കൊച്ചി: ഇലക്ട്രോണിക് ഗിറ്റാറിൽ വിസ്മയങ്ങൾ വിരിയിച്ച ഗിറ്റാർ മാന്ത്രികൻ എമിൽ ഐസക്സ് (71) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്നു കഴിഞ്ഞ 27ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എമിലിന്റെ അന്ത്യം ഇന്നലെ ഉച്ചയോടെയായിരുന്നു.
മൃതദേഹം ഇന്നു രാവിലെ പച്ചാളം എസ്ആർഎം റോഡിലെ വസതിയിലെത്തിച്ച ശേഷം ഉച്ചയ്ക്കു രണ്ടോടെ ചാത്യാത്ത് പള്ളിയിൽ സംസ്കരിക്കും. പ്രമുഖ വയലിനിസ്റ്റായിരുന്ന ജോ ഐസക്സിന്റെയും ഗായിക എമിൽഡയുടെയും മൂത്ത മകനാണ്.
മൃതദേഹം ഇന്നു രാവിലെ പച്ചാളം എസ്ആർഎം റോഡിലെ വസതിയിലെത്തിച്ച ശേഷം ഉച്ചയ്ക്കു രണ്ടോടെ ചാത്യാത്ത് പള്ളിയിൽ സംസ്കരിക്കും. പ്രമുഖ വയലിനിസ്റ്റായിരുന്ന ജോ ഐസക്സിന്റെയും ഗായിക എമിൽഡയുടെയും മൂത്ത മകനാണ്.