽ എത്തിക്കും മുൻപോ പ്രതി ഇത്തരത്തിലൊരു ശ്രമം നടത്തിയിട്ടില്ലെന്നു പോലീസ് പറയുന്നു.
ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രഞ്ജിത്തിനു പുറമെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിൽ (22), പെണ്കുട്ടിയുടെ മാതാവ് എന്നിവരെയാണു കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തിയത്. 2013 ഒക്ടോബറിൽ ഒന്നും രണ്ടും പ്രതികൾ ചേർന്നു മാതാവിന്റെ ഒത്താശയോടെ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കൊലയ്ക്കുശേഷം ജെസിബി ഉപയോഗിച്ചു കുഴിയെടുത്തു മൃതദേഹം കുഴിച്ചമൂടി. ഭർത്താവുമായി പിരിഞ്ഞു ചോറ്റാനിക്കരയിൽ കാമുകനൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുട്ടിയുടെ അമ്മ.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്നലെയാണു കേസിൽ വിധി പറയാനിരുന്നത്. ആശുപത്രിയിലുള്ള പ്രതിയെ ഹാജരാക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ജയിലിൽനിന്നു റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു ശിക്ഷ വിധിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രതിയുടെ ആത്മഹത്യാശ്രമം. അന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. രഞ്ജിത്ത് ഉൾപ്പെടെ മൂന്നു പേരെ കുറ്റക്കാരാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്നു പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് അയച്ചു. ഉച്ചകഴിഞ്ഞു 2.40 ഓടെ ഇവരെ ജയിലിലെത്തിച്ചു. അന്നു രാത്രി 10.15ന് ഛർദിയെത്തുടർന്നു രഞ്ജിത്തിനെ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്കിടെയാണു താൻ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ജയിലിലെത്തിക്കുന്നതിനു മുൻപ് ഇയാൾ കൈയ്യിൽ കരുതിയിരുന്ന വിഷക്കായ കഴിച്ചെന്നാണു ജയിൽ അധികൃതർ നൽകുന്ന വിവരം. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോഴോ തിരികെ ജയിലിൽ എത്തിക്കും മുൻപോ പ്രതി ഇത്തരത്തിലൊരു ശ്രമം നടത്തിയിട്ടില്ലെന്നു പോലീസ് പറയുന്നു.
ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രഞ്ജിത്തിനു പുറമെ സുഹൃത്ത് തിരുവാണിയൂർ കരിക്കോട്ടിൽ ബേസിൽ (22), പെണ്കുട്ടിയുടെ മാതാവ് എന്നിവരെയാണു കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തിയത്. 2013 ഒക്ടോബറിൽ ഒന്നും രണ്ടും പ്രതികൾ ചേർന്നു മാതാവിന്റെ ഒത്താശയോടെ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കൊലയ്ക്കുശേഷം ജെസിബി ഉപയോഗിച്ചു കുഴിയെടുത്തു മൃതദേഹം കുഴിച്ചമൂടി. ഭർത്താവുമായി പിരിഞ്ഞു ചോറ്റാനിക്കരയിൽ കാമുകനൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുട്ടിയുടെ അമ്മ.